തിരുവനന്തപുരം∙ സിപിഎമ്മിനും എസ്എഫ്ഐയ്ക്കും എതിരെ നിരന്തര വിമർശനമുന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി മുൻ

തിരുവനന്തപുരം∙ സിപിഎമ്മിനും എസ്എഫ്ഐയ്ക്കും എതിരെ നിരന്തര വിമർശനമുന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎമ്മിനും എസ്എഫ്ഐയ്ക്കും എതിരെ നിരന്തര വിമർശനമുന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎമ്മിനും എസ്എഫ്ഐയ്ക്കും എതിരെ നിരന്തര വിമർശനമുന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി മുൻ എംപിയും സിപിഎം നേതാവുമായ എൻ.എൻ.കൃഷ്ണദാസ്. ബിനോയ് വിശ്വം എഐഎസ്എഫ് നേതാവായിരിക്കുന്ന കാലത്ത് പാലക്കാട് ചിറ്റൂർ കോളജിൽ നടത്തിയ എസ്എഫ്ഐ വിമർശനം ഓർത്തുകൊണ്ടുള്ള ഫെയ്സ്ബുക് പോസ്റ്റിലാണ് കൃഷ്ണദാസിന്റെ പ്രതികരണം.

കൗമാര-യൗവ്വനാരംഭ പ്രായത്തിലുള്ളവരുടെ ‌വലിയൊരു പ്രസ്ഥാനം ഈ പുതിയ സാഹചര്യത്തിൽ മുന്നോട്ടു പോകുമ്പോൾ തിരുത്തപ്പെടേണ്ട ചില പിശകുകൾ ഒക്കെ സംഭവിച്ചെന്നിരിക്കാം. കമ്യൂണിസ്റ്റ് രീതിയിൽ പിശകുകൾ തിരുത്തുന്ന രീതി  ബിനോയ്‌ വിശ്വത്തിനു അറിയാത്തതാണോയെന്നും കൃഷ്ണദാസ് ചോദിച്ചു.

ADVERTISEMENT

കൃഷ്ണദാസിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഞാൻ ചിറ്റൂർ കോളജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങൾ സജീവമായി നടന്നു വരികയായിരുന്നു. ആ സന്ദർഭത്തിൽ എഐഎസ്എഫ് എന്ന വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ഒരു വാഹനജാഥ ഞങ്ങളുടെ കോളജിൽ എത്തി. സഖാവ് ബിനോയ്‌ വിശ്വം ആയിരുന്നു നേതൃത്വം നൽകിയിരുന്നത്. അന്നദ്ദേഹം എഐഎസ്എഫിന്റെ അഖിലേന്ത്യാ സെക്രട്ടറി ആയിരുന്നു എന്നാണോർമ. അന്ന് കോളജിൽ എഐഎസ്എഫ് വിരലിലെണ്ണാവുന്ന ഏതാനും പേർ മാത്രമുള്ള സംഘടന ആയിരുന്നു.

ഇപ്പോൾ അവിടെ അതു പോലും ഇല്ല. പഴയ കമ്യൂണിസ്റ്റ് നേതാവും എംപിയും എഐടിയുസി ജനറൽ സെക്രട്ടറിയും ഒക്കെ ആയിരുന്ന ബാലചന്ദ്രമേനോന്റെ മകൻ രവികുമാർ കോളജിൽ എന്റെ രണ്ടു വർഷം സീനിയറും എഐഎസ്എഫ് ജില്ലാ സെക്രട്ടറിയും അതിലേറെ എന്റെ സുഹൃത്തും ആയിരുന്നു. (പിന്നീട് രവികുമാർ പഴയ സിപിഐ നേതാക്കളുടെ പലരുടെയും മക്കളെ പോലെ സോവിയറ്റ് യൂണിയനിൽ എൻജിനീയറിങ് പഠനത്തിന് പോയി. ബോംബയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായി. ഏതാനും വർഷം മുൻപ് ദുഃഖകരമായ സാഹചര്യത്തിൽ മരണപ്പെട്ടു) ആ ജാഥാ സ്വീകരണത്തിൽ ബിനോയ്‌ വിശ്വം പ്രസംഗിക്കാൻ തുടങ്ങിയതും ആർത്തട്ടഹസിച്ചു ഒരു സംഘം കെഎസ്‌യുക്കാർ പ്രസംഗം തടസ്സപ്പെടുത്തി. വല്ലാത്തൊരു അന്തരീക്ഷം ആയി. 

ADVERTISEMENT

വിരലിൽ എണ്ണാവുന്ന എഐഎസ്എഫ് പ്രവർത്തകർ ഈ കെഎസ്‌യു അട്ടഹാസത്തിൽ നിസ്സഹായരായി. രവികുമാർ എന്റെ സുഹൃത്തായത് കൊണ്ടും എഐഎസ്എഫ് എന്തു തന്നെയായാലും ഒരു ഇടതുപക്ഷ വിദ്യാർഥി സംഘടനയായി അറിയപ്പെടുന്നതിനാലും ഞങ്ങൾ എസ്എഫ്ഐക്കാർ സംഘമായി മുദ്രാവാക്യം വിളിച്ചെത്തി കെഎസ്‌യുവിനെ വെല്ലുവിളിച്ചു. (തലേദിവസം കോൺഗ്രസ് അക്രമികൾ കോളജിൽ കയറി ആക്രമിച്ചതിന്റെ പരുക്കോടെയായിരുന്നു ഞങ്ങൾ എത്തിയത്, ആ വിരോധവും ഉണ്ടായിരുന്നു)  എസ്എഫ്ഐക്കാരോട് എതിർത്ത് നിൽക്കാനുള്ള ശേഷി അവിടെ കെഎസ്‌യുവിന് ഉണ്ടായിരുന്നില്ല.

സഖാവ് ബിനോയ്‌ വിശ്വം പ്രസംഗം തുടർന്നു. കെഎസ്‌യുവിനെ കണക്കിന് "കസർത്തും" എന്നായിരുന്നു ഞങ്ങൾ വിചാരിച്ചത്. പക്ഷേ, എല്ലാ കേൾവിക്കാരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് എസ്എഫ്ഐയെ അധിക്ഷേപിച്ചും കെഎസ്‌യുവിനെ സ്നേഹപൂർവം ഉപദേശിച്ചും ആയിരുന്നു ആ സന്ദർഭത്തിലും സഖാവ് ബിനോയ്‌ പ്രസംഗിച്ചത്. ഇത് പിന്നീട് എസ്എഫ്ഐ യൂണിറ്റ് എക്‌സിക്യുട്ടിവ് യോഗത്തിൽ വലിയ ചർച്ചയായി. എഐഎസ്എഫ് ജാഥയ്ക്ക് സംരക്ഷണം ഒരുക്കിയത് തെറ്റായി എന്നൊക്കെ പലരും വിമർശനം ഉന്നയിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആയ എം.എസ്.സകറിയ ആ യോഗത്തിൽ സംബന്ധിച്ചിരുന്നു. അദ്ദേഹം ഈ പ്രവൃത്തിയെ (എഐഎസ്എഫ് ജാഥയെ സംരക്ഷിച്ചതിനെ) ന്യായീകരിച്ചു.

ADVERTISEMENT

അദ്ദേഹം പറഞ്ഞു; "ശക്തമായ ഇടതുപക്ഷ ഐക്യമാണ് രാജ്യത്താകെ വളർന്നു വരേണ്ടത്. അതിന്റെ പ്രതിഫലനമായി ക്യംപസുകളിൽ ശക്തമായ ഇടതു വിദ്യാർഥി ഐക്യം ശക്തിപ്പെടണം". അപ്പോൾ ഒരു പ്രവർത്തകൻ സംശയം ഉന്നയിച്ചു; ഈ ഐക്യം നമ്മൾ മാത്രം ഉണ്ടാക്കിയെടുക്കേണ്ടതാണോ? അവർക്കും തോന്നണ്ടേ? അതിനും സഖാവ് സ്കറിയ മറുപടി പറഞ്ഞു; "അവരും അങ്ങനെ ചിന്തിക്കേണ്ടി വരും. രൂപപ്പെടുന്ന സാഹചര്യം അതാണ്‌. എന്നാൽ കുറേക്കാലം കോൺഗ്രസ് കൂട്ടുകെട്ടിലായതിന്റെ ആലസ്യം സ്വാഭാവികമാണവർക്ക്. അടിയന്തരാവസ്ഥയിൽ ഈച്ചര വാരിയരുടെ മകൻ രാജനെ പൊലീസ് ഉരുട്ടിക്കൊന്ന് കത്തിച്ചു കളഞ്ഞിട്ടും മിണ്ടാനാവാതെ പോയതിന്റെ ജാള്യതയൊക്കെ ഉണ്ടാവില്ലേ? അതൊക്കെ മാറും. സാഹചര്യങ്ങൾ അവരെ രാഷ്ട്രീയമായി പരിപക്വപ്പെടുത്തും".

കാലം വളരെ മുൻപിലേക്കു പോയി. രാജ്യത്ത് ഇടതുപക്ഷ ഐക്യം കൂടുതൽ ശക്തമായി. സിപിഎം–സിപിഐ ഐക്യം അഭൂതപൂർവമായ വിധം പ്രായോഗികമായി. സഖാവ് ബിനോയ്‌ വിശ്വം എംഎൽഎ ആയി, മന്ത്രി ആയി. ഈയടുത്തകാലത്തു രാജ്യസഭാംഗമായി. ബഹുമാന്യനായ സ.കാനം രാജേന്ദ്രൻ നിര്യാതനായതിനെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആയി. കേരളത്തിലെ ജനങ്ങളെ നയിക്കുന്ന എൽഡിഎഫിന്റെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളാണിപ്പോൾ. ഇടത് പക്ഷത്തെ ഓരോരുത്തരും ബഹുമാനിക്കുന്ന വലിയ നേതാവ്. എന്നാൽ ആ പഴയ എഐഎസ്എഫ് നേതാവിന്റെ ഉള്ളിൽ ഇപ്പോഴും ദഹിക്കാതെ കിടക്കുന്ന ‘എന്തെങ്കിലും’ ഉണ്ടോ എന്ന് സഖാവ് ബിനോയ്‌ വിശ്വത്തിന്റെ എസ്എഫ്ഐയ്ക്കെതിരായ പ്രസ്താവന കാണുന്നവർക്ക് തോന്നിയാൽ അതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കേണ്ടത്?

ആർക്കാണ് സഖാവേ ഒരു തെറ്റും പറ്റാത്തവരായി ഉള്ളത്? വലിയൊരു പ്രസ്ഥാനം, അതും കമ്യൂണിസ്റ്റ് രീതിയിൽ പിശകുകൾ തിരുത്തുന്ന രീതി സഖാവ് ബിനോയ്‌ വിശ്വത്തിനു അറിയാത്തതാണോ? ലോക നിലവാരത്തിൽ കമ്യൂണിസം പഠിക്കാൻ അവസരം ലഭിച്ച സഖാവല്ലേ? ഇടതുപക്ഷത്തിന്റെ ജീവൻ മുഴുവൻ ഊറ്റിയെടുക്കുന്നതു വരെ വിശ്രമമില്ല എന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന തീവ്രവലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ചാണോ തെറ്റുകൾ തിരുത്താൻ കമ്യൂണിസ്റ്റുകാർ മുതിരേണ്ടത്?

നമ്മുടെ ഒരു ചെറുചലനം പോലും പൊതുവായി ഇടതുപക്ഷത്തെ തകർക്കാനുള്ള ആയുധമാക്കുകയാണ് ഇവിടത്തെ വലതുപക്ഷം എന്നത് സഖാവിനു അറിയാത്തതാണോ? എസ്എഫ്ഐ മാത്രമല്ല, ഇടതുപക്ഷത്തുള്ള ചെറുതോ വലുതോ ആയ ഒരു പ്രസ്ഥാനത്തിനും അതിലെ ഒരു സഖാവിനും തെറ്റുകൾ സംഭവിക്കരുത്. എന്നാൽ നമ്മളൊക്കെ ആത്യന്തികമായി മനുഷ്യരല്ലേ സഖാവേ? തെറ്റുകൾ സംഭവിക്കുന്നത് കമ്യൂണിസ്റ്റ് സംഘടനാ രീതിയിൽ തിരുത്താനല്ലേ നാം പഠിച്ചിരിക്കുന്നത്? എസ്എഫ്ഐ കേരളീയ സമൂഹത്തിൽ എത്ര വലിയ ത്യാഗങ്ങൾ സഹിച്ചു വളർന്ന വിദ്യാർത്ഥി പ്രസ്ഥാനമാണ്!!!.

ഒരു പ്രസ്ഥാനവും അതിലണി നിരന്നിരിക്കുന്നവരുടെ മാത്രം നേട്ടത്തിനല്ല; സമൂഹത്തിന്റെ ആകെ നന്മയ്ക്കായിട്ടാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴും കേരളത്തിലെ കോളജ് ക്യാംപസുകൾ ഉത്തരേന്ത്യയിലെ പോലെ മത-ജാതി-വർഗീയ വിഭജനത്തിലെത്താതെ സംരക്ഷിച്ചു നിർത്തുന്നതിൽ എസ്എഫ്ഐ നിർവഹിച്ചു കൊണ്ടിരിക്കുന്ന ഒട്ടും ചെറുതല്ലാത്ത പങ്ക് അന്ധമായ ഇടതുവിരുദ്ധർക്ക് മാത്രമേ നിഷേധിക്കാനാവൂ. ആ കൂട്ടത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ഒരിക്കലും ഉണ്ടാവില്ലല്ലോ. എസ്എഫ്ഐ ആയി എന്ന ഒറ്റക്കാരണത്തിൽ കുരുന്നുപ്രായത്തിൽ ജീവൻ നൽകേണ്ടി വന്നവർ എത്രയാണെന്നു സഖാവിനറിയുമോ? അത്തരത്തിൽ കൊല്ലപ്പെട്ട ഏതെങ്കിലും ഒരു സഖാവിന്റെ മൃതദേഹത്തിൽ ഒരു തുള്ളി കണ്ണീരും, ഒരു പിടി ചോരപ്പൂക്കളുമായി എത്തിയിട്ടുള്ളവർക്കേ അതറിയൂ...

ഏതൊരു പ്രസ്ഥാനങ്ങളെയും പോലെ എസ്എഫ്ഐയ്ക്കും തിരുത്തേണ്ട പിശകുകൾ സ്വാഭാവികമായും സംഭവിക്കും. അത് തിരുത്തി മുന്നോട്ടു പോകണം. അതിനു കഴിയുമെന്നുറപ്പാണ്. എന്തുകൊണ്ടെന്നാൽ എസ്എഫ്ഐ വെറുതെ ഉണ്ടായ ഒരു സംഘടനയല്ല. കാലവും ചരിത്രവും അനിവാര്യതകളിൽ ജന്മം നൽകിയ പ്രസ്ഥാനമാണ്. ആ പ്രസ്ഥാനത്തെ വലതുപക്ഷത്തിന് കൊത്തിവലിച്ചു രുചിക്കാൻ എറിഞ്ഞു കൊടുക്കില്ല. എസ്എഫ്ഐക്കെതിരെ ഉയരുന്ന ക്രിയാത്മക വിമർശനങ്ങൾ സ്വാഗതം ചെയ്യുമ്പോൾ അതിൽ ഒളിപ്പിച്ച വിഷം പുരട്ടിയ കൊലക്കത്തി തിരിച്ചറിയുകയും ചെയ്യും. എസ്എഫ്ഐയെ വലതുപക്ഷത്തിനു കൊത്തിവലിക്കാൻ എറിഞ്ഞു കൊടുക്കില്ല.

English Summary:

NN Krishnadas responds to Binoy Viswam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT