Activate your premium subscription today.
റിസർവ് ബാങ്ക് ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തിയില്ല കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള പണാവലോകനയോഗത്തിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6.5 ശതമാനമാനമായി നിലനിർത്തി. അതുകൊണ്ട് പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരും. വിലക്കയറ്റ നിരക്ക് മുൻ
രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് ‘പ്രധാനമന്ത്രി സൂര്യോദയ പദ്ധതി’ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ട് അധികം ദിവസമായില്ല. ഇതിന്റെ തുടർച്ചയായി കേന്ദ്ര ബജറ്റിൽ സോളർ പദ്ധതികൾക്കു പ്രോത്സാഹനം നൽകുമ്പോൾ കേരള ബജറ്റിൽ മറിച്ചുള്ള തീരുമാനമുണ്ടായതു വലിയ ആശങ്കയ്ക്കു കാരണമായിരിക്കുന്നു. പുനരുപയോഗ ഊർജം സംബന്ധിച്ച കരടുചട്ടത്തിലെ വ്യവസ്ഥ യാഥാർഥ്യമാകുന്നതോടെ പുരപ്പുറ സൗരവൈദ്യുതോൽപാദകർക്ക് ഇരട്ട ആഘാതമാകുമെന്ന ആശങ്കയുമുണ്ട്.
ബാങ്കിങ് മേഖലയെ നേരിട്ട് ബാധിക്കുന്ന പ്രഖ്യാപനങ്ങൾ ഇത്തവണ കേന്ദ്ര ബജറ്റിൽ ഇല്ലായിരുന്നു. സാധാരണ പൊതുമേഖല ബാങ്കുകൾക്ക് മൂലധന സഹായം, ബാങ്കുകൾ കൂട്ടിച്ചേർക്കുക, സ്വകാര്യവൽക്കരിക്കുക എന്നിങ്ങനെയുള്ള നയങ്ങളോ നടപടികളോ ഒക്കെ ബജറ്റിൽ ഉണ്ടാകാറുണ്ട്. ഈ ബജറ്റിൽ അതും ഉൾക്കൊള്ളിച്ചിട്ടില്ല. എങ്കിലും ബാങ്കിങ്
1,436,483,005 ഇന്നത്തെ ഇന്ത്യാ ഫയൽ എഴുതിത്തുടങ്ങുമ്പോൾ ഇതാണ് നമ്മുടെ രാജ്യത്തെ ജനസംഖ്യ. സെൻസസ് പ്രകാരമുള്ളതല്ല; ജനസംഖ്യയുടെ വളർച്ച രേഖപ്പെടുത്തുന്ന പോപ്പുലേഷൻ ക്ലോക്ക് നൽകുന്ന കണക്കാണ്. ഇത്തരമൊരു ഡിജിറ്റൽ ക്ലോക്ക് ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു മുന്നിൽ 2002 ഒക്ടോബർ മുതൽ ചലിക്കുന്നുണ്ട്. രണ്ടായിരത്തിൽ ദേശീയ ജനസംഖ്യാ നയം പ്രഖ്യാപിച്ചശേഷമുള്ള നടപടികളിലൊന്ന്. മേൽപടി ക്ലോക്കിൽ നോക്കിയാൽ, നിമിഷത്തോടു മത്സരിച്ച് നമ്മുടെ ജനസംഖ്യ വളരുന്നതുകണ്ട് ആരും അമ്പരക്കും. ക്ലോക്കിന്റെ വേഗം കുറയ്ക്കാൻ തന്നാലാവതു ചെയ്യാമെന്നു തീരുമാനിച്ചവരുമുണ്ടാവും. എന്തായാലും, ക്ലോക്കിൽ ദൃശ്യമാവുന്ന വെല്ലുവിളി നേരിടാനാണ് മോദി സർക്കാരിന്റെ തീരുമാനം. അതിനു വഴികൾ പറയാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നാണ് ഇടക്കാല ബജറ്റിലെ പ്രഖ്യാപനം. സെൻസസ് നടത്തുന്നതിൽ വീഴ്ചവരുത്തി; അതുവഴി, സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട ആസൂത്രണങ്ങൾ അനിശ്ചിതത്വത്തിലാക്കി. അതിനുശേഷമാണ് ആളെണ്ണത്തിന്റെ വർധനയെന്ന വെല്ലുവിളിയെ നേരിടാനുള്ള സർക്കാർ തീരുമാനം. ‘ജനസംഖ്യാ വിസ്ഫോടനം’ ആശങ്കയുണ്ടാക്കുന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് 2019 ഓഗസ്റ്റ് 15ന് ആണ്. പരിഹാരത്തിനുള്ള സർക്കാർ നടപടി നാലരവർഷം ഗർഭാവസ്ഥയിലായിരുന്നു; തിരഞ്ഞെടുപ്പായപ്പോൾ പുറത്തുവന്നു. പ്രശ്നം അടിയന്തര പ്രാധാന്യമുള്ളതെന്നു പ്രധാനമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടിട്ടും തുടർനടപടി ശിശുരൂപമെടുക്കാൻ ഇത്ര സമയമെടുത്തത് എന്തുകൊണ്ടെന്ന സംശയം അന്യായമാവില്ല.
ഇടക്കാല ബജറ്റായതിനാൽ വെടിക്കെട്ടൊന്നും പ്രതീക്ഷിക്കേണ്ടെന്നു ധന മന്ത്രി നിർമല സീതാരാമൻ മുൻകൂർ വ്യക്തമാക്കിയിരുന്നു. എങ്കിലും വേണ്ടിവന്നാൽ കൂടെ കത്തിക്കാൻ കതിനകൾ കരുതിവച്ചായിരുന്നു ഓഹരി വിപണിയുടെ കാത്തിരിപ്പ്. മന്ത്രി വാക്കു പാലിച്ചപ്പോൾ കതിനകൾക്കു തീകൊളുത്താനുള്ള അവസരം വിപണിക്ക് ഇല്ലാതാകുകയായിരുന്നു. ബജറ്റ് നിർദേശങ്ങൾ വിശകലനം ചെയ്ത സാമ്പത്തിക വിദഗ്ധരുടെ വ്യാഖ്യാനങ്ങൾ പിറ്റേദിവസം പുറത്തുവന്നപ്പോഴാണ് അവസരം നഷ്ടപ്പെട്ടിട്ടില്ലെന്നു വിപണിക്കു വിളക്കു കത്തിയതും കരുതിവച്ചിരുന്ന കതിനകൾ പൊട്ടിച്ച് ആകെ ആഘോഷമാക്കിയതും.
നികുതി നിരക്കിൽ മാറ്റമില്ല, നിലവിലെ ആദായനികുതി സ്ലാബുകൾ തുടരും എന്നു ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചതോടെ ഈ ബജറ്റിൽ മറ്റു പല മേഖലയിലുമെന്ന പോലെ നികുതിദായകർക്കും ഒന്നുമില്ല എന്നതായിരുന്നു പൊതുവേ ഉള്ള വിലയിരുത്തൽ. എന്നാൽ വർഷങ്ങളായി തർക്കത്തിൽ കിടക്കുന്ന 25,000 രൂപവരെയുള്ള ടാക്സ് ഡിമാൻഡുകൾ പിൻവലിക്കും എന്ന, ഒരു കൂട്ടം നികുതിദായകർക്ക് ഏറെ ആശ്വാസം പകരുന്ന നിര്‍ദേശം ബജറ്റിലുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയി എന്നതാണ് വാസ്തവം. ഇടക്കാല ബജറ്റാണെങ്കിലും ഈ ഉത്തരവ് നടപ്പിലാകും എന്നു തന്നെ കരുതാം. എന്നാൽ മോദി സർക്കാർ അല്ല വീണ്ടും അധികാരത്തിലെത്തുന്നതെങ്കിൽ ഇതിൽ മാറ്റം വരാം.
മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടവ തന്നെയായിരുന്നു. അയോധ്യ രാമക്ഷേത്ര തീർഥാടകർക്കായി തയാറാക്കിയ യാത്രാ സഹായി, ഇന്ത്യ മുന്നണിയിൽ നിന്ന് കൂട് വിട്ട് ബിജെപി പക്ഷത്തേക്ക് ചേക്കേറി ‘ഒൻപതാം തവണയും’ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിന്റെ രാഷ്ട്രീയ യാത്രയുടെ കഥ, രാജ്യത്തെ ശുചിത്വ നഗരങ്ങളിൽ ഇൻഡോറിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സൂറത്തിന്റെ കഥ എന്നിവയ്ക്കും വായനക്കാരുടെ ഭാഗത്തുനിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്.
ധന മന്ത്രി നിർമല സീതാരാമന്റെ ബജറ്റ് നിർദേശങ്ങൾ കേൾക്കുമ്പോൾ നിർവികാരതയോടെ കേട്ടിരുന്ന ഓഹരി വിപണിക്കു പിറ്റേന്നായപ്പോൾ അത്യാവേശം. വില സൂചികകളിലൊന്നു റെക്കോർഡിൽ; മറ്റൊന്നു റെക്കോർഡിനു തൊട്ടടുത്തും. നിഫ്റ്റിയാണു റെക്കോർഡിട്ടത്. മുൻ റെക്കോർഡായ 22,124 പോയിന്റ് മറികടന്നെങ്കിലും പിന്നീടു പടിയിറങ്ങേണ്ടിവന്ന സൂചികയ്ക്കു 156.65 പോയിന്റ് നേട്ടത്തോടെ 21,853.80 നിലവാരത്തിൽ അവസാനിക്കാൻ കഴിഞ്ഞു.
രാജ്യാന്തര വിപണി പിന്തുണയിൽ മുന്നേറിയ ഐടി സെക്ടറിനൊപ്പം ബാങ്കുകളും, റിലയൻസും മുന്നേറിയപ്പോൾ ഇന്ന് വീണ്ടും റെക്കോർഡ് തകർത്ത ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ തിരിച്ചിറങ്ങിയെങ്കിലും നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22126 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 21853
എന്തു കൊണ്ടാണ് കേന്ദ്ര ബജറ്റിൽ നികുതി ഘടനയിൽ മാറ്റം വരുത്താതിരുന്നത് ? തിരഞ്ഞെടുപ്പ് വർഷം ആയിട്ടു കൂടി വലിയ പ്രഖ്യാപനങ്ങൾക്കും ധനമന്ത്രി നിർമലാ സീതാരാമൻ മുതിർന്നില്ല. ഇത്തരത്തിൽ നിരവധി സംശയങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ പല വ്യാഖ്യാനങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഓഹരി, സാമ്പത്തിക രംഗം, തുടങ്ങി രാജ്യത്തിന്റെ വിവിധ ധനകാര്യ മേഖലകളെ ബജറ്റ് നിർദേശങ്ങൾ എങ്ങനെ ബാധിക്കുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ വിലയിരുത്തുന്നു.
മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് റെയിൽവേ വികസനത്തിന് 2,52,000 കോടി നീക്കി വക്കുമ്പോൾ കേരളത്തിനുമുണ്ട് ഒരു റെക്കോർഡ്. കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി രൂപയാണ് ഇത്തവണ കേന്ദ്ര ബജറ്റിലെ വാഗ്ദാനം. കേരളത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക റെയിൽവേ വികസനത്തിന് അനുവദിച്ചത് ഇത്തവണയാണെന്നാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അവകാശപ്പെടുന്നത്. കേരളത്തിൽ പാത ഇരട്ടിപ്പിക്കലിനും അതിവേഗ ട്രെയിനുകളുടെ കടന്നുവരവിനും വഴിയൊരുങ്ങുന്നതിനൊപ്പം തന്നെ മറ്റൊന്നുകൂടി അശ്വനി വൈഷ്ണവ് പറഞ്ഞിട്ടുണ്ട്; സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന്റെ ഭാവി. പദ്ധതി സംസ്ഥാന സർക്കാർ തന്നെ ഉപേക്ഷിച്ചുവെന്നും കേരളത്തിലെ ട്രാക്കുകളിൽ വളവുകൾ നിവർത്തിയാൽ വന്ദേഭാരത് ട്രെയിൻ 160 കിലോമീറ്റർ വേഗത്തിൽ വരെ ഓടിക്കാനാവും എന്നുമാണ് ബജറ്റിനു ശേഷം മന്ത്രി അശ്വനി വൈഷ്ണവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ട്രാക്ക് നവീകരണം ഉൾപ്പെടെയുള്ള നവീകരണ പരിപാടികൾ നടക്കണമെങ്കിൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകണം. സർക്കാരിന്റെ മെല്ലെപ്പോക്ക് പദ്ധതികളെ ബാധിക്കുന്നുണ്ടെന്ന വിമർശനം മുൻപും ഉയർന്നിട്ടുണ്ട്. 2744 കോടി രൂപയുടെ റെയിൽവേ വികസനം കേരളത്തിൽ ഏതൊക്കെ മേഖലകളെയാണ് ലക്ഷ്യമിടുന്നത്? പൊതുവിൽ നടപ്പാക്കുന്ന ഏതൊക്കെ പദ്ധതികൾ കേരളത്തിന് ഗുണം ചെയ്യും? വിശദമായി പരിശോധിക്കാം.
ഓഹരി വിപണിക്കു ബജറ്റ് പ്രഖ്യാപനങ്ങൾ പ്രചോദനമായില്ല. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളിൽ പ്രകടമായ പ്രസരിപ്പൊഴിച്ചാൽ വ്യാപാരത്തിന്റെ ആറേകാൽ മണിക്കൂറിലും വിപണി ശോകമൂകമായിരുന്നു. ഇടക്കാല ബജറ്റായതിനാൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ, ഓഹരികളുടെയും മറ്റും ഇടപാടുകളുമായി ബന്ധപ്പെട്ട സെക്യുരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) ഉപേക്ഷിക്കാൻ ധനമന്ത്രി തയാറാകുമെന്നു പ്രതീക്ഷിച്ചിരുന്നു.
വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കഴിഞ്ഞവർഷത്തെ 1.12 ലക്ഷം കോടി രൂപയിൽനിന്ന് ഇക്കുറി 1.2 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു. അതേസമയം ഉന്നതവിദ്യാഭ്യാസ രംഗത്തെ നിയന്ത്രണ ഏജൻസിയായ യുജിസിക്കുള്ള വിഹിതം 60% വെട്ടിക്കുറച്ച് 2500 കോടിയാക്കി. കഴിഞ്ഞ ബജറ്റിൽ 5360 കോടി അനുവദിക്കുകയും പിന്നീട് 6409 കോടിയായി പുതുക്കുകയും ചെയ്തിരുന്നു. സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് ഇക്കുറി 73,008 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നാനോ യൂറിയയ്ക്കു പിന്നാലെ നാനോ രൂപത്തിലുള്ള ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) രാസവളം എല്ലാ കാലാവസ്ഥയിലെ കൃഷികൾക്കുമായി വ്യാപിപ്പിക്കും. യൂറിയ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന രാസവളമാണ് ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി). 1.2 കോടി ടൺ വളമാണ് പ്രതിവർഷം ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയോളം മാത്രമേ രാജ്യത്ത് ഉൽപാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇറക്കുമതി ചെയ്യുകയാണ്.
ന്യൂഡൽഹി ∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി ശത്രുഘ്നൻ സിൻഹ. ‘ഭാവിയിലേക്കുള്ള’ ബജറ്റാണെന്നും ഇന്നത്തേക്കായി ഒന്നുമില്ലെന്നും സിൻഹ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിനു മുൻപ് നരേന്ദ്ര മോദി സർക്കാരിന്റെ ആത്മവിശ്വാസം എത്രത്തോളമെന്ന അളവുകോൽ കൂടിയായി ഇടക്കാല ബജറ്റ് മാറാമെന്ന കണക്കുകൂട്ടൽ പിഴച്ചില്ല. വൻ പ്രഖ്യാപനങ്ങളോ ജനപ്രിയ വാഗ്ദാനങ്ങളോ ഇടംപിടിക്കാത്ത ബജറ്റിലൂടെ ധനമന്ത്രി നിർമല സീതാരാമൻ പറയാതെ പറയുന്നു: അങ്ങേയറ്റം ആത്മവിശ്വാസത്തോടെയാണ് ഇത്തവണ സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ‘പൂർണ ബജറ്റ് ഞങ്ങളുടെ സർക്കാർ ജൂലൈയിൽ അവതരിപ്പിക്കും’ എന്നു പറയുമ്പോൾ ആ ആത്മവിശ്വാസം പാരമ്യത്തിലെത്തുന്നു.
ന്യൂഡൽഹി /പത്തനംതിട്ട ∙ കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി രൂപ കേന്ദ്രബജറ്റിൽ നീക്കിവച്ചു. കേരളത്തിലെ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു മികച്ച പരിഗണന ലഭിച്ചു. കേരളത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക റെയിൽവേ വികസനത്തിന് അനുവദിച്ചത് ഇത്തവണയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ന്യൂഡൽഹി ∙ റെയിൽവേക്ക് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 2,52,000 കോടി രൂപ. ∙ 3 പുതിയ റെയിൽവേ ഇടനാഴികൾ: 1. ഊർജ ഇടനാഴിയിൽ 22,000 കിലോമീറ്റർ പുതിയ പാത, 2. കേരളത്തിനടക്കം ഗുണകരമായ തുറമുഖ കണക്റ്റിവിറ്റി റെയിൽ ഇടനാഴി ‘റെയിൽ സാഗറി’ൽ 2100 കിലോമീറ്റർ പുതിയ പാത. 3. തിരക്കു കുറയ്ക്കാനുദ്ദേശിച്ചുള്ള അമൃത് ചതുർഭുജ ഇടനാഴിയിൽ (ചതുഷ്കോണ ഹൈവേ മാതൃകയിൽ) 16,600 കിലോമീറ്റർ പുതിയ പാത. ഇതടക്കം ആകെ 40,900 കിലോമീറ്റർ പുതിയ പാത നിർമിക്കും.
ന്യൂഡൽഹി ∙ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിനുണ്ടായ നേട്ടങ്ങളെല്ലാം 2 മോദി സർക്കാരുകളുടെ അക്കൗണ്ടിൽപ്പെടുത്തിയും പൊതുതിരഞ്ഞെടുപ്പിലേക്കു കരുതലോടെയും ആത്മവിശ്വാസത്തോടെയും ചുവടുവച്ചും ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി അവതരിപ്പിച്ച ബജറ്റിൽ ചെസ് ഗ്രാൻഡ്മാസ്റ്റർമാരുടെ എണ്ണത്തിലുണ്ടായ വർധന വരെ ധനമന്ത്രി നേട്ടമായി അവതരിപ്പിച്ചു
ന്യൂഡൽഹി ∙ 3 സേനാവിഭാഗങ്ങൾക്കും വൻ ആയുധങ്ങൾ വാങ്ങാൻ മാത്രമായി 1,72,000 കോടി രൂപ വകയിരുത്തി. ഇതിനായി കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച 1,62,600 കോടിയിൽ 1,57,228.2 കോടിയേ വിനിയോഗിക്കാൻ കഴിഞ്ഞുള്ളൂ. ടാങ്കുകളും മറ്റു കവചിതവാഹനങ്ങളും വാങ്ങുന്നതിനു കഴിഞ്ഞ ബജറ്റിൽ 3000 കോടി നൽകിയെങ്കിലും 2500 കോടിയാണു വിനിയോഗിച്ചത്.
ന്യൂഡൽഹി ∙ ഇന്നലത്തെ ഇടക്കാല ബജറ്റോടെ തുടർച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ച അപൂർവ നേട്ടത്തിൽ മൊറാർജി ദേശായി, മൻമോഹൻ സിങ്, യശ്വന്ത് സിങ് എന്നിവർക്കൊപ്പമെത്തി നിർമല സീതാരാമൻ. എന്നാൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് സി.ഡി.ദേശ്മുഖിന്റെ പേരിലാണ്. 1951 മുതൽ 56 വരെ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ 7 ബജറ്റുകൾ അദ്ദേഹം അവതരിപ്പിച്ചു. ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് മൊറാർജി ദേശായിക്കു തന്നെയാണ്: 10.
ബെംഗളൂരു∙ കേന്ദ്രസർക്കാർ ദക്ഷിണേന്ത്യയ്ക്ക് ലഭിക്കേണ്ട വികസന ഫണ്ടുകളുടെ വിഹിതം കൂടി ഉത്തരേന്ത്യയെ വളർത്താൻ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കർണാടകയിലെ കോൺഗ്രസ് എംപി ഡി.കെ.സുരേഷ് കുമാർ. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ദക്ഷിണേന്ത്യ ഒരു പ്രത്യേക രാജ്യം ആകേണ്ടി വരും. കേന്ദ്ര ബജറ്റിൽ ദക്ഷിണേന്ത്യയെ
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പാരമ്പര്യേതര സമീപനത്തിനും പരമ്പരാഗത ബജറ്റ് ഘടകങ്ങളുടെ അഭാവത്തിനും ബജറ്റ് വിമർശനം നേരിടുന്നു. കൃത്യമായ ബജറ്റ് നിർദേശങ്ങളുടെയും കണക്കുകളുടെയും അഭാവം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ അമിത ആത്മവിശ്വാസത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നുവെന്നും വിമർശനം ഉയർന്നു കഴിഞ്ഞു. ഒരുപക്ഷേ പരമ്പരാഗത സാമ്പത്തിക പദ്ധതിയായി കണക്കാക്കാൻ മടിക്കുന്ന ബജറ്റിന് വ്യക്തവും ഗൗരവമേറിയതുമായ ഒരു ലക്ഷ്യമില്ലെന്ന് പറയേണ്ടി വരും. ഇത് വാസ്തവത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന്റെ ഫലപ്രാപ്തിയെ പലരും ചോദ്യം ചെയ്യുന്നു.
തിരുവനന്തപുരം∙ കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. കേരളത്തിന്റെ നെൽ
തുകൽപ്പെട്ടിയിൽ പത്രാസോടെ എത്തിയിരുന്ന ബജറ്റിനെ 2019ൽ ചുവന്ന തുണിയിൽ പൊതിഞ്ഞെടുത്ത്, ചരടിൽ കെട്ടി ഏവരെയും ഞെട്ടിച്ച ധനമന്ത്രിയാണ് നിർമല സീതാരാമന്. 2021-22 വർഷം മുതൽ ബജറ്റ് രേഖകൾ ടാബിലാക്കി അതിനെ അശോകസ്തംഭം പതിപ്പിച്ച ചുവന്ന കവറിലാക്കിയും പരിഷ്കരിച്ചു. പക്ഷേ, ഇത്തരം കൗതുകങ്ങൾക്കും അവകാശവാദങ്ങൾക്കും കണക്കുകൾക്കും അപ്പുറം ബജറ്റെന്ന് കേട്ടാൽ ജനം അറിയാൻ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങൾ ഇവയാണ്- നേട്ടവും നഷ്ടവും. സാധാരണക്കാരന് അത് സാധനങ്ങളുടെ വിലയും അടിസ്ഥാന സൗകര്യങ്ങളിലുണ്ടാവുന്ന മാറ്റവുമാണെങ്കില്‍ സമ്പന്നരുടെ കണ്ണ് നികുതി ഘടനയിലെ മാറ്റങ്ങളും, വ്യവസായ പദ്ധതികളിലും വരെ നീണ്ടുകിടക്കുന്നു. എന്നാൽ പ്രതീക്ഷിച്ചപോലെ തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇടക്കാല ബജറ്റിൽ ഇക്കാര്യങ്ങളൊന്നും സ്ഥാനം പിടിച്ചില്ല. എന്നിട്ടും രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ്, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബജറ്റായി അവതരിപ്പിച്ചത് വോട്ട് ലക്ഷ്യം വച്ചുതന്നെയായിരുന്നു. ഇടക്കാല ബജറ്റിലെ പരിമിതികൾക്കുള്ളിലും വോട്ടിനായുള്ള 'നിർമല ബുദ്ധി' ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്നു. പാർലമെന്റിൽ നീണ്ട ബജറ്റ് അവതരണം നടത്തിയ റെക്കോർഡിന് ഉടമയാണ് നിർമല സീതാരാമൻ. 2020ൽ രണ്ടേ മുക്കാൽ മണിക്കൂർ നീണ്ട ബജറ്റ് അവതരിപ്പിച്ച നിർമല ഇക്കുറി 58 മിനിറ്റിൽ ഒതുക്കി. നിർമലയുടെ 58 മിനിറ്റ് നിങ്ങളെ എങ്ങനെ ബാധിക്കും? ഈ ബജറ്റ് അവതരണത്തിലെ പ്രത്യേകതകൾ എന്തൊക്കെ?
കേന്ദ്ര ധനമന്ത്രി ഇന്നവതരിപ്പിച്ച ഇടക്കാല ബജറ്റിൽ മൂലധന ചെലവ് കൂട്ടുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം വർദ്ധിപ്പിച്ചു 11 .11 ലക്ഷം കോടി രൂപയായി ഉയർത്താനാണ് പദ്ധതി. ഓഹരി വിപണി ഈ ഒരു മൂലധന ചെലവ് ഉയർത്തുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പൊതുവെ ബജറ്റിനോട് ഓഹരി
ബജറ്റ് പ്രതീക്ഷയിൽ മുന്നേറ്റത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണി ബജറ്റ് അവതരണം അറിഞ്ഞില്ല എന്ന മട്ടിലാണ് ഇന്ന് പെരുമാറിയത്. ഇന്ന് 21780 പോയിന്റിൽ ആരംഭിച്ച ശേഷം 21832 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി ബജറ്റ് വതരണത്തിന് ശേഷം നഷ്ടത്തിൽ 0.13% നഷ്ടത്തിൽ 21697 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് ഇന്നലത്തെ
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് വർഷമായിട്ടും, ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന സംസ്ഥാനമായിട്ടും ഇത്തവണയും കേന്ദ്രം കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ചു. കഴിഞ്ഞ തവണ ഉന്നയിച്ച 17 ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇത്തവണയും അവഗണനയുണ്ടായി. ഇടക്കാല ബജറ്റായതിനാലാണ് വലിയ
തിരുവനന്തപുരം∙ കോര്‍പറേറ്റ് താല്പര്യങ്ങള്ക്കു മാത്രം മുന്‍ഗണന നല്കി പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേരളത്തെ സംബന്ധിച്ചും ബജറ്റ് നിരാശാജനകമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്നും സതീശന് കുറ്റപ്പെടുത്തി
ബജറ്റ് ഒരു വാർഷിക കലാപരിപാടിയാണ്. ഈ വർഷത്തെ ബജറ്റിൻ്റെ പ്രത്യേകത ഒരു വർഷത്തേക്കുള്ള കണക്കവതരണം അല്ലായെന്നതാണ്. കേവലം, ഒരു ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. വലിയവൻ പിറകെ വരും; തെരഞ്ഞെടുപ്പിന് ശേഷം .തെരഞ്ഞെടുപ്പിനുശേഷം വരുന്ന പുതിയ സർക്കാർ അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിൽ മാത്രമേ ശരിയായ ചിത്രം അനാവരണം
ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത് ഇടക്കാല ബജറ്റാണോ അതോ സർക്കാരിന്റെ പ്രോഗ്രസ് കാർഡോ? വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു തിരഞ്ഞെടുപ്പു പ്രകടന പത്രികതന്നെ ബജറ്റിൽ പ്രതീക്ഷിച്ചവരും ഏറെയാണ്. ഇടക്കാല ബജറ്റാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണെന്നതിനാൽ വമ്പൻ പ്രഖ്യാപനങ്ങളെന്തെങ്കിലും ഉണ്ടാകുമെന്ന് കരുതിയവർ എന്നാൽ നിരാശരായി. സത്യത്തിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് ഉയർത്തുന്നത് ഏതാനും ചോദ്യങ്ങളാണ്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ ബജറ്റെന്നതിലുപരി ജനങ്ങൾക്കു മുന്നിൽവച്ച മോദി സർക്കാരിൻറെ പ്രോഗ്രസ് കാർഡെന്നു വിശേഷിപ്പിക്കാം. അതേസമയം രാജ്യത്ത് സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്ക്കുന്നവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിലാണ് മോദി സർക്കാരിന്റെ കരുതലെന്ന് പ്രഖ്യാപിച്ചു തുടങ്ങിയ ബജറ്റ് പ്രസംഗത്തിൽ പക്ഷേ ഈ വിഭാഗങ്ങൾക്ക് വേണ്ടി കാര്യമായൊന്നും കരുതിയിട്ടില്ല. എന്നാൽ വരും ബജറ്റിൽ ഇവർക്കായുള്ള ക്ഷേമ പദ്ധതികളുണ്ടാകുമെന്ന വ്യക്തമായ സൂചനയുണ്ടുതാനും. അതിലേറെ, തുടർ ബജറ്റ് തങ്ങൾതന്നെ അവതരിപ്പിക്കുമെന്ന ആത്മവിശ്വാസവും നിർമലയുടെ പ്രസംഗത്തിലുണ്ട്. എന്താണ് ബജറ്റിന്റെ പ്ലസ് പോയിന്റുകളും മൈനസ് പോയിന്റുകളും? രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അടുത്തറിയാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളിലൊന്ന് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ടാണ്. ഓഹരി വിറ്റഴിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ 30,000 കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞത്. നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ച ലക്ഷ്യം 51,000 കോടി
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ച, രണ്ടാം മോദി സര്‍ക്കാരിന്റെ ഈ അവസാന ബജറ്റില്‍ അക്ഷരാത്ഥത്തില്‍ ആരെയും ഞെട്ടിക്കുന്ന ഒരു കണക്കുണ്ട്. ഡയറക്ടറ് ട്രാന്‍സഫറിലൂടെ 34 ലക്ഷം കോടി രൂപ പ്രധാനമന്ത്രി ജന്‍ധൻ യോജന അക്കൗണ്ട് ഉടമകള്‍ക്ക് കൈമാറിയപ്പോള്‍ സര്‍ക്കാര്‍ 2.7 ലക്ഷം കോടി രൂപ ലാഭിച്ചു
തിരുവനന്തപുരം∙ പുതിയ കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയതിനാല്‍ ആനുപാതികമായ നേട്ടം കേരളത്തിനും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു. ഇതോടെ കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സര്‍ക്കാരിന്റെ വാദങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു.
ന്യൂഡൽഹി ∙ പൊതുതിരഞ്ഞെടുപ്പിനു മുൻപായി, രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഇടക്കാല ബജറ്റിൽ ഇടം പിടിച്ച് അയോധ്യയിലെ രാമക്ഷേത്രവും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയമായി രാമക്ഷേത്രം മാറുമെന്ന സൂചന കൂടിയായി പരാമർശം. മറ്റൊരു പദ്ധതിയെപ്പറ്റി പറയുന്നതിനിടെ നിർമല രാമക്ഷേത്രവും
കൊച്ചി∙ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ഇന്ത്യന്‍ ജനതയ്ക്ക് ഒരു വളര്‍ച്ചയും നല്‍കാത്ത ബജറ്റിന്റെ പ്രഖ്യാപനമാണ് നടത്തിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനൊന്നുമില്ല. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞചില കാര്യങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ
അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഏക സ്വപ്ന പദ്ധതി ഇതായിരുന്നു; ‘സൗരോർജം’. മോദിയുടെ വാക്കുകളെ പിന്തുടർന്ന ധനമന്ത്രി നിർമല സീതാരാമൻ ആ സ്വപ്ന പദ്ധതിയെ ഇടക്കാല ബജറ്റിലെ പ്രധാന പദ്ധതിയാക്കി മാറ്റുകയും ചെയ്തു. പ്രാണ പ്രതിഷ്ഠാ ദിനത്തിലും ഇടക്കാല ബജറ്റിലും ഇടം നൽകിയ സൗരോർജ പദ്ധതികൊണ്ട് മോദി സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്. കേവലം ഒരു വികസന പദ്ധതിക്കപ്പുറം സൗരോർജം തിരഞ്ഞെടുപ്പു വർഷത്തിൽ സർക്കാരിനെ എങ്ങനെയാണ് സഹായിക്കുകയെന്നതും പ്രധാനം. അതിലേറെ സൗരോർജ പദ്ധതി എങ്ങനെയാണ് ജനങ്ങളുടെ കുടുംബ ബജറ്റിൽ ഇടക്കാല ആശ്വാസം നൽകുകയെന്ന ചോദ്യവും പ്രസക്തം. ഇതോടൊപ്പം ഉയരുന്ന മറ്റൊരു ചോദ്യം ഇതാണ്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ വികസനം എന്നിവയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം ഇനി ആവര്‍ത്തിക്കുക സോളര്‍ വൈദ്യുതിയിലാകുമോ? സംശയിക്കേണ്ട, മൂന്നാം തവണ മോദി സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഇന്ത്യ സൗരോർജ രംഗത്താകുമോ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുകയെന്ന ചോദ്യം ബജറ്റോടെ ശക്തമായിക്കഴിഞ്ഞു.
ന്യൂഡൽഹി∙ കേരളത്തിലെ റെയില്‍വേ വികസനത്തിന് 2,744 കോടി രൂപ ബജറ്റില്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. യുപിഎ കാലത്തേക്കാള്‍ ഏഴുമടങ്ങ് അധികവിഹിതമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ 35 അമൃത് സ്റ്റേഷനുകളും 92 മേല്‍പ്പാലങ്ങളുമാണ് പുതിയതായി അനുവദിച്ചത്.
അംഗന്‍വാടി ജീവനക്കാര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും ആയുഷ്മാന്‍ ഭാരത് സേവനങ്ങള്‍ ലഭ്യമാക്കുന്നത് പ്രത്യക്ഷത്തില്‍ അവര്‍ക്കു വരുമാന വര്‍ധനവു നല്‍കില്ല. പക്ഷേ, ആരോഗ്യ സേവനങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്ന തുക ഗണ്യമായ വിധത്തില്‍ ലാഭിക്കുവാന്‍ ഇതവരെ സഹായിക്കും. എത്ര ചെറിയ വരുമാനമുളളവരാണെങ്കിലും
ന്യൂഡൽഹി ∙ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴി തന്ത്രപരവും വാണിജ്യപരവുമായി രാജ്യത്തിനും മറ്റുള്ളവർക്കും ‘ഗെയിം ചേഞ്ചർ’ ആയിരിക്കുമെന്നു കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. നൂറ്റാണ്ടുകളോളം ലോകവ്യാപാരത്തിന്റെ മാർഗമായി ഇതു മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഉദ്ധരിച്ചു
സബ് കാ സാഥ്, സബ് കാ വികാസ്. സബ് കാ വിശ്വാസ് എന്ന സർക്കാരിന്റെ മന്ത്രങ്ങൾ; വിജയിച്ചു എന്ന് സ്ഥാപിക്കാൻ ശ്രമിച്ച കേന്ദ്ര ധനമന്ത്രി സോഷ്യൽ ജസ്റ്റിസ് എന്ന ലക്ഷ്യം നേടാനായി എന്നും അവകാശപ്പെട്ടു. പാവപ്പെട്ടവരെയും യുവാക്കളെയും സ്ത്രീകളെയും അന്നദാതാക്കളായ കർഷകരെയും കേന്ദ്രീകരിച്ചാണ് കേന്ദ്ര സർക്കാർ
ഓരോ തവണയും ബജറ്റിലെ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും അടുത്ത വര്‍ഷത്തേക്കുള്ള സാമ്പത്തിക ആസൂത്രണത്തിനു തുടക്കം കുറിക്കുക. ആദായ നികുതി സംബന്ധമായ പ്രഖ്യാപനങ്ങള്‍ക്കായി അവര്‍ കാത്തിരിക്കുന്നതും ഇതേ ഉദ്ദേശവുമായാണ്. ആദായ നികുതി നിരക്കുകളിലും വ്യവസ്ഥകളിലും മാറ്റങ്ങളില്ലാത്ത ഇടക്കാല ബജറ്റാണ്
സ്വന്തം വീടിന്റെ ആവശ്യത്തിനായി മാസം 300 യൂണിറ്റ് വൈദ്യുതി ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നതാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് ഈ ബജറ്റില്‍ നടത്തിയിരിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്ന്. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ആയിരിക്കും ഇതു യാഥാര്‍ത്ഥ്യമാക്കുക. ഇതുവഴി ഒരു കോടി
ന്യൂഡൽഹി∙ എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനവുമായ ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ, വനിതകൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് ഈ ബജറ്റ് ശക്തി പകരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുകയും വികസിത ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പ് ഈ ബജറ്റ് നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ റെയിൽവേ, വ്യോമയാന മേഖലകളിൽ വലിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. തരംഗമായ പുതിയ ട്രെയിൻ സർവീസ് വന്ദേഭാരതിന്റെ അതേ നിലവാരത്തിലേക്കു 40,000 സാധാരണ ട്രെയിൻ കോച്ചുകളെ മാറ്റുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തെ വിമാനത്താവളങ്ങൾ 149 എണ്ണമായി ഉയർത്തുമെന്നും പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. എല്ലാവർക്കും വീട് എന്ന വാഗ്ദാനത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമപ്രദേശങ്ങളിൽ മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കേന്ദ്രം കൈവരിച്ചതായും അവർ
ന്യൂഡൽഹി ∙ മാലദ്വീപുമായുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നതിനിടെ, ലക്ഷദ്വീപിനെപ്പറ്റി കേന്ദ്ര ബജറ്റിൽ പരാമർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അടിസ്ഥാന സൗകര്യ വികസനങ്ങളിലൂടെ ലക്ഷദ്വീപിന്റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുമെന്നാണു പ്രഖ്യാപനം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതിനു പിന്നാലെ
ന്യൂഡൽഹി∙ ആദയനികുതി സ്ലാബിൽ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. നിലവിലെ ആദായനികു പരിധി നിലനിർത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരേക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ‘‘നിലവിൽ പുതിയ സ്കീം അനുസരിച്ച് ഏഴു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക്
പ്രതീക്ഷയുടെ അമിതഭാരം വേണ്ടെന്നാണ് ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിനെക്കുറിച്ച് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. എന്നാൽ, തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലായതിനാൽ ധനമന്ത്രി നിർമല സീതാരാമന്റെ ‘ബജറ്റ് ടാബ്ലെറ്റി’ൽ എന്തെങ്കിലും കാര്യമായി ഉണ്ടാകുമെന്നു കരുതുന്നവരാണ് ഏറെയും.
ന്യൂഡൽഹി ∙ മോദി സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം. 2047ഓടെ വികസിത ഭാരതമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ തുടരുമെന്ന നയമാണ് സ്വീകരിച്ചത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ആവിഷ്കരിച്ച വിവിധ പദ്ധതികൾ തുടരും. ആദായ നികുതി പരിധിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിലവിലുള്ള നിരക്കുകൾ തുടരും. പ്രത്യക്ഷ പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല. പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന തികഞ്ഞ പ്രതീക്ഷയിലാണെന്നും അവർ വ്യക്തമാക്കി. ആകെ 58 മിനിറ്റ് മാത്രമാണ് ബജറ്റ് പ്രസംഗം നീണ്ടത്.
ന്യൂഡൽഹി ∙ രണ്ടാം മോദി സർക്കാരിന്റെ കാലത്തെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്നു രാവിലെ 11നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തിരഞ്ഞെടുപ്പു വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം, ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബജറ്റിനു പകരം സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് കർഷകർ, സ്ത്രീകൾ, സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ളതായിരിക്കാനാണു സാധ്യത. സാമ്പത്തിക
ഇന്നും രാജ്യാന്തര വിപണികൾക്കൊപ്പം പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ബാങ്കിങ് ഓഹരികളുടെ മികച്ച പിന്തുണയിൽ തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാളത്തെ ബജറ്റ് പ്രഖ്യാപനപ്രതീക്ഷകളും ഇന്ന് വിപണിയെ സ്വാധീനിച്ചപ്പോൾ നിഫ്റ്റി 203 പോയിന്റ് മുന്നേറി 21725 പോയിന്റിലും, സെൻസെക്സ് 612 പോയിന്റ്
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിക്കും. അവതരണത്തിൽ കൗതുകങ്ങളും രാഷ്ട്രീയമായി പ്രാധാന്യവുമുള്ള ബജറ്റ് ദിനം പാർലമെന്റിൽ ഒരു ഉൽസവമാണ്. ബജറ്റ് അവതരണത്തിലെ വാക്കുകളും ധനമന്ത്രിയുടെ വസ്ത്രധാരണവും ചരിത്രപരമായ പ്രയോഗങ്ങളും ഒക്കെ രാജ്യത്തു ചർച്ചയാകും. ഏറ്റവും നീളം കൂടിയ
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്ന് സർക്കാർ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ നിർമ്മല സീതരാമൻ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ ആഭ്യന്തര കാര്യങ്ങൾ
എന്തു പ്രതീക്ഷിക്കാം എന്നല്ല, എന്തു പ്രതീക്ഷിക്കരുത് എന്നാണ് നാളെ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നൽകിയിട്ടുള്ള മുന്നറിയിപ്പ്. ഗംഭീര പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല, അടുത്ത ഭരണം വരുന്നതുവരെ സർക്കാരിന്റെ ചെലവുകൾക്കുള്ള പണത്തിന്റെ കണക്കു മാത്രമേ ഉണ്ടാകൂ എന്നാണു മന്ത്രി പറയുന്നത്. ഇടക്കാല ബജറ്റാണ് എന്നതുതന്നെ കാരണം.
കഴിഞ്ഞ രണ്ടു വർഷമായി മ്യൂച്ചൽ ഫണ്ടുകളിലേക്ക് പണത്തിന്റ്റെ കുത്തൊഴുക്ക് ഉണ്ടാകുന്നുണ്ട്. 30 മുതൽ 45 ശതമാനം വരെ വാർഷിക വരുമാനം നൽകിയ പല മ്യൂച്ചൽ ഫണ്ടുകളുമുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ (AMFI) 2023 ഡിസംബറിലെ കണക്കുകൾ പ്രകാരം 2023 ഡിസംബറിൽ, മാനേജ്മെൻ്റിന് കീഴിലുള്ള ആഭ്യന്തര
ഓഹരി വിപണിയിലെ പ്രധാന റെയിൽവേ സ്റ്റോക്കുകളാണ് ഐആർഎഫ്സി എന്ന ഇന്ത്യൻ റയിൽ ഫിനാൻസ് കോർപറേഷനും ഇർകോൺ ഇന്റർനാഷണലും. അടുത്തിടെ ഈ 2 ഓഹരികളുടെയും വില 7 % ഉയർന്നു. കാരണം ലളിതമാണ്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ റെയിൽവേ ഓഹരി വിപണിയിൽ പ്രതീക്ഷ ഉയർന്നു. തിരഞ്ഞെടുപ്പിലേക്കു പോകുന്നതിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ റെയിൽവേ മേഖലയ്ക്കു മുൻ വർഷങ്ങളിലെ പോലെ കാര്യമായ നീക്കിയിരുപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം വന്ദേഭാരത് ട്രെയിനുകളുടെ വ്യാപനം, ട്രാക്കുകളുടെ വേഗം കൂട്ടൽ, സ്റ്റേഷൻ നവീകരണ പദ്ധതികൾ എന്നിവയ്ക്കാണു പ്രഥമ പരിഗണന ലഭിക്കുക.
മൂന്നു വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്. 5 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്വ്യവസ്ഥയായിരിക്കും അന്നുണ്ടാവുക. 2030ൽ ഇത് 7 ലക്ഷം കോടി ഡോളറായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ അഞ്ചാമതാണ് ഇന്ത്യ.
റെക്കോർഡ് ഉയർച്ച. പിന്നെ ഭീമമായ തകർച്ച. രണ്ടും പിന്നിട്ട ഓഹരി വിപണിയുടെ ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിന്റെ ഗതി നിർണയത്തിന് അടിസ്ഥാനം കേന്ദ്ര ബജറ്റായിരിക്കും.
ലണ്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന വിഖ്യാതമായ വാരികയാണ് ‘ദി ഇക്കോണമിസ്റ്റ്’. അതിന്റെ സ്ഥാപകനും സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിന്റെ സ്ഥാപകരിലൊരാളുമായ ജയിംസ് വിൽസണാണ് 164 കൊല്ലം മുൻപ് ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. ലണ്ടനിലല്ല, അന്ന് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊൽക്കത്തയിൽ.
മൂന്ന് ദിവസം മാത്രം വ്യാപാരം നടന്ന കഴിഞ്ഞ ആഴ്ചയിൽ വിപണി അതിവില്പന സമ്മർദ്ദത്തിൽപ്പെട്ട് തകർന്ന് ബജറ്റിന് മുൻപ് നിക്ഷേപകർക്ക് വലിയ നഷ്ടം നൽകി. മുൻആഴ്ചയിൽ 21571 പോയിന്റിലേക്ക് വീണ നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ 21352 പോയിന്റിലും സെൻസെക്സ് 70700 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്. അടുത്ത ആഴ്ച അമേരിക്കൻ ഫെഡ്
'ഹൽവ പാചക'ത്തോടെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ അന്തിമനടപടികൾ ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സാന്നിധ്യത്തിലായിരുന്നു ഹൽഹ പാചകച്ചടങ്ങ്. എല്ലാവർഷവും ബജറ്റിന്റെ അന്തിമ നടപടകൾ ആരംഭിക്കുന്നത് ഹൽവ പാചകത്തോടയാണ്.
ജനാധിപത്യത്തില്‍ കീഴ്വഴക്കങ്ങള് പ്രധാനമാണ്. പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റുകളില്‍ ധനമന്ത്രിമാര്‍ നികുതി ഘടനയില്‍ വലിയമാറ്റങ്ങളോ വന്‍പ്രഖ്യാപനങ്ങളോ നടത്തുന്ന കീഴ്വഴക്കമില്ല. പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം ലഭിക്കും വരെയുള്ള രണ്ടു മാസക്കാലത്ത്
രണ്ടാം മോദി സര്‍ക്കാര്‍ പ്രധാനമായും അടിസ്ഥാന സൗകര്യം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ നിക്ഷേപം നടത്തിയപ്പോള്‍ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ചെലവ് വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. 2023ലെ ബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരമാന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ
മൂന്നാംപാദ ഫലപ്രഖ്യാപനത്തിന് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയിൽ നടന്ന വിദേശഫണ്ടുകളുടെ വില്‍പ്പനയോടെ തുടങ്ങിയ ലാഭമെടുക്കൽ ഇന്ത്യൻ വിപണിയിലെ പുതുവർഷ നേട്ടങ്ങളെ മുഴുവനായും കഴിഞ്ഞ ആഴ്ച ഇല്ലാതാക്കി. ആറ് പ്രവൃത്തി ദിനങ്ങളുണ്ടായിരുന്ന കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് ഉയരമായ 22124 പോയിന്റ് കുറിച്ച നിഫ്റ്റി
ഇന്ത്യയിൽ വലിയ രീതിയിൽ അടിസ്ഥാന വികസന പദ്ധതികൾ നടക്കുന്നതിനാൽ ഇതിനോട് ബന്ധപ്പെട്ട വരുന്ന ഓഹരികളെല്ലാം ഉഷാറിലാണ്. റെയിൽവേ അനുബന്ധ ഓഹരികളും, പോർട്ട്, റോഡ്, ലോജിസ്റ്റിക്സ്, മെട്രോ, പ്രതിരോധ ഓഹരികളും ഉയരുകയാണ്. ഉദാഹരണത്തിന് കൊച്ചിൻ ഷിപ്യാർഡിൻറ്റെ ഓഹരി വില ഒരാഴ്ചയിൽ 13 ശതമാനവും, ഒരു മാസത്തിൽ 32
അതിവേഗം വികസിത സമ്പദ് വ്യവസ്ഥയായി മാറാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ഓരോ ബജറ്റിലും പ്രകടമാകാറുണ്ട്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റില്‍ നയപരമായ വലിയ പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യതയില്ല.
അടുത്ത മാസത്തെ ബജറ്റിൽ സാധാരണക്കാർക്കായുള്ള മുൻനിര ഭവന പദ്ധതി വിപുലീകരിക്കാനും കുറഞ്ഞ നിരക്കിലുള്ള ഭവന വായ്പകൾക്ക് ലഭ്യമായ സബ്സിഡികളുടെ വർദ്ധനവ് പ്രഖ്യാപിക്കാനും ഇന്ത്യ പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമങ്ങളും , ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. സാധ്യത ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ്
2024 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവരുടെ ആറാമത്തെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുകയാണ്. പതിനെട്ടാം ലോകസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ–മേയ് മാസങ്ങളിലായി നടക്കുന്നതിനാൽ വോട്ട് ഓൺ അക്കൗണ്ടോ ഇടക്കാല ബജറ്റോ അവതരിപ്പിക്കുന്നതിനാണ് സാധ്യത. കാര്യമായ
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിരമല സീതാരാമന് 2024-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇടക്കാല ബജറ്റ് മാത്രമേ അവതരിപ്പിക്കൂ. എങ്കിലും വിദ്യാഭ്യാസ മേഖല കാര്യമായ പ്രതീക്ഷയിലാണ്. മേഖലയുടെ ഭാവി വളര്‍ച്ചയ്ക്ക് ദിശ നല്കുന്ന
ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ നൽകുന്ന കവറേജ് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഏകദേശം 50 ശതമാനം വർദ്ധിപ്പിക്കാൻ സാധ്യത . നിലവിൽ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരു കുടുംബത്തിന് ആശുപത്രിയിൽ കിടന്നുള്ള ചികിത്സക്ക് പ്രതിവർഷം 5 ലക്ഷം രൂപയാണ് . 2018
ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റില്‍ വന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് രാജ്യത്തെ ധനകാര്യ ടെക്നോളജി (ഫിന്‍ടെക്) സംരംഭങ്ങള്‍. ഇതിനോടകം തന്നെ സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി പരിഷ്കരണങ്ങള്‍ ഫിന്‍ടെക് മേഖലയ്ക്ക് കാര്യമായി ഗുണം ചെയ്തിട്ടുണ്ട്. അതിനാല്‍തന്നെ
വന്ദേഭാരതും അമൃതഭാരതും ബുള്ളറ്റ് ട്രെയ്നുമെല്ലാമായി അതിവേഗം വലിയ മാറ്റങ്ങളാണ് ഇന്ത്യയുടെ റെയ്ല്‍വേ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് കൂടുതല്‍ വേഗത പകരുന്നതായിരിക്കും ഫെബ്രുവരി ഒന്നിലെ ഇടക്കാല ബജറ്റ് എന്നാണ് സൂചന. അത്യാധുനികവും വേഗതയേറിയതുമായ ട്രെയിനുകളും മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകളും
ശക്തമായ സാമ്പത്തിക വളര്‍ച്ച, അതില്‍ നിന്നു നവോന്മേഷം ഉള്‍ക്കൊണ്ട് രാജ്യത്തേക്ക് പ്രവഹിക്കപ്പെടുന്ന വിദേശ നിക്ഷേപം, ഉല്പ്പാദനക്ഷമതയിലൂന്നുന്ന നയങ്ങളുടെ തുടര്‍ച്ച, ഭരണതലത്തിലെ സ്ഥിരത- ഈ സവിശേഷതകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ബജറ്റായിരിക്കും ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്
പോയ വര്‍ഷം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ച് അത്ര മേശമായിരുന്നില്ല. സാമ്പത്തിക രംഗത്തിന്റെ പൊതുവെയുള്ള മുന്നേറ്റവും സ്ഥിരതയാര്‍ന്ന പലിശ നിരക്കുകളും ഉണരുന്ന തൊഴില്‍ വിപണിയും എല്ലാം ഈ വര്‍ഷവും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഭവന വില്‍പ്പനയിലും ഓഫീസ് സ്പേസ്
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് വരുന്നത്. അതിനാല്‍തന്നെ ഈ ബജറ്റില്‍ വലിയ ഇളവുകളാണ് സാധാരണ നികുതിദായകര്‍ പ്രതീക്ഷിക്കുന്നത്. പുതിയതും പഴയതുമായ നികുതി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അടിസ്ഥാന ഇളവ് പരിധിയിലും എച്ച്ആര്‍എ ഇളവിലും വര്‍ധനവ്