അതിജീവനം – സി. ടി. വില്യം എഴുതിയ കവിത
തല, കാലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കാല്, കൈയ്യിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കൈ, ഉടലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ഉടൽ, ഹൃദയത്തിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ആരുടെ കരച്ചിലും കാതിലെത്തിയില്ല, കാതുകളെ പുഴ പിഴുതെറിഞ്ഞിരുന്നു. ആരുടെ ആർദ്രഭാവവും
തല, കാലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കാല്, കൈയ്യിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കൈ, ഉടലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ഉടൽ, ഹൃദയത്തിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ആരുടെ കരച്ചിലും കാതിലെത്തിയില്ല, കാതുകളെ പുഴ പിഴുതെറിഞ്ഞിരുന്നു. ആരുടെ ആർദ്രഭാവവും
തല, കാലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കാല്, കൈയ്യിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കൈ, ഉടലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ഉടൽ, ഹൃദയത്തിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ആരുടെ കരച്ചിലും കാതിലെത്തിയില്ല, കാതുകളെ പുഴ പിഴുതെറിഞ്ഞിരുന്നു. ആരുടെ ആർദ്രഭാവവും
തല, കാലിനോട് കരഞ്ഞു,
എന്നെ ഈ പുഴയൊന്ന് കടത്താമോ?
കാല്, കൈയ്യിനോട് കരഞ്ഞു,
എന്നെ ഈ പുഴയൊന്ന് കടത്താമോ?
കൈ, ഉടലിനോട് കരഞ്ഞു,
എന്നെ ഈ പുഴയൊന്ന് കടത്താമോ?
ഉടൽ, ഹൃദയത്തിനോട് കരഞ്ഞു,
എന്നെ ഈ പുഴയൊന്ന് കടത്താമോ?
ആരുടെ കരച്ചിലും കാതിലെത്തിയില്ല,
കാതുകളെ പുഴ പിഴുതെറിഞ്ഞിരുന്നു.
ആരുടെ ആർദ്രഭാവവും കണ്ണിലെത്തിയില്ല,
കണ്ണുകളെ പുഴ ചൂഴ്ന്നെറിഞ്ഞിരുന്നു.
അപ്പോഴാണ് പുഴയെ അതിജീവിച്ചവൻ
നഖമൂർച്ചയുള്ള കൈപ്പത്തിയുമായെത്തിയത്.
അവൻ, അവരെ വാരിയെടുത്ത് പുഴ കടത്തി.
അപ്പോഴേക്കും പുഴക്കരയോരങ്ങളുടെ
മിഴിയോരങ്ങൾ സിമിത്തേരികളായിരുന്നു.