മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ സംഘർഷം; 9 പേർക്ക് പരുക്ക്
തൊടുപുഴ ∙ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ വിനോദസഞ്ചാരികളും ടൂറിസം ജീവനക്കാരും തമ്മിൽ സംഘർഷം. പ്രവേശന നിരക്ക് സംബന്ധിച്ച തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ. അഫ്സൽ (32), സഹോദരൻ അൻസിൽ (28), ബന്ധുക്കളായ നജ്മ (62), അജ്മി (16), ഷഹാലുദ്ദീൻ (58), അൻസഫ് (29), ഷാഹിന (22) എന്നിവരെയും ബോട്ടിങ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്തു (30) എന്നിവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊടുപുഴ ∙ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ വിനോദസഞ്ചാരികളും ടൂറിസം ജീവനക്കാരും തമ്മിൽ സംഘർഷം. പ്രവേശന നിരക്ക് സംബന്ധിച്ച തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ. അഫ്സൽ (32), സഹോദരൻ അൻസിൽ (28), ബന്ധുക്കളായ നജ്മ (62), അജ്മി (16), ഷഹാലുദ്ദീൻ (58), അൻസഫ് (29), ഷാഹിന (22) എന്നിവരെയും ബോട്ടിങ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്തു (30) എന്നിവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊടുപുഴ ∙ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ വിനോദസഞ്ചാരികളും ടൂറിസം ജീവനക്കാരും തമ്മിൽ സംഘർഷം. പ്രവേശന നിരക്ക് സംബന്ധിച്ച തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ. അഫ്സൽ (32), സഹോദരൻ അൻസിൽ (28), ബന്ധുക്കളായ നജ്മ (62), അജ്മി (16), ഷഹാലുദ്ദീൻ (58), അൻസഫ് (29), ഷാഹിന (22) എന്നിവരെയും ബോട്ടിങ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്തു (30) എന്നിവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊടുപുഴ ∙ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ വിനോദസഞ്ചാരികളും ടൂറിസം ജീവനക്കാരും തമ്മിൽ സംഘർഷം. പ്രവേശന നിരക്ക് സംബന്ധിച്ച തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ. അഫ്സൽ (32), സഹോദരൻ അൻസിൽ (28), ബന്ധുക്കളായ നജ്മ (62), അജ്മി (16), ഷഹാലുദ്ദീൻ (58), അൻസഫ് (29), ഷാഹിന (22) എന്നിവരെയും ബോട്ടിങ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്തു (30) എന്നിവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്തുനിന്ന് 30 പേരടങ്ങുന്ന സംഘമാണെത്തിയത്. എക്കോ പോയിന്റിൽ ബോട്ടിങ്ങിനായി പണം നൽകിയപ്പോൾ പ്രവേശനഫീസായി 10 രൂപ കൂടി നൽകണമെന്നു ജീവനക്കാർ പറഞ്ഞതാണു തർക്കത്തിനിടയാക്കിയത്.
കൂടുതൽ പണം നൽകാൻ കഴിയില്ലെന്നറിയിച്ച വിനോദസഞ്ചാരികൾ അടച്ച തുക തിരികെച്ചോദിച്ചു. തുക മടക്കിനൽകില്ലെന്ന് അറിയിച്ചതോടെ തിരികെപ്പോകാൻ തുടങ്ങുമ്പോൾ ജീവനക്കാർ മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചെന്നു വിനോദസഞ്ചാരികൾ പറയുന്നു. ഇതു ചോദ്യംചെയ്തപ്പോൾ എക്കോ പോയിന്റിന്റെ ഗേറ്റ് അടച്ച് മർദിച്ചെന്നും ആരോപിക്കുന്നു. സംഭവത്തിൽ പരാതി നൽകുമെന്നു വിനോദസഞ്ചാരികൾ പറഞ്ഞു.