ADVERTISEMENT

പുത്തൂർ ∙ ജലജീവൻ മിഷൻ പൈപ്പ് ലൈനുകളിൽ വെള്ളമെത്തിയിട്ട് ഒരാഴ്ച, കനാൽ തുറക്കണം എന്ന് ആവശ്യപ്പെട്ടിട്ടു നടപടിയില്ല. കിണറുകളും വറ്റിയതോടെ ചെറുമങ്ങാട് മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമെന്നു പരാതി. ആലുവിള ക്ഷേത്രത്തിനു സമീപത്തെ ചില വീടുകളിലെ കിണറുകൾ പൂർണമായും വറ്റി. കാശ് കൊടുത്തു വെള്ളം വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ.

പഴയചിറയിലെ പൊതുകുളം വറ്റിയതാണ് സ്ഥിതി ഇത്രയേറെ രൂക്ഷമാക്കിയത്. ഇതുവഴിയുള്ള ചെറുകനാൽ സമയത്തു തുറന്നിരുന്നു എങ്കിൽ കുളം വറ്റില്ലായിരുന്നു. കുളത്തിലെ ജലവിതാനം താഴാതിരുന്നാൽ സമീപത്തെ  കിണറുകളിലും വെള്ളമുണ്ടാകും. ഇത്തവണ പക്ഷേ വേനൽ ഇത്രയേറെ കടുത്തിട്ടും കനാലിൽ തുള്ളി വെള്ളം എത്തിയിട്ടില്ല. പൈപ്പ് വഴി വെള്ളം എത്താത്തത് എന്താണെന്ന ചോദ്യത്തിനും അധികൃതരുടെ ഭാഗത്ത് നിന്നു വ്യക്തമായ മറുപടിയില്ലെന്നു നാട്ടുകാർ പറഞ്ഞു. സ്ഥിതി  തുടർന്നാൽ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നാണു പ്രദേശത്തെ വീട്ടമ്മമാരുടെ മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com