ADVERTISEMENT

പീരുമേട് ∙ കൊടുംചൂടിൽ പെരിയാർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ ജലനിരപ്പ് കുറയുന്നു. തീറ്റക്ഷാമം മൂലം കന്നുകാലികളിൽ നിന്നുളള പാലുൽപാദനവും കുറഞ്ഞു. വെള്ളമില്ലാതെ സ്വകാര്യ കോളജ് ഹോസ്റ്റലുകൾ അടച്ചുപൂട്ടി. കത്തുന്ന വേനലിനു ശമനമില്ലാത്ത സാഹചര്യവും വേനൽമഴ മാറി നിൽക്കുന്നതും ജലക്ഷാമം രൂക്ഷമാകാൻ കാരണമായി. പെരിയാർ നദിയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയത് ആശങ്കയിലാക്കുകയാണ്. ചെക്ഡാമുകൾ പല മേഖലകളിൽ വറ്റിവരണ്ടു. വേനൽമഴ എത്താൻ വൈകിയാൽ ശുദ്ധജലവിതരണ പദ്ധതികളുടെ പ്രവർത്തനങ്ങളെ പോലും ബാധിക്കുമെന്നതാണു സ്ഥിതി.

പാലുൽപാദനത്തിൽ വൻ ഇടിവ്
തീറ്റ സമ്യദ്ധിയായി നൽകിയിരുന്ന മൊട്ടക്കുന്നുകൾ ഉണങ്ങിയതിനു പിന്നാലെ കന്നുകാലികൾ പാൽ ചുരത്തുന്നതു കുറഞ്ഞു. വൻതുക നൽകി അമിതമായി തീറ്റസാധനങ്ങൾ വാങ്ങി നൽകുന്നതിനു ചെറുകിട കാലികർഷകർക്ക് കഴിയുന്നുമില്ല. ഇതാണു പാലുൽപാദനത്തെ ബാധിച്ചിരിക്കുന്നത്. ക്ഷീരോൽപാദന സംഘങ്ങളിൽ അളവിന് എത്തുന്ന പാൽ ഇപ്പോൾ ഗണ്യമായി കുറഞ്ഞു എന്നാണു കണക്കുകൾ തെളിയിക്കുന്നത്. അഴുത ബ്ലോക്കിലെ 13 ക്ഷീരോൽപാദന സംഘങ്ങളിൽ പ്രതിദിനം 5600 ലീറ്റർ പാൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതു 4600 ആയി കുറഞ്ഞതായി ക്ഷീരവികസന വകുപ്പ് അധികൃതർ പറഞ്ഞു.

ഹോസ്റ്റലുകൾ അടച്ചു
ജലക്ഷാമം രൂക്ഷമായതിനെത്തുടർന്നു പ്രദേശത്തെ സ്വകാര്യ കോളജ് ഹോസ്റ്റലുകൾ താൽക്കാലികമായി അടച്ചു. ചില കോളജുകൾ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. വേനൽമഴ കാര്യമായി ലഭിച്ചാൽ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ ജലക്ഷാമം പരിഹരിക്കുന്നതിനു കഴിയൂ. ചില സ്ഥാപനങ്ങൾ വെളളം പുറത്തു നിന്നു വിലയ്ക്കു വാങ്ങുകയാണു ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com