സിപിഎം വനിതാ നേതാവിന്റെ വീട് ആക്രമിച്ചു; യുവാവ് അറസ്റ്റിൽ
കൊരട്ടി ∙ പാറക്കൂട്ടത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ സിന്ധു ജയരാജിന്റെ വീട് ആക്രമിച്ച യുവാവ് അറസ്റ്റിൽ. അയൽവാസിയായ പള്ളിപ്പറമ്പിൽ അശ്വിൻ (22) വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കാറിന്റെയും വീടിന്റെ ജനലിന്റെയും ചില്ലുകൾ തകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണ് കേസ്.
കൊരട്ടി ∙ പാറക്കൂട്ടത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ സിന്ധു ജയരാജിന്റെ വീട് ആക്രമിച്ച യുവാവ് അറസ്റ്റിൽ. അയൽവാസിയായ പള്ളിപ്പറമ്പിൽ അശ്വിൻ (22) വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കാറിന്റെയും വീടിന്റെ ജനലിന്റെയും ചില്ലുകൾ തകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണ് കേസ്.
കൊരട്ടി ∙ പാറക്കൂട്ടത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ സിന്ധു ജയരാജിന്റെ വീട് ആക്രമിച്ച യുവാവ് അറസ്റ്റിൽ. അയൽവാസിയായ പള്ളിപ്പറമ്പിൽ അശ്വിൻ (22) വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കാറിന്റെയും വീടിന്റെ ജനലിന്റെയും ചില്ലുകൾ തകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണ് കേസ്.
കൊരട്ടി ∙ പാറക്കൂട്ടത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ സിന്ധു ജയരാജിന്റെ വീട് ആക്രമിച്ച യുവാവ് അറസ്റ്റിൽ. അയൽവാസിയായ പള്ളിപ്പറമ്പിൽ അശ്വിൻ (22) വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കാറിന്റെയും വീടിന്റെ ജനലിന്റെയും ചില്ലുകൾ തകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണ് കേസ്. ഭയചകിതരായ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി അശ്വിനെ കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 9.30ന് ആയിരുന്നു സംഭവം. വലിയ വെട്ടുകത്തിയുമായാണ് പ്രതി എത്തിയതെന്ന് പൊലീസ് അറിയിച്ചു. കോളിങ് ബെൽ അടിക്കുന്നതു കേട്ട് മകന്റെ കുഞ്ഞിനെയും എടുത്തു വാതിൽ തുറന്ന സിന്ധു വെട്ടുകത്തിയുമായി യുവാവ് നിൽക്കുന്നതു കണ്ട് ഉടൻ വാതിൽ അടച്ചു. തുടർന്നാണ് വെട്ടുകത്തി കൊണ്ട് ഇയാൾ ജനൽ ചില്ലു തകർത്തത്. തുടർന്നു പോർച്ചിൽ കിടന്നിരുന്ന കാറും അടിച്ചു തകർത്തു. ജനലിന്റെ ചില്ല് തകർക്കാനുള്ള നീക്കം മനസ്സിലാക്കി കുട്ടിയുമായി പെട്ടെന്ന് ഓടി മാറിയതിനാൽ വീടിനകത്തേക്കു ചിതറിത്തെറിച്ച ചില്ല് ഇവരുടെ ദേഹത്തു പതിച്ചില്ല. പഞ്ചായത്ത് മുൻ അംഗമാണ് സിന്ധു.
യുവാവ് ലഹരിക്കടിമയാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എസ്ഐ മുഹമ്മദ് ഷിഹാബ് കെ.കുട്ടശേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.