ADVERTISEMENT

വെള്ളരിക്കുണ്ട് ∙ ചൂട് രൂക്ഷമായതോടെ മലയോരത്തെ കൃഷികൾ കരിഞ്ഞുണങ്ങുന്നു. കമുക്, തെങ്ങ്, കുരുമുളക് എന്നിവയാണ് വ്യാപകമായി ഉണങ്ങുന്നത്. കുരുമുളകിനും കമുകിനുമാണ് ഉണക്കം കൂടുതലും ബാധിച്ചത്. ഏക്കറുകണക്കിനു സ്ഥലത്തെ കൃഷികളാണ് ഇതിനകം പൂർണമായും നശിച്ചത്. അടയ്ക്കും കുരുമുളകിനും വില വർ‍ധിച്ചതോടെ ജലസേചനസൗകര്യമില്ലാത്ത മലമുകളിൽ പോലും കമുകും കുരുമുളകും വ്യാപിപ്പിച്ചിരുന്നു. ഇപ്പോൾ ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ചൂട് കൂടിയതോടെ റബറിന്റെ ഉൽപാദനം തീർത്തും കറഞ്ഞു. മിക്കയിടങ്ങളിലും കൂലികൊടുക്കാൻ കഴിയാത്തതിനാൽ പലരും ടാപ്പിങ് നിർത്തി. കാർഷികത്തൊഴിലാളികളും പണിയില്ലാതെ വിഷമിക്കുകയാണ്. ചൈത്രവാഹിനി ഉൾപ്പെടെയുള്ള പുഴകളും ചെറുതോടുകളും, കിണറുകളും ഇതിനകം വറ്റിവരണ്ടതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com