ADVERTISEMENT

തലശ്ശേരി∙ എരഞ്ഞോളിപാലത്തിന് സമീപം മോറാൽകാവിലേക്കുള്ള റോഡിൽ ബിജെപി– സിപിഎം സംഘർഷം. മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു ബിജെപി പ്രവർത്തകനും പരുക്കേറ്റു. ബിജെപി പ്രവർത്തകന്റെ വീടിന്റെ ജനൽചില്ല് അടിച്ചു തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അ‍ഞ്ചു ബിജെപി പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസ്. പരുക്കേറ്റ സിപിഎം പ്രവർത്തകരായ എരഞ്ഞോളിപാലം ശ്രീരാജ് ഹൗസിൽ അമൽ (24), സുഹൃത്തുക്കളായ ആറാംമൈൽ സൗഹൃദം വീട്ടിൽ തേജസ് (27), പാട്യം കോങ്ങാറ്റ ഗ്രാന്മ വീട്ടിൽ സുബിൻ (26) എന്നിവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ പുലർച്ചെ 1.30നാണ് സംഭവം. മോറാൽ ഭഗവതി ക്ഷേത്ര ഉത്സവത്തിലെ കലശ ഘോഷയാത്ര കഴിഞ്ഞു പോവുകയായിരുന്ന സിപിഎം പ്രവർത്തകരെ അഞ്ചംഗ ബിജെപി സംഘം അടിച്ചും വെട്ടിയും പരുക്കേൽപ്പിച്ചുവെന്നാണ് പരാതി. ബിജെപി പ്രവർത്തകൻ ശരത്തിന്റെ വീടിന്റെ ജനൽ ചില്ലുകളും കസേരയും സിപിഎം പ്രവർത്തകർ അടിച്ചു തകർത്തതായും പരാതിയുണ്ട്. സിപിഎം പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകരായ ചിറക്കര കച്ചുംപുറത്ത് താഴെ ശ്രുതി നിലയത്തിൽ എം. വൈഷ്ണവ്, രേവതി നിലയത്തിൽ എം.പി. സച്ചിൻ, മോറക്കുന്ന് ശ്രീഷ ഹൗസിൽ എം.കെ. അക്ഷയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com