Download Manorama Online App
ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന്റെ ഇന്ത്യൻ നിർമിത ഇലക്ട്രിക് വാഹനങ്ങൾ 2025ൽ എത്തും. ചെന്നൈയിലെ പ്ലാന്റിൽ ആദ്യ ഇവി നിർമാണം ഈ വർഷം ഒടുവിൽ തുടങ്ങും. 2030ഓടെ 5 മോഡലുകൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കിയയുടെ ആദ്യ പ്രാദേശികമായി നിർമിച്ച ഇവിയും അടുത്ത വർഷമെത്തും. എക്സൈഡ് എനർജി സൊല്യൂഷൻസിന്റെ ബാറ്ററിയാകും വാഹനങ്ങളിൽ ഉപയോഗിക്കുക.
വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയ്ക്ക് മാർച്ചിൽ അവസാനിച്ച 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 3,877.8 കോടി രൂപയുടെ അറ്റലാഭം. മുൻവർഷം ഇത് കാലത്ത് ലഭിച്ചതിനെക്കാൾ 47.8% വർധന. 2023ൽ 2,623.6 കോടി ആയിരുന്നു അറ്റലാഭം. മികച്ച വിൽപനയ്ക്കു പുറമേ, അസംസ്കൃത വസ്തുക്കളുടെ വിലക്കുറവുമാണ് വൻ വരുമാന വർധനയ്ക്ക് കാരണം.
തങ്ങളുടെ പ്രമുഖ ഉൽപന്നങ്ങളായ ഹോർലിക്സ്, ബൂസ്റ്റ് എന്നിവയെ ‘ഹെൽത് ഫുഡ് ഡ്രിങ്ക്സ്’ എന്ന വിഭാഗത്തിൽ നിന്നു മാറ്റി ഹിന്ദുസ്ഥാൻ യുണിലീവർ (എച്ച്യുഎൽ). ഇവ ഇനി ‘ഫങ്ഷനൽ നുട്രീഷനൽ ഡ്രിങ്ക്സ്’ (എഫ്എൻഡി) എന്ന പുതിയ വിഭാഗത്തിൽ ആയിരിക്കും എന്ന് കമ്പനി അറിയിച്ചു. ബൂസ്റ്റും ഹോർലിക്സും ഉൾപ്പെടെയുള്ള പാനീയങ്ങളെ ‘ഹെൽതി ഡ്രിങ്ക്സ്’ എന്ന വിഭാഗത്തിൽ പെടുത്തരുതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അടുത്തയിടെ ഇ കൊമേഴ്സ് സൈറ്റുകൾക്ക് കർശന നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.
മാർച്ചിൽ അവസാനിച്ച പാദത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,218കോടി രൂപ അറ്റലാഭം. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 45% വർധന. 2023 സാമ്പത്തിക വർഷം നാലാം പാദത്തിൽ 840 കോടി രൂപയായിരുന്നു അറ്റലാഭം. കിട്ടാക്കടം കുറഞ്ഞതും പലിശ വരുമാനം ഉയർന്നതുമാണ് പുണെ ആസ്ഥാനമായ ബാങ്കിന്റെ കുതിപ്പിന് കാരണം.
സിഎസ്ബി ബാങ്ക് 2024 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 567 കോടി രൂപ അറ്റാദായം കൈവരിച്ചു. മുൻവർഷത്തെ 547 കോടി രൂപയെക്കാൾ 4% വർധനയാണിത്. ബാങ്കിന്റെ പ്രവർത്തന ലാഭം 10% വർധിച്ച് 780 കോടി രൂപയിലും എത്തി.
സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചതായി സംശയിക്കപ്പെടുന്ന അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബാങ്കുകൾക്ക് വൈകാതെ അനുമതി ലഭിച്ചേക്കും. ഇതുസംബന്ധിച്ച മാർഗരേഖയിൽ റിസർവ് ബാങ്ക് ഭേദഗതി വരുത്തുമെന്നാണ് സൂചന.
സംസ്ഥാനത്ത് വീണ്ടും വർധിച്ചു സ്വർണ വില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 6,685 രൂപയിലും പവന് 53,480 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,665 രൂപയിലും പവന് 53,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം
റബർ, കുരുമുളക് വിലകൾ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസത്തെ വർധനയ്ക്ക് ശേഷം വെളിച്ചെണ്ണ വിലയിൽ ഇന്നു നേരിയ ഇടിവ് ഉണ്ടായി. മഞ്ഞൾ, ഗ്രാമ്പു വിലകളിലും മാറ്റമില്ല. അറിയാം കാർഷിക ഉത്പന്ന വിലകൾ.
വിമാന യാത്രകൾ എല്ലാവർക്കും ഇഷ്ടമാണെങ്കിലും, പോക്കറ്റ് കീറുന്ന ചെലവുകൾ ഓർക്കുമ്പോൾ പലരും യാത്ര വേണ്ടെന്ന് വയ്ക്കുകയാണ്. എന്നാൽ ഇപ്പോൾ ഈ അവധിക്കാലത്ത് വിമാനയാത്ര ആസ്വദിക്കാൻ ആകാശ എയർ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 'FLYMORE' എന്ന എക്സ്ക്ലൂസീവ് പ്രൊമോ കോഡ് ഉപയോഗിച്ച് യാത്രക്കാർക്ക് ഇപ്പോൾ
മുംബൈ∙ തുടർച്ചയായ അഞ്ചാം ദിനവും ഓഹരി വിപണി കുതിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ 404.18 ലക്ഷം കോടി രൂപയിലെത്തി. അഞ്ചു ദിവസംകൊണ്ട് നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ വർധന 11.29 ലക്ഷം കോടി രൂപ. സൂചികയായ സെൻസെക്സ് ഇന്നലെ 74000 പോയിന്റ്
കൊച്ചി ∙ സിംഗപ്പൂരിനു പിന്നാലെ ഹോങ്കോങ്ങും ഇന്ത്യൻ കറി മസാലകൾ തിരിച്ചയച്ച സംഭവത്തിൽ സ്പൈസസ് ബോർഡ് ഇടപെടുന്നു. കേരളത്തിനു പുറത്തുള്ള രണ്ടു പ്രമുഖ ബ്രാൻഡുകളുടെ കറിപ്പൊടികളാണു വിവാദത്തിൽപ്പെട്ടത്. ഇരു രാജ്യങ്ങളിലെയും അധികൃതരിൽ നിന്നു സാങ്കേതിക വിവരങ്ങളും വിശകലന റിപ്പോർട്ടുകളും കയറ്റുമതിക്കാരുടെ
മുംബൈ∙ ഐടി സംവിധാനത്തിലെ വീഴ്ചകളുടെ പേരിൽ റിസർവ് ബാങ്കിന്റെ കടുത്ത നടപടി നേരിട്ട കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില ഇന്നലെ 12 ശതമാനത്തിനടുത്ത് വരെ ഇടിഞ്ഞു. ബിഎസ്ഇ, എൻഎസ്ഇ സൂചികകളിൽ ഏറ്റവും വലിയ ഇടിവു നേരിട്ട ഓഹരിയായി കോട്ടക്. 10.8% ഇടിവോടെ 1,643 രൂപയിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 52
സംസ്ഥാനത്ത് കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടർന്ന് സ്വർണം. ഇന്നലെ വിലയിടഞ്ഞ ശേഷം ഇന്ന് വീണ്ടും വില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,665 രൂപയിലും പവന് 53,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 6,625
മുംബൈ∙ എയർബസിൽനിന്ന് 100 വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. 30 എ350–900 വിമാനങ്ങൾക്കുള്ള ഓർഡർ നൽകി. 70 എണ്ണം കൂടി വാങ്ങാനുള്ള ഓപ്ഷനുണ്ട്.രാജ്യാന്തര സർവീസ് ശക്തിപ്പെടുത്താനാണിത്. റോൾറോയ്സിന്റെ ട്രെന്റ് എക്സ്ഡബ്ല്യുബി എൻജിനുള്ളതാണ് എ350–900 വിമാനം. 2027ൽ
കൊളംബോ ∙ ശ്രീലങ്കയിലെ ഏറ്റവും വലുതും ഐടിസി കമ്പനി ഇന്ത്യയ്ക്കു പുറത്തു നിർമിക്കുന്ന ആദ്യത്തേതുമായ ഹോട്ടലിന്റെ ഉദ്ഘാടനം ശ്രീലങ്ക പ്രസിഡന്റ് റനിൽ വിക്രമസിംഗെ നിർവഹിച്ചു. തലസ്ഥാന നഗരമായ കൊളംബോയുടെ ഹൃദയഭാഗത്ത് 4,200 ഏക്കറിലാണ് ‘ഐടിസി രത്നദീപ’ പ്രവർത്തനമാരംഭിച്ചത്. 352 മുറികളും 9 ഭക്ഷണശാലകളുമുണ്ട്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പും. ഇതിന്റെ ട്രയൽ റൺ ആരംഭിച്ചു. ഇപ്പോൾ പ്രമോഷൻ മാത്രമാണ് ലക്ഷ്യമെങ്കിലും വാഹനം വഴിയുള്ള വിൽപന തിരഞ്ഞെടുപ്പിന് ശേഷം തുടങ്ങുമെന്ന് കരുതുന്നു.
28 വർഷം ൈഹസ്കൂൾ അധ്യാപികയായിരുന്ന സുഗതകുമാരി കെ.സി. 2020ൽ റിട്ടയർ ചെയ്തു. മെച്ചപ്പെട്ട െപൻഷനുണ്ടെങ്കിലും വെറുതേയിരിക്കാൻ ടീച്ചർ തയാറായിരുന്നില്ല. അങ്ങനെയാണ് ഭർത്താവ് ഷാജുകുമാറിന്റെ ‘ഡാഡീസ് ഫുഡ്സ്’ എന്ന സ്നാക്സ് സ്ഥാപനവുമായി കൈകോർത്ത് ബിസിനസിലേക്ക് ഇറങ്ങിയത്. സ്നാക്സ് നിർമാണ
ഐടി സംവിധാനത്തിലെ വീഴ്ചകളുടെ പേരിൽ കോട്ടക് മഹീന്ദ്ര ബാങ്കിനെതിരെ റിസർവ് ബാങ്കിന്റെ കടുത്ത നടപടി. ഓൺലൈനായി പുതിയ ഉപയോക്താക്കളെ എടുക്കുന്നതും, പുതിയ ക്രെഡിറ്റ് കാർഡ് നൽകുന്നതും അടിയന്തരമായി നിർത്തിവയ്ക്കാനാണ് ഉത്തരവ്. നിലവിൽ അക്കൗണ്ട് ഉള്ളവരെയും കാർഡ് ഉള്ളവരെയും തീരുമാനം ബാധിക്കില്ല. ബാങ്ക് ബ്രാഞ്ചുകളിൽ നേരിട്ടെത്തി അക്കൗണ്ട് തുടങ്ങുന്നതിനും തടസ്സമില്ല.
ആപ്പിളിന്റെ പുതിയ ഉൽപന്ന നിര എത്തുന്നു. മേയ് 7ന് കലിഫോർണിയയിലെ അവതരണ പരിപാടി കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം വൈകീട്ട് 7.30ന് ആപ്പിൾ പാർക്കിൽ ലെറ്റ് ലൂസ് എന്ന പേരിലാണ് പരിപാടി. പുതുതലമുറ ഐപാഡ് പ്രോ, ഐപാഡ് എയർ, ആപ്പിൾ പെൻസിൽ എന്നിവ അവതരിപ്പിക്കും.
ഇന്ത്യയിൽനിന്നുള്ള മരുന്നു കയറ്റുമതി 2023–24 സാമ്പത്തികവർഷം 9.67% വർധിച്ച് 2.32 ലക്ഷം കോടി രൂപയിലെത്തി. രാജ്യത്തിന്റെ ആകെ കയറ്റുമതിയിൽ 3% ഇടിവു രേഖപ്പെടുത്തിയപ്പോഴാണിത്. യുഎസ്, യുകെ, നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കൂടുതൽ കയറ്റുമതി.
ഇൻഫോപാർക്കിൽ മുക്കാടൻസ് ഗ്രൂപ്പിന്റെ കാസ്പിയൻ ടവർ 1 മുഴുവനായി എയർ ഇന്ത്യ ഏറ്റെടുത്തു. വിമാനക്കമ്പനിക്കു വേണ്ട സോഫ്റ്റ്വെയർ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ടെക് കമ്പനിക്കു വേണ്ടിയാണിത്. 1.38 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ടവറിൽ 1200 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്.
സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കിയശേഷം യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15% വർധിച്ചു. 2030 ൽ ഇരു രാജ്യങ്ങളുമായുള്ള എണ്ണ ഇതര വ്യാപാരം 10,000 കോടി ഡോളർ കടക്കുമെന്നാണു പ്രതീക്ഷയെന്ന് ഇന്ത്യ– യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജ്നെയ്ബി പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരിൽ നടന്ന ബിസിനസ് റൗണ്ട് ടേബിൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെപ്പോലെ പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. വ്യവസായ മേഖലയിലടക്കം തൊഴിലാളികൾക്കു പകരം ഉപയോഗിക്കാവുന്ന ഇത്തരം റോബട്ടുകളെ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ്, ടെസ്ല ഒരു മുഴം മുൻപേ എറിയുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി റാണ അശുതോഷ് കുമാർ സിങ്ങിനെ ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻ ബ്യൂറോ(എഫ്എസ്ഐബി) ശുപാർശ ചെയ്തു. നിലവിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്.
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണ വില വർധിച്ചിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും
ഇന്നും വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക്, റബർ വിലകളിൽ വർധന തുടരുന്നു. വെളിച്ചെണ്ണയ്ക്കും കുരുമുളകിനും കഴിഞ്ഞ കുറച്ച് ദിവസമായി തുടർച്ചയായി വിലവർധിക്കുകയാണ്. റബർ വിലയക്ക് ഇന്നലെ മാറ്റമില്ലാതിരുന്നെങ്കിലും ഇന്ന് വീണ്ടും വർധിച്ചു. കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന കാപ്പികുരു വിലയും വർധിച്ചു. ഏലം 1600- 2100
പണമൊഴുകുന്ന കളിയാണ് ചെസ്സ് എന്ന് എല്ലാവർക്കുമറിയാം. പരിശീലനത്തിന് പണം ചെലവാക്കുന്ന പോലെത്തന്നെ ഓരോ ചെസ്സ് ടൂർണമെന്റുകളിൽ നിന്ന് ലഭിക്കുന്ന 'പ്രൈസ് മണിയും' കനത്ത തുകയാണ്. പ്രാദേശിക മത്സരങ്ങൾക്ക് പോലും പല ഗ്രൂപ്പുകളിലുമുള്ള വിജയികൾക്ക് ചെറിയ തുകകൾ മുതൽ വൻ തുക വരെ സമ്മാനമായി ലഭിക്കാറുണ്ട്. 5 ലക്ഷം
ക്രെഡിറ്റ് സ്കോർ സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ വൈകിയാൽ ഈ ശനിയാഴ്ച മുതൽ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ വീതം നഷ്ടപരിഹാരം ലഭിക്കാം. സിബിൽ അടക്കമുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനങ്ങളുടെ സ്കോറും റിപ്പോർട്ടും സംബന്ധിച്ച പരാതികൾക്കുള്ള നഷ്ടപരിഹാര സംവിധാനം ഏർപ്പെടുത്തണമെന്നത് റിസർവ് ബാങ്കിന്റെ ഉത്തരവാണ്.
അവകാശ ഓഹരിയിൽ നിന്നു ലഭിച്ച പണം എജ്യു–ടെക് കമ്പനിയായ ബൈജൂസ് എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്ന് നിക്ഷേപ പങ്കാളികൾ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിനെ ധരിപ്പിച്ചു. തൽസ്ഥിതി നിലനിർത്താനുള്ള ഫെബ്രുവരി 27ലെ ട്രൈബ്യൂണൽ ഉത്തരവ് മറികടന്ന് അവകാശ ഓഹരികൾ കൈമാറിയതായും അവർ ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ബൈജൂസിന്റെ മൂല്യം 22 ശതകോടി ഡോളറിൽ നിന്ന് 20 ദശലക്ഷം ഡോളറായി കമ്പനി താഴ്ത്തിയതിനെ ചോദ്യം ചെ യ്തുള്ള ഹർജി പരിഗണിക്കവെയാണിത്.
കമ്പനികൾ തമ്മിലുള്ള മത്സരത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏത് തരത്തിൽ ബാധിക്കുന്നു എന്നത് പഠിക്കാനൊരുങ്ങി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). ഇതിനുള്ള വിപണി പഠനത്തിനായി സിസിഐ ടെൻഡർ വിളിച്ചു. പഠനത്തിനൊടുവിൽ ഇതുസംബന്ധിച്ച ശുപാർശകളും മുന്നോട്ടുവച്ചേക്കും.
കൊക്കോ വില ഇന്നലെ 1000 കടന്നു. തിങ്കളാഴ്ച വൈകിട്ട് കിലോഗ്രാമിന് 990 രൂപയ്ക്കു വരെ കച്ചവടം നടന്നിരുന്നു. മികച്ച രീതിയിൽ സംസ്കരിച്ചു വിപണിയിലെത്തിക്കുന്ന പരിപ്പിന് ഇതിലും 30 രൂപ കൂടുതൽ കിട്ടുന്നുണ്ടെന്നു കർഷകർ പറയുന്നു. കർഷകരിൽ നിന്നും കിലോഗ്രാമിന് 1000 രൂപ നിരക്കിൽ ശേഖരിക്കുന്ന ചരക്ക് വ്യാപാരികൾ 1020 രൂപയ്ക്കു വ്യവസായികൾക്കു കൈമാറുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.
സ്പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ ഏലക്കായുടെ ശരാശരി വില കിലോഗ്രാമിന് 2000 രൂപയിലെത്തി. ഇന്നലെ രാവിലെ നടന്ന വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ഇ-ലേലത്തിലാണു ശരാശരി വില 2006.5 രൂപ രേഖപ്പെടുത്തിയത്. വിൽപനയ്ക്കു വന്ന 91031.8 കിലോഗ്രാമിൽ 90546.4 കിലോഗ്രാമിന്റെയും വിൽപന നടന്നു. കഴിഞ്ഞ 15ന് 1639.77 രൂപയായിരുന്ന ശരാശരി വിലയാണ് ഒരാഴ്ചയ്ക്കുള്ളിൽ 2000 കടന്നത്.
കടുത്ത വേനൽച്ചൂടിൽ ഐസ്ക്രീമിനും ശീതളപാനീയങ്ങൾക്കും ആവശ്യം ഏറിയതോടെ പഞ്ചസാര വിലയിൽ വർധന. മൂന്ന് ആഴ്ചയ്ക്കിടയിൽ ക്വിന്റലിനു 160 രൂപയുടേതാണു വിലക്കയറ്റം. ഈ മാസം ആദ്യം ക്വിന്റലിനു 3960 രൂപയായിരുന്ന വില ഏതാനും ദിവസത്തിനകം 4060 നിലവാരത്തിലേക്കും ഏറ്റവും ഒടുവിൽ 4120 രൂപയിലേക്കുമാണ് ഉയർന്നിട്ടുള്ളത്. വില ഇനിയും ഉയരാനാണു സാധ്യതയെന്നു വിപണിയുമായി ബന്ധപ്പെട്ടവർ അനുമാനിക്കുന്നു.
റിലയൻസ് ജിയോ അറ്റാദായം 13% വർധിച്ച് 5337 കോടിയായി. ജനുവരി-മാർച്ച് പാദത്തിലെ വരുമാനമാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 4716 കോടിയിൽ നിന്ന് 5337 കോടി ആയത്.
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധനവിലേക്ക്. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 6,660 രൂപയിലും പവന് 53,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,615
വെളിച്ചെണ്ണ, കുരുമുളക് വിലകളിൽ ഇന്നും വർധന. റബർ വില മാറ്റമില്ലാതെ തുടരുന്നു. അറിയാം കാർഷിക ഉത്പന്നങ്ങളുടെ ഇന്നത്തെ വിലകൾ.
2017 ജൂലൈയിലായിരുന്നു ചരക്കുസേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയത്. അന്ന് മുതൽ ഇതേക്കുറിച്ച് ഒരുപാടു ചർച്ചകളും വാദങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ജിഎസ്ടി സ്ലാബുകളെ കുറിച്ചായിരുന്നു പ്രധാന പരാതികൾ. വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ ജിഎസ്ടി സമ്പദ് വ്യവസ്ഥക്ക് നല്ലതായിരുന്നോ അതോ മോശമായിരുന്നോ
രണ്ടു ദിവസം ഓഹരി വിപണി കുതിച്ചതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ വർധന 4.97 ലക്ഷം കോടി രൂപ. ആഗോള വിപണികളിൽ ഉണ്ടായ ഉണർച്ചയും, ഇസ്രയേൽ–ഇറാൻ സംഘർഷ ഭീതിയിൽ അയവു വന്നതുമാണ് വിപണിയിലെ മുന്നേറ്റത്തിനു കാരണം. സെൻസെക്സ് ഇന്നലെ 560.29 പോയിന്റ് കൂടി 73,648.62ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 679 പോയിന്റു വരെ കയറുകയുണ്ടായി. രണ്ടു ദിവസംകൊണ്ട് സെൻസെക്സിലുണ്ടായ വർധന 1,159 പോയിന്റ്.
ഇ– കൊമേഴ്സ്, ഇതര ഡിജിറ്റൽ ബിസിനസുകൾക്കു ഹോസ്റ്റിങ് സേവനങ്ങൾ ലഭ്യമാക്കുന്ന മലയാളി സ്റ്റാർട്ടപ് കമ്പനിയായ ഫ്ലെക്സിക്ലൗഡിൽ കോടികളുടെ നിക്ഷേപവുമായി ഉഷോദയ എന്റർപ്രൈസസ്. മീഡിയ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരായ രാമോജി ഗ്രൂപ്പിന്റെ മാതൃ കമ്പനിയാണു ഹൈദരാബാദ് ആസ്ഥാനമായ ഉഷോദയ.
ശേഷിക്കുന്ന ബോയിങ് 747 വിമാനങ്ങളിലൊന്നിനു വിട നൽകി എയർ ഇന്ത്യ. ഒരുകാലത്ത് ആകാശത്തെ രാജാക്കന്മാരായി വിലസിയ വിമാനം മുംബൈയിൽനിന്നു പറന്നകന്നു. യുഎസിലെ പെയിൻഫീൽഡിലേക്കാണ് ‘ആഗ്ര’ എന്നു പേരുള്ള വിമാനം കൊണ്ടുപോയത്. ഉപയോഗിച്ച വിമാന എൻജിനും പാർട്സുകളും വിൽക്കുന്ന എയർസെയിൽ എന്ന കമ്പനിയാണ് ‘ആഗ്ര’ വാങ്ങിയത്.
ഡ്രൈ ഫ്രൂട്സും സ്പൈസസും ഓൺലൈൻ ബിസിനസ് നടത്താൻ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കാൻ ഉദ്ദേശിക്കുന്നു. എന്റെ വീട്ടുനമ്പർ ഉപയോഗിച്ച് റജിസ്ട്രേഷൻ ലഭ്യമാകുമോ. എന്തെല്ലാം കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടത്
എജ്യു–ടെക് സ്ഥാപനമായ ബൈജൂസിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ വ്യക്തിപരമായ കടമെടുത്ത് സ്ഥാപകൻ ബൈജു രവീന്ദ്രൻ. മാർച്ചിലെ നൽകാൻ ബാക്കിയുണ്ടായിരുന്ന ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിൽ എത്തി. 25–30 കോടി രൂപയാണ് ശമ്പളച്ചെലവ്. അവകാശ ഓഹരി വിറ്റ് സമാഹരിച്ച 20 കോടി ഡോളർ നിയമവ്യവഹാരത്തെ തുടർന്ന് ബൈജൂസിന് ഉപയോഗിക്കാൻ സാധിക്കാത്തതിനാലാണ് കടം വാങ്ങി ശമ്പളം കൊടുക്കേണ്ടി വന്നത്.
വെളിച്ചെണ്ണയുടെയും കുരുമുളകിന്റെയും വില വർധിച്ചു. റബ്ബർ വിലയും നേരിയ തോതിൽ കൂടി. അറിയാം കാർഷിക ഉത്പന്നങ്ങളുടെ ഇന്നത്തെ വിലകൾ.
ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിനെ രാജ്യാന്തര ബ്രാൻഡായി മാറ്റാനുള്ള ചുവടുവയ്പുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയവും പ്രസാർ ഭാരതിയും. 15 രാജ്യങ്ങളിൽ ബ്യൂറോ തുടങ്ങാൻ പദ്ധതിയിടുന്ന പ്രസാർ ഭാരതി, കഴിഞ്ഞ മാസം അവതരിപ്പിച്ച ശബ്ദ്(ഷെയേർഡ് ഓഡിയോ വിഷ്വൽ ഫോർ ബ്രോഡ്കാസ്റ്റ് ആൻഡ് ഡിസെമിനേഷൻ) വെബ്സൈറ്റിനെ രാജ്യാന്തര ന്യൂസ് ഏജൻസി സംവിധാനമായി വികസിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
വോഡഫോൺ– ഐഡിയ (വിഐ)യുടെ 18,000 കോടി രൂപയ്ക്കുള്ള ഓഹരികളുടെ അനുബന്ധ പൊതു വിൽപനയ്ക്ക് (എഫ്പിഒ) എത്തിയത് 6.99 മടങ്ങ് അപേക്ഷ. 1260 കോടി ഓഹരികളാണ് വിൽപനയ്ക്കു വച്ചത്.
ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റൊ പ്ലാറ്റ് ഫോം നിരക്ക് 25 ശതമാനം വർധിപ്പിച്ചു. ഓരോ ഡെലിവറിക്കും നാലു രൂപയിൽനിന്ന് 5 രൂപയായിട്ടാണ് വർധിപ്പിച്ചത്. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് വർധന.
ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പിഎം സൂര്യഭവനം പദ്ധതിയുടെ കരടുമാർഗരേഖ പ്രസിദ്ധീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിന്റെ പൂർണവിവരങ്ങൾ ഇതിലുണ്ട്. നിലവിൽ പുരപ്പുറ സോളറുള്ള വീടുകൾ ശേഷി വർധിപ്പിക്കുമ്പോൾ എത്ര രൂപ സബ്സിഡി ലഭിക്കുമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 18,951 കോടിരൂപ. മുൻ വർഷം ഇതേ കാലയളവിൽ 19,299 കോടിയായിരുന്നു. പ്രവർത്തനവരുമാനം 11 ശതമാനം കൂടി 2.64 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി റെക്കോർഡ് അറ്റാദായമായ 69,621 കോടി രൂപ നേടി. മുൻവർഷം 66,702 കോടിയായിരുന്നു. 10 ലക്ഷം കോടിരൂപയുടെ വിറ്റുവരവ് നേടിയ ആദ്യ ഇന്ത്യൻ കമ്പനിയെന്ന നേട്ടവും ഇക്കഴിഞ്ഞ സാമ്പത്തിക വർഷം റിലയൻസ് സ്വന്തമാക്കി.
സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,755 രൂപയിലും പവന് 54,040 രൂപയിലുമാണ് ഇന്നലെ വ്യാപാരം
ഓഹരി വ്യാപാരം പോലെ തന്നെ പലരും കറൻസിയും വ്യാപാരം നടത്താറുണ്ട്. എന്നാൽ ഇത്തരക്കാർക്ക് മേയ് 3 മുതൽ നിയന്ത്രണങ്ങൾ വരികയാണ്. കറൻസി ഡെറിവേറ്റീവ് ട്രേഡിങ്ങിനാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ലാഭമുണ്ടാക്കാൻ ചെയ്യുന്ന കറൻസി വ്യാപാരം ഇനി മുതൽ അനുവദിക്കില്ല. ഇന്ത്യൻ രൂപയിൽ ഉണ്ടാകുന്ന വൻ വ്യതിയാനങ്ങൾ കുറയ്ക്കാൻ
ഇസ്രയേൽ – ഇറാൻ സംഘർഷം മൂർച്ഛിച്ചേക്കാനുള്ള സാധ്യത തേയില വിപണിയിൽ ആശങ്ക പരത്തുന്നു. കയറ്റുമതി തടസ്സപ്പെട്ടേക്കുമോ എന്ന ഭയം ശക്തമാകുകയാണ്. അതിനാൽ കഴിയുന്നത്ര വേഗം കയറ്റുമതി കരാർ പാലിക്കാനുള്ള തത്രപ്പാടിലാണു വ്യാപാരികൾ.
ആശങ്കയും ആർത്തിയുമാണ് ഓഹരി വിപണിയുടെ എക്കാലത്തെയും പ്രധാന വികാരഭേദങ്ങളെന്ന് ആപ്തവാക്യം. വിപണിയെ അസ്വസ്ഥമാക്കാൻ ആശങ്കയുടെ തരിയേ വേണ്ടൂ. അതാണു യാഥാർഥ്യമെന്നിരിക്കെ കടന്നുപോയ വ്യാപാരവാരം വിപണി അസ്വസ്ഥമായതിൽ അത്ഭുതമേയില്ല. ഇസ്രയേൽ – ഇറാൻ സംഘർഷം, യുഎസ് കടപ്പത്രങ്ങളിൽനിന്നുള്ള വരുമാനക്കുതിപ്പ്, പലിശ നിരക്കുകളുടെ പടിയിറക്കത്തിനു പ്രതീക്ഷിച്ചതിലേറെ കാത്തിരിപ്പു വേണ്ടിവന്നേക്കാമെന്ന യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജറോം പവലിന്റെ മുന്നറിയിപ്പ് തുടങ്ങി വിപണിയിൽ ആശങ്ക പരത്തിയ സംഭവങ്ങൾ പലതായിരുന്നു.
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വീണ്ടും വിലയിടിഞ്ഞത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,755 രൂപയിലും പവന് 54,040 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,805 രൂപയിലും പവന് 54,440 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം
സെറോധയുടെ (Zerodha) സ്ഥാപകൻ, ശതകോടീശ്വരനായ നിഖിൽ കാമത്ത്, 25 വയസും അതിൽ താഴെയും പ്രായമുള്ള സംരംഭകർക്കായി ഒരു നോൺ-ഡൈലൂറ്റീവ്, ഗ്രാന്റ് അടിസ്ഥാനമാക്കിയുള്ള ഫണ്ട് ആരംഭിച്ചു. 'WTFund' എന്ന് പേരിട്ടിരിക്കുന്ന, സെക്ടർ-അഗ്നോസ്റ്റിക് ഫണ്ട് 20 ലക്ഷം രൂപ ഒറ്റത്തവണ ഗ്രാന്റ് വാഗ്ദാനം ചെയ്യുന്നു. ഇതിന് പകരമായി
എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ കീഴിലുള്ള ഇന്റർഗ്ലോബ് എന്റർപ്രൈസസ്, യുഎസ് കമ്പനിയായ ആർച്ചർ ഏവിയേഷൻ എന്നിവർ 2026ൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ഇന്ത്യയിൽ കൊണ്ടുവരും. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നിന്നു ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് 7 മിനിറ്റിൽ യാത്ര ഇതോടെ സാധ്യമാകും. 2000 മുതൽ 3000 രൂപവരെയായിരിക്കും നിരക്ക്. 27 കിലോമീറ്റർ വരുന്ന ഈ ദൂരം കാറിൽ പോകാൻ തിരക്കുള്ള സാഹചര്യത്തിൽ ഒന്നര മണിക്കൂർ വേണ്ടിവരും.
തിരഞ്ഞെടുപ്പു വർഷമായിട്ടും ധനകാര്യ അച്ചടക്കം പാലിച്ചതിനു രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) ഇന്ത്യയെ അഭിനന്ദിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ചയുടെ പാതയിലാണെന്നും ഇതു ലോക സമ്പദ് വ്യവസ്ഥയ്ക്ക് ശുഭസൂചനയാണെന്നും ഐഎംഎഫ് ഏഷ്യ ആൻഡ് പസിഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു.
സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഫണ്ടിങ് നൽകാനായി മലബാർ എയ്ഞ്ചൽ നെറ്റ്വർക് (മാൻ) രൂപീകരിച്ചു. കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ചാണ് പ്രവർത്തനം. കേരളത്തിലെ സ്റ്റാർട്ടപ് കമ്പനികളെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലും അപേക്ഷകർ എത്തുന്നത്.
ഓയിൽ കമ്പനികൾ, റിഫൈനറികൾ, പെട്രോകെമിക്കൽ, വളം വ്യവസായങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഹീറ്ററുകളും ക്രാക്കിങ് ഫർണസുകളും നിർമിച്ചു നൽകുന്ന പ്രമുഖ കമ്പനിയായ ജെഎൻകെ ഇന്ത്യ പ്രഥമ ഓഹരി വിൽപന (ഐപിഒ) നടത്തുന്നു. 23ന് ആരംഭിച്ച് 25ന് അവസാനിക്കും. 395 രൂപ മുതൽ 415 രൂപ വരെയാണ് നിരക്ക്. ഓഹരിയൊന്നിന് 2 രൂപ മുഖവില.
തുടരെ 4 ദിവസത്തെ ഇടിവിനു ശേഷം ഓഹരി വിപണിക്ക് നേട്ടത്തോടെ വാരാന്ത്യ ക്ലോസിങ്, ബാങ്കിങ്, ഓട്ടമൊബീൽ ഓഹരികളുടെ വൻതോതിലുള്ള വാങ്ങിക്കൂട്ടലാണ് ഓഹരി സൂചികകൾക്കു തുണയായത്. ഒരു ശതമാനം ഇടിവോടെ ട്രേഡിങ് ആരംഭിച്ച ശേഷമായിരുന്നു വിപണിയുടെ തിരിച്ചുവരവ്. മുംബൈ സൂചിക സെൻസെക്സ് 599.34 പോയിന്റ് (0.83%) നേട്ടത്തോടെ 73,088.33ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 151.15 പോയിന്റ് നേട്ടത്തോടെ 22,147 പോയിന്റിൽ ക്ലോസ് ചെയ്തു.
ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി കെ.കെ.അജിത് കുമാറിനെ നിയമിക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു.
കംപ്യൂട്ടർ ചിപ് നിർമാണരംഗത്തെ ശ്രദ്ധേയരായ ഇന്റലിന്റെ ഇന്ത്യ റീജൻ മേധാവിയായി മലയാളിയായ സന്തോഷ് വിശ്വനാഥനെ നിയമിച്ചു. കഴിഞ്ഞ 21 വർഷമായി ഇന്റലിന്റെ ഭാഗമായ ഇദ്ദേഹം പുതുതായി രൂപീകരിച്ച ഇന്ത്യ റീജന്റെ മാനേജിങ് ഡയറക്ടർ പദവി വഹിക്കും.
നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സിൽ ഡെറിവേറ്റീവ് ആരംഭിക്കാൻ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന് (എൻഎസ്ഇ) സെബിയുടെ അനുമതി. സൂചികയ്ക്ക് 24ന് തുടക്കമാകും. നിഫ്റ്റി 100 സൂചികയിൽ നിന്ന് നിഫ്റ്റി 50 കമ്പനികളെ ഒഴിവാക്കിയുള്ളതാണ് നിഫ്റ്റി നെക്സ്റ്റ് 50.
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ നിന്നും താഴെയിറങ്ങി സ്വർണം. ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,805 രൂപയിലും പവന് 54,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാന ചരിത്രത്തിലെ സർവ്വ കാല ഉയരമായ ഗ്രാമിന്
യുപിഐ ഇടപാടുകളിൽ ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികളുടെ വർധിച്ചുവരുന്ന വിപണി ആധിപത്യം കുറക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വളർന്നുവരുന്ന ഫിൻ ടെക് കമ്പനികൾക്ക് കൂടി വിപണിവിഹിതം ലഭിക്കുന്ന രീതിയിൽ അഴിച്ചുപണികളുണ്ടാകുമെന്നാണ് സൂചന. അതായത് ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന
സംസ്ഥാനത്ത് ഇന്ന് വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണം. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 6,815 രൂപയിലും പവന് 54,520 വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡ് ആണിത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 6,765 രൂപയിലും പവന് 54,120
സ്വർണവിലയിലെ വൻ വർധനയ്ക്കൊപ്പം ഇറക്കുമതി ചുങ്കത്തിലെ കൂത്തനെയുള്ള വർധനയും സ്വർണക്കടത്തിന്റെ തോത് ഉയരാൻ കാരണമാകുന്നതായി കണക്കുകൾ. 2004ൽ രണ്ടു ശതമാനമുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം നിലവിൽ 15% ആണ്. നിയമപരമല്ലാതെ സ്വർണം കടത്തിയാൽ ഒരു കിലോഗ്രാമിൽ 10 ലക്ഷം രൂപയുടെ ലാഭം നേടാമെന്നതാണു കള്ളക്കടത്തുകാരെ ആകർഷിക്കുന്ന ഘടകം. സമാന്തര സ്വർണക്കച്ചവടം മൂലം സർക്കാർ ഖജനാവിലേക്ക് എത്താതെ പോകുന്നത് ഏകദേശം 3000 കോടി രൂപയുടെ നികുതിയാണ്.
സ്വർണ വിലയിലെ വൻ വർധനയും മഞ്ഞലോഹത്തിനുള്ള ഉയർന്ന ഡിമാൻഡും കേരളത്തിലേക്കുള്ള സ്വർണ കള്ളക്കടത്തിലുണ്ടാക്കിയതു മുൻപെങ്ങുമില്ലാത്ത വർധന. 2023–2024 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നു കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയതു 485.57 കിലോ ഗ്രാം സ്വർണം. 287.76 കോടി രൂപ വിലവരും ഇതിന്.
കൊച്ചിയിലെ ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ കൺസൽറ്റിങ് സ്ഥാപനമായ ‘42 സ്ക്വയറിനെ’ അമേരിക്കയിലെ യൂട്ടാ ആസ്ഥാനമായുള്ള ഇന്റലിജന്റ് ട്രാഫിക് സൊല്യൂഷൻസ് കമ്പനിയായ ‘വേവ്ട്രോണിക്സ്’ ഏറ്റെടുത്തു. 2019ൽ എൻ.പി.വിൻസന്റ്, ജിജോ ജോയ്, സുഹൈർ ഹസൻ, റിജോ ജോർജ് എന്നിവർ ചേർന്നാണു ‘42 സ്ക്വയർ’ ആരംഭിച്ചത്.
വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. റബ്ബർ, കുരുമുളക് വിലയിൽ ഇന്നും ഇടിവ്.വിവിധ ഉത്പന്നങ്ങളുടെ ഇന്നത്തെ കമ്പോള വില പട്ടികയിൽ കാണുക.
ആഡംബര കാറുകൾ കൂടുതലായി നിർമിക്കാൻ തമിഴ്നാട്ടിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റാ മോട്ടോഴ്സ് 9,000 കോടി രൂപ നിക്ഷേപിക്കും. ജാഗ്വർ, ലാൻഡ് റോവർ എന്നിവയുൾപ്പെടെയുള്ള കാറുകൾ നിർമിക്കാൻ റാണിപ്പെട്ടിലാണു പുതിയ പ്ലാന്റ് വരുന്നത്. ഇവിടെ നിർമിക്കുന്ന വാഹനങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറുന്ന ഇലക്ട്റൽ ബോണ്ട്, പണച്ചാക്കുകൾ നൽകിയിരുന്ന പഴയ സമ്പ്രദായത്തേക്കാൾ നല്ലതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പൗരന്മാർക്കോ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങാനും, ഒരു രാഷ്ട്രീയ പാർട്ടിക്ക് നൽകാനും കഴിയുന്ന
ടെലിവിഷൻ–വിനോദ രംഗത്തെ പ്രമുഖരായ സീ എന്റർടെയ്ൻമെന്റ് സോണി ഗ്രൂപ്പ് നെറ്റ്വർക്കുമായുള്ള ലയനത്തിൽ നിന്ന് പിൻവാങ്ങുന്നു. ലയനം സംബന്ധിച്ച് ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിൽ (എൻസിഎൽടി) നൽകിയ അപേക്ഷ പിൻവലിക്കുന്നതായി സീ എന്റർടെയ്ൻമെന്റ് അറിയിച്ചു.
കടകളിൽ കാർഡ് സ്വൈപ്പിങ് മെഷീൻ സേവനം നൽകുന്ന കമ്പനികളും (പോയിന്റ് ഓഫ് സെയിൽ–പിഒഎസ്) റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയിലേക്കു വരുന്നു. ഇതുസംബന്ധിച്ച കരടുചട്ടം ആർബിഐ പ്രസിദ്ധീകരിച്ചു. പൈൻ ലാബ്സ്, എംസ്വൈപ്, ഇന്നൊവിറ്റി പേയ്മെന്റ്സ് തുടങ്ങിയ കമ്പനികൾക്ക് ആർബിഐ നിയന്ത്രണം ബാധകമാകും. പിഒഎസ് മെഷീനുകളിലെ പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്.
‘ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5 % ജിഎസ്ടിയെ ഈടാക്കാനാകു എന്ന് ഹൈക്കോടതി. മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകു എന്നാണ് ഹൈക്കോടതി നിർദേശം. ഇവയ്ക്ക് 18 % ജിഎസ്ടി ചുമത്തിയത് റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ഉത്തരവ്. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.
തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് ഇന്ത്യയിൽ 300 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്തിയേക്കും.
ഐടി ജോലിക്കായി നടത്തുന്ന റിക്രൂട്മെന്റ് രീതികളിൽ അടിമുടി മാറ്റവുമായി കേരളത്തിലെ ഐടി കമ്പനികൾ. ഉദ്യോഗാർഥിയുടെ അറിവ്, നൈപുണ്യ ശേഷി, മാറുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഴിവ് എന്നിവ മാനദണ്ഡമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐഇഇഇ), ഗ്രൂപ് ഓഫ് ടെക്നോളജി കമ്പനീസ് (ജി ടെക്) എന്നിവ ചേർന്നൊരുക്കുന്ന ലോഞ്ച്പാഡ് 2024 നിയമന പരിപാടി കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യ ഒരുങ്ങുന്നതു ലോകത്തെ ഏറ്റവും വലിയ പൊതുതിരഞ്ഞെടുപ്പിനു മാത്രമല്ല, ഒരു പക്ഷേ, തിരഞ്ഞെടുപ്പുകാലത്തെ ഏറ്റവും വലിയ പണമൊഴുക്കിനു കൂടിയാകും! കൃത്യം കണക്കുകളില്ലെങ്കിലും ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ 60,000 – 70,000 കോടി രൂപയെങ്കിലും ചെലവഴിക്കപ്പെടുമെന്നാണു വിലയിരുത്തൽ.
റെക്കോർഡ് നിരക്കിൽ നിന്നും താഴെയിറങ്ങി സ്വർണവില. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,765 രൂപയിലും പവന് 54,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വില ഇടിഞ്ഞെങ്കിലും ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 6795 രൂപയിലും പവന് 54360 രൂപയിലും എന്ന
സംസ്ഥാനത്ത് റബറിനും കുരുമുളകിനും വിലയിടിഞ്ഞു. റബർ ആർഎസ്എസ് 4 ന് 18200 രൂപയും കുരുമുളക് അൺഗാർബിൾഡിന് 55600 രൂപയുമാണ് ഇന്നത്തെ വില. മറ്റ് കാർഷികോൽപന്നങ്ങളുടെ വിലവിവര പട്ടിക താഴെ കാണുക.
രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ കുതിച്ചു ചാട്ടം. ഏപ്രിൽ 1–15 കാലയളവിൽ 7066 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ വർധന 10 ശതമാനം. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന ഉപയോഗം ഇക്കാലയളവിൽ 218 ജിഗാവാട്സാണ്.
ബിസിനസ് പിടിക്കാൻ ബെംഗളൂരു ആസ്ഥാനമായ എസ്ആർഐടിയെ മാനേജ്ഡ് സർവീസ് പ്രൊവൈഡറായി നിയമിച്ച് ഒരു വർഷമായിട്ടും പ്രതീക്ഷിച്ച വരുമാനം നേടാനാകാതെ കെ ഫോൺ. റോഡ് ക്യാമറ വിവാദത്തിൽ ഉൾപ്പെട്ട എസ്ആർഐടിക്ക് 10 ശതമാനം കമ്മിഷനും 2 ശതമാനം ഇൻസെന്റീവും വാഗ്ദാനം ചെയ്താണ് എംഎസ്പിയായി നിയമിച്ചത്. 5388 വീടുകളിൽ വാണിജ്യ കണക്ഷൻ, വാടകയ്ക്ക് 4300 കിലോമീറ്റർ ഡാർക്ക് ഫൈബർ, 34 ഇന്റർനെറ്റ് ലീസ്ഡ് ലൈൻ കണക്ഷൻ എന്നിവയാണ് ഇതുവരെ കെ ഫോൺ നേടിയ വരുമാനം.
സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ നിന്നുള്ള നിർദേശങ്ങൾ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപകരിൽനിന്നും ഇടനിലക്കാരിൽനിന്നും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായുള്ള ധാരാളം പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെബിയുടെ മുന്നറിയിപ്പ്. ‘ 25 മുതൽ 50
പവന് 54000 രൂപയും കടന്നു സ്വർണവില. കഴിഞ്ഞ രണ്ടു മാസമായി റെക്കോർഡ് കുതിപ്പു തുടരുന്ന സ്വർണവിലയിൽ ഇന്നലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വർധിച്ച് യഥാക്രമം 6795, 54360 രൂപയായി.
മ്യൂച്വൽ ഫണ്ട് ആസ്തിയിൽ റെക്കോർഡ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആസ്തി 14 ലക്ഷം കോടി രൂപ ഉയർന്ന് 53.40 ലക്ഷം കോടി രൂപയിലെത്തി. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതും ഓഹരി വിപണിയിലെ കുതിച്ചു കയറ്റവുമാണ് കാരണം. 2020–2021 സാമ്പത്തിക വർഷത്തിനു ശേഷം മ്യൂച്വൽ ഫണ്ട് ആസ്തിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ വർധനയാണിത്.
ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി നിസാൻ ഓൾ സോളിഡ് സ്റ്റേറ്റ് ബാറ്ററി നിർമിക്കും. നിസാൻ അമ്പിഷൻ 2030 പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ബാറ്ററിയുടെ പൈലറ്റ് ലൈൻ ജപ്പാനിലെ യോകോഹാമയിലെ പ്ലാന്റിൽ പ്രദർശിപ്പിച്ചു.
ഇന്ത്യ ഈ വർഷം 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി ( ഐഎംഎഫ്) . ആഭ്യന്തര ആവശ്യത്തിലെ വർധനയും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനയും വളർച്ച വേഗത്തിലാക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 6.5 ശതമാനം വളർച്ച നേടുമെന്നാണ് ജനുവരിയിൽ ഐഎംഎഫ് കണക്കാക്കിയിരുന്നത്.
കണക്കു കൂട്ടലുകൾ തെറ്റിച്ച് സാമ്പത്തിക വളർച്ചയിൽ ചൈനയ്ക്ക് നേട്ടം. ജനുവരി– മാർച്ച് കാലയളവിൽ 5.3 ശതമാനമാണ് വളർച്ച. മുൻ ത്രൈമാസത്തിൽ 1.6 ശതമാനം വളർച്ച മാത്രമാണ് നേടിയത്. മാർച്ചിൽ കയറ്റുമതി 7.5 ശതമാനം ഇടിഞ്ഞുവെന്ന വാർത്ത വന്നതിനു പിന്നാലെയാണ് സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം നടത്തിയ കണക്കുകൾ പുറത്തു വന്നത്.
192 വകുപ്പ് പ്രകാരം നികുതി ബാധ്യതയുള്ള ശമ്പള വരുമാനക്കാരിൽ നിന്ന് ടിഡിഎസ്(സ്രോതസ്സിൽ നികുതി കിഴിക്കുക) പിടിച്ചു സർക്കാരിൽ അടയ്ക്കാള്ള ചുമതല തൊഴിലുടമകൾക്കുണ്ട്. ഒരു വ്യക്തിയുടെ മുഴുവൻ വർഷത്തെയും ശമ്പളത്തിന്മേലുള്ള നികുതി ബാധ്യത കണക്കാക്കി ആ ബാധ്യതയെ ശമ്പള വരുമാനം കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന റേറ്റ് ആണ് നികുതി ബാധ്യതയുടെ ശരാശരി റേറ്റ് (ആവറേജ് റേറ്റ്). ആ വ്യക്തിയുടെ മാസ ശമ്പളത്തെ ആവറേജ് റേറ്റ് കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന തുകയാണ് ശമ്പളത്തിൽ നിന്ന് പിടിക്കേണ്ട ടിഡിഎസ്.
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ നേരീയ വർധന.റബര് കുരുമുളക് മഞ്ഞൾ തുടങ്ങിയ മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല.
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6795 രൂപയിലും പവന് 54360 രൂപയിലും എന്ന റെക്കോർഡ് നിരക്കിലാണ് ബുധനാഴ്ച വ്യാപാരം തുടരുന്നത്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്.സംസ്ഥാനത്ത് ആദ്യമായി സ്വർണ വില 54,000 ത്തിന് മുകളിലേക്ക് എത്തിയതും ഇന്നലെയാണ്.
ഇലക്ട്രിക് കാര് കമ്പനിയായ ടെസ്ല ഇന്ത്യയിലെ പ്രവര്ത്തനങ്ങള് തുടങ്ങാനിരിക്കുന്നതിന്റെ ആവേശത്തിലാണ് കോര്പ്പറേറ്റ് ലോകം. ടെസ്ലയുടെ സാരഥിയും ശതകോടീശ്വരനുമായ ഇലോണ് മസ്ക് ഇന്ത്യ സന്ദര്ശിക്കാനിരിക്കുകയുമാണ്. അതിനിടെയാണ് വലിയൊരു വാര്ത്ത പുറത്തുവരുന്നത്. ഇന്ത്യയിലെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ
പാർട്ടികൾക്കും ചെറു ചടങ്ങുകൾക്കും ഭക്ഷണമെത്തിക്കാനുള്ള ‘ലാർജ് ഓർഡർ ഫ്ലീറ്റ്’ സൗകര്യം അവതരിപ്പിച്ച് ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ. 50 പേർ വരെയുള്ള ചടങ്ങുകൾക്ക് ഭക്ഷണമെത്തിക്കാനാകുന്ന തരത്തിലാണ് സൊമാറ്റോയുടെ പുതിയ സൗകര്യം സജ്ജീകരിച്ചിരിക്കുന്നതെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ എക്സിൽ (പഴയ
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ വിലയിൽ ഉണ്ടാകുന്ന വർധനയ്ക്ക് ഒരു പ്രധാന കാരണം ഡീഡോളറൈസേഷൻ ആണെന്ന് ധനകാര്യവിദഗ്ധർ. ഡീമോണിറ്റൈസേഷൻ എന്നതു നാം ഇന്ത്യക്കാർക്ക് പരിചിതമാണ്. പക്ഷേ എന്താണ് ഈ ഡീ ഡോളറൈസേഷൻ? രാജ്യങ്ങൾ അവരുടെ കൈയിലുള്ള ഡോളറിന്റെ കരുതൽ ശേഖരം കുറച്ചു കൊണ്ട് വരുന്ന പ്രക്രിയയാണിത്. ഡോളർ റിസർവിനു
പൊള്ളുന്ന ചൂടിനെ മറികടക്കാൻ കേരളം കുട പിടിച്ചതോടെ കുട വിപണിയിൽ വൻ കുതിപ്പ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് ഓൺലൈൻ വിൽപനയിൽ മാത്രം 20% വർധനയുണ്ടായെന്നാണ് കുട നിർമാതാക്കൾ പറയുന്നത്. ഓഫ്ലൈൻ വിപണിയിലും വിൽപന കുത്തനെ കൂടി.
ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതിനെത്തുടർന്ന് മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 3 മാസത്തെ ഉയർന്ന നിരക്കായ 0.53 ശതമാനമായി. കഴിഞ്ഞ മാസമിത് 0.2% ആയിരുന്നു. പച്ചക്കറി, ഉരുളക്കിഴങ്ങ്, ഉള്ളി, ക്രൂഡ് ഓയിൽ തുടങ്ങിയവയുടെ വിലയിലെ വർധനയാണ് പ്രധാനമായും നിരക്കിൽ പ്രതിഫലിച്ചത്.7 മാസമായി നെഗറ്റീവിൽ തുടരുകയായിരുന്ന നിരക്ക് കഴിഞ്ഞ നവംബർ മുതലാണ് വീണ്ടും പോസിറ്റീവ് ആയത്.
ഞാൻ 30 വർഷമായി ആയുർവേദ മരുന്ന് കട നടത്തുന്നു. ജിഎസ്ടി റജിസ്ട്രേഷൻ എടുക്കുമ്പോൾ വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപ ആയിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നതു 40 ലക്ഷത്തിന് താഴെ ജിഎസ്ടി റജിസ്ട്രേഷൻ വേണ്ട എന്നാണ്. എനിക്ക് ഇപ്പോൾ വാർഷിക വിറ്റു വരവ് 24 ലക്ഷത്തിന് താഴെയാണ്. ജിഎസ്ടി കാൻസൽ ചെയ്യുന്നതിനെ പറ്റി തിരക്കിയപ്പോൾ അറിഞ്ഞത്, കടയിലെ സ്റ്റോക്ക് വളരെ കൂടുതൽ ആണെന്നും കാൻസൽ ചെയ്യുമ്പോൾ സ്റ്റോക്ക് ഉള്ള എല്ലാ മരുന്നുകൾക്കും ജിഎസ്ടി അടയ്ക്കണം എന്നുമാണ്. എന്റെ എല്ലാ പർച്ചേസ് ബില്ലും ജിഎസ്ടി പെയ്ഡ് ആണ്.
സംസ്ഥാനത്ത് റെക്കോർഡ് നിരക്കുകൾ മറികടന്ന് വീണ്ടും സ്വർണ വില. സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഇന്ന് 54,000 ത്തിന് മുകളിലെത്തി. ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വർധിച്ച് ഗ്രാമിന് 6795 രൂപയിലും പവന് 54360 രൂപയിലും എന്ന റെക്കോർഡ് നിരക്കിലാണ് ചൊവ്വാഴ്ച വ്യാപാരം തുടരുന്നത്. ഗ്രാമിന് 55 രൂപയും പവന് 440
തുരുമ്പിനെ പ്രതിരോധിക്കുന്ന കൊറോഷൻ റെസിസ്റ്റന്റ് സ്റ്റീൽ (സിആർഎസ്) ടിഎംടി ബാറുകളുമായി പുൽകിറ്റ്.സ്റ്റീൽ നിർമാണ വേളയിൽ ക്രോമിയം, ചെമ്പ്, മറ്റ് ആവശ്യമായ മൈക്രോ-അലോയിങ് ഘടകങ്ങൾ എന്നിവയുൾപ്പെടെ ആന്റി-കൊറോഷൻ ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നിർമിക്കുന്ന സ്റ്റീൽ ടിഎംടി ബാറുകളാണിവയെന്ന് വക്താക്കള്
കുരുമുളകിനു മൂന്ന് ആഴ്ചയ്ക്കിടയിൽ കിലോ ഗ്രാമിന് 58 രൂപയുടെ വില വർധന. ഗാർബിൾഡ് ഇനത്തിന് ഏറ്റവും അവസാനം രേഖപ്പെടുത്തിയ വില ക്വിന്റലിന് 57,700 രൂപയാണ്. അൺഗാർബിൾഡ് ഇനത്തിന്റെ വില ക്വിന്റലിന് 55,700 രൂപയിലെത്തി. കയറ്റുമതി നിലച്ചിരിക്കെ ആഭ്യന്തര വിപണിയിലെ മാത്രം വർധിത ഡിമാൻഡാണു വിലകളുടെ പടികയറ്റത്തിനു കാരണം.
Results 1-100 of 1328