ADVERTISEMENT

കണ്ണൂർ∙വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ സ്വീകാര്യത തകർക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി. ശൈലജയ്ക്ക് എതിരെ മോശമായ രീതിയിൽ അധിക്ഷേപം നടക്കുകയാണ്. സംസ്കാര ശൂന്യമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ്. ഇതു തടയാൻ യുഡിഎഫ് സ്ഥാനാർഥി ഒരു ശ്രമവും നടത്തുന്നില്ല.

കോൺഗ്രസിന്റെ സംസ്കാരം ഇതാണോയെന്നു നേതാക്കൾ വ്യക്തമാക്കണം. യുഡിഎഫ് എന്തു പ്രചാരണം നടത്തിയാലും കെ.കെ.ശൈലജ വടകരയിൽ ജയിക്കും. ശൈലജയ്ക്കെതിരെയുള്ള അപവാദ പ്രചാരണം യുഡിഎഫിന് ദോഷം ചെയ്യും. ശൈലജയ്ക്കെതിരെ നടക്കുന്നത് വെട്ടുകിളി ആക്രമണമാണ്. അമ്മമാരെ ആക്രമിക്കുന്നതിനു തുല്യമാണിത്. അപവാദ പ്രചാരണം ഷാഫി പറമ്പിൽ അറിഞ്ഞില്ല, കേട്ടില്ല എന്ന് പറയുന്നത് തന്നെ കുറ്റമാണ്. പി.കെ.ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com