ADVERTISEMENT

കോഴിക്കോട്∙ ബംഗലൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന് കോഴിക്കോട് ഭാഗങ്ങളിൽ വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്തു.  മാത്തോട്ടം ഷംജാദ് മൻസിൽ ഷഹൽ(23) നെ  നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, ചേവായൂർ ഇൻസ്പക്ടർ എം.ടി ജേക്കബിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.

2023 ഒക്ടോബർ 21 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചേവായൂർ പൊലീസും, ഡാൻസാഫും ചേർന്ന് കണ്ണാടിക്കൽ ഒറ്റ കണ്ടത്തിൽ വീട്ടിൽ കാമിൽ ജബ്ബാർ എന്നറിയപെടുന്ന ജാസർ അറാഫത്തിനെ 66.650 ഗ്രാം രാസ ലഹരിയുമായി പിടികൂടിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്തിയതിൽ  ജാസറിന്  ബംഗലൂരുവിൽ നിന്ന് എം ഡി എം.എ എടുത്ത് കൊടുത്തതും കോഴിക്കോട്ടേക്ക് ലഹരി മരുന്ന് കൊണ്ടു വരാൻ എല്ലാവിധ ഒരുക്കങ്ങൾ നടത്തി കൊടുത്തതും ഷഹലാണ് എന്ന് തെളിഞ്ഞത്. ജാസറിനെ പിടികൂടിയതിൽ ഷഹൽ  ഒളിവിൽ പോകുകയായിരുന്നു.

ഏറെ  നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഷഹലിന് മുമ്പ് ടൗൺ സ്റ്റേഷനിൽ മയക്ക് മരുന്ന് കേസ് ഉണ്ട്. കോഴിക്കോട്ടേക്ക് ലഹരി മരുന്ന് കൊണ്ടു വരുന്ന സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാളാണ് ഷഹൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com