ചക്കാമ്പുഴയിൽ വീണ്ടും വന്യജീവി ആക്രമണം; ആടിനെ കൊന്നു
Mail This Article
×
ചക്കാമ്പുഴ∙ ചക്കാമ്പുഴയിൽ വീണ്ടും വന്യജീവി ആക്രമണം. ചക്കാമ്പുഴ എലിപ്പുലിക്കാട്ട് ലിന്റോ റോയിയുടെ പുരയിടത്തിലെ കൂട്ടിൽ കിടന്ന ആടിനെ വന്യജീവി കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. പശു ഫാമിനോടു ചേർന്നുള്ള കൂട്ടിലായിരുന്നു ആടുകൾ ഉണ്ടായിരുന്നത്. ആടിനെ ആക്രമിച്ചു കൊന്നെങ്കിലും കാര്യമായി ഭക്ഷിച്ചിട്ടില്ല.
ചക്കാമ്പുഴയിൽ പലയിടത്തും കുറുനരിയുൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം പതിവാണ്. കഴിഞ്ഞ വർഷം കുറുക്കന്റെ ആക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ ആറു പേർക്ക് പരുക്കേറ്റിരുന്നു. കോഴിഫാമുകളിലും വന്യജീവികളുടെ ആക്രമണം പതിവാണ്.
വർഷങ്ങൾക്ക് മുൻപ് പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. ഈ പുലിയെ വെടിവച്ചു കൊന്നു. നിരന്തരമായ വന്യജീവി ആക്രമണങ്ങളിൽ പൊറുതിമുട്ടുകയാണ് നാട്ടുകാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.