‘ബോസ് ആൻഡ് കോ’ ഇറങ്ങിയിട്ട് ഒരു വർഷം, ഒടിടി റിലീസ് വൈകുന്നതിന്റെ കാരണം പറഞ്ഞ് ലിസ്റ്റിൻ
ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നും തൃപ്തികരമായ ഡീലുകൾ ലഭിക്കാത്തതുകൊണ്ടാണ് ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ സിനിമയുടെ ഒടിടി റിലീസ് വൈകുന്നതെന്ന് നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫൻ.നിവിന്‍ പോളി നായകനായി കഴിഞ്ഞ വർഷം ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് രാമചന്ദ്രബോസ് ആൻഡ് കോ. ഒരു ഹീസ്റ്റ് ത്രില്ലറായിരുന്ന ചിത്രം
ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നും തൃപ്തികരമായ ഡീലുകൾ ലഭിക്കാത്തതുകൊണ്ടാണ് ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ സിനിമയുടെ ഒടിടി റിലീസ് വൈകുന്നതെന്ന് നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫൻ.നിവിന്‍ പോളി നായകനായി കഴിഞ്ഞ വർഷം ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് രാമചന്ദ്രബോസ് ആൻഡ് കോ. ഒരു ഹീസ്റ്റ് ത്രില്ലറായിരുന്ന ചിത്രം
ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നും തൃപ്തികരമായ ഡീലുകൾ ലഭിക്കാത്തതുകൊണ്ടാണ് ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ സിനിമയുടെ ഒടിടി റിലീസ് വൈകുന്നതെന്ന് നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫൻ.നിവിന്‍ പോളി നായകനായി കഴിഞ്ഞ വർഷം ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് രാമചന്ദ്രബോസ് ആൻഡ് കോ. ഒരു ഹീസ്റ്റ് ത്രില്ലറായിരുന്ന ചിത്രം
ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നും തൃപ്തികരമായ ഡീലുകൾ ലഭിക്കാത്തതുകൊണ്ടാണ് ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ സിനിമയുടെ ഒടിടി റിലീസ് വൈകുന്നതെന്ന് നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫൻ.നിവിന്‍ പോളി നായകനായി കഴിഞ്ഞ വർഷം ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് രാമചന്ദ്രബോസ് ആൻഡ് കോ. ഒരു ഹീസ്റ്റ് ത്രില്ലറായിരുന്ന ചിത്രം പൂര്‍ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച ചിത്രത്തിന് തിയറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്
സിനിമ റിലീസ് െചയ്ത് ഒരു വർഷം പിന്നിടുമ്പോഴും ഒടിടി റിലീസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ‘‘ചിത്രത്തിന്‍റെ തുടക്കത്തില്‍ ഒടിടിയില്‍ നിന്നും പല വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ അവയൊന്നും തൃപ്തികരമായ ഡീലായി തോന്നിയില്ല. ഇപ്പോളും ഒടിടി അവകാശം സംബന്ധിച്ച് വിലപേശല്‍ നടക്കുന്നതിനാലാണ് ഈ ചിത്രത്തിന്‍റെ ഒടിടി റിലീസ് വൈകുന്നത്.’’ ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കുന്നു.
മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിർമിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ‘മിഖായേലി’നു ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിച്ച സിനിമ കൂടിയായിരുന്നു ഇത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിച്ചത്.