തുമ്പപ്പൂ – തോമസ് മാത്യു എഴുതിയ കവിത
മണ്ണും വെയിലും പുഴയും മനസ്സും മലിനമായ്, ചൂടും പുകയും ആവിയും മിന്നലും കെടുതിയായ്! പൊള്ളയാം കുന്നിന്റെ അകക്കണ്ണ് പൊട്ടി, കണ്ണീരും ചോരയും ഉരുളായി!.. മരുന്നുകൾ മണക്കുന്ന ആസ്പത്രി കിടക്കയിൽ, അനാഥയാം ബാല്യം തുമ്പപ്പൂവിതളായി. എൻ തൊടിയിലെ നനവാർന്ന മണ്ണിൽ ഒരു തുമ്പച്ചെടി പൂവിട്ടു. ഇളം മഞ്ഞ ദാവണിയിൽ നീ
മണ്ണും വെയിലും പുഴയും മനസ്സും മലിനമായ്, ചൂടും പുകയും ആവിയും മിന്നലും കെടുതിയായ്! പൊള്ളയാം കുന്നിന്റെ അകക്കണ്ണ് പൊട്ടി, കണ്ണീരും ചോരയും ഉരുളായി!.. മരുന്നുകൾ മണക്കുന്ന ആസ്പത്രി കിടക്കയിൽ, അനാഥയാം ബാല്യം തുമ്പപ്പൂവിതളായി. എൻ തൊടിയിലെ നനവാർന്ന മണ്ണിൽ ഒരു തുമ്പച്ചെടി പൂവിട്ടു. ഇളം മഞ്ഞ ദാവണിയിൽ നീ
മണ്ണും വെയിലും പുഴയും മനസ്സും മലിനമായ്, ചൂടും പുകയും ആവിയും മിന്നലും കെടുതിയായ്! പൊള്ളയാം കുന്നിന്റെ അകക്കണ്ണ് പൊട്ടി, കണ്ണീരും ചോരയും ഉരുളായി!.. മരുന്നുകൾ മണക്കുന്ന ആസ്പത്രി കിടക്കയിൽ, അനാഥയാം ബാല്യം തുമ്പപ്പൂവിതളായി. എൻ തൊടിയിലെ നനവാർന്ന മണ്ണിൽ ഒരു തുമ്പച്ചെടി പൂവിട്ടു. ഇളം മഞ്ഞ ദാവണിയിൽ നീ
മണ്ണും വെയിലും പുഴയും മനസ്സും മലിനമായ്,
ചൂടും പുകയും ആവിയും മിന്നലും കെടുതിയായ്!
പൊള്ളയാം കുന്നിന്റെ അകക്കണ്ണ് പൊട്ടി,
കണ്ണീരും ചോരയും ഉരുളായി!..
മരുന്നുകൾ മണക്കുന്ന ആസ്പത്രി കിടക്കയിൽ,
അനാഥയാം ബാല്യം തുമ്പപ്പൂവിതളായി.
എൻ തൊടിയിലെ നനവാർന്ന മണ്ണിൽ
ഒരു തുമ്പച്ചെടി പൂവിട്ടു.
ഇളം മഞ്ഞ ദാവണിയിൽ നീ കേരളത്തനിമയായ്..
നിൻ ഇളം നാവിൽ ശർക്കര-
പ്പായസം കരുതലിൻ സ്വാദായി,
ഓണത്തുമ്പികൾ നിനക്കൊപ്പം
ഊഞ്ഞാൽപ്പാട്ടുകൾ മൂളുന്നു.
എൻ മനസ്സിന്റെ ഇത്തിരി മുറ്റത്ത് ഒരു
തുമ്പപ്പൂവായ് നീ പുഞ്ചിരിക്കുമെങ്കിൽ..
എൻ കദനഭാരങ്ങളാം കറുത്ത പക്ഷത്തിൽ
പ്രഭ തൂകി നീ ഒരു അമ്പിളിയായെങ്കിൽ.!
എൻ വിശുദ്ധിയും ഒരുവേള പ്രാണനും,
നിൻ പൂക്കാലത്തിന് വസന്തമായ് മാറിടും..
നിൻ പൂക്കൂടയിൽ ഞാനൊരു
നറുപുഷ്പമായ് തീർന്നിടും.