ADVERTISEMENT

വടകര∙ 11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിൽ കിടന്ന തൊഴിലാളിക്ക് രക്ഷകനായി വൈദ്യുതി ബോർഡ് ജീവനക്കാരൻ. കുട്ടോത്ത് സ്വദേശി വിടുപറമ്പിൽ സത്യനാണ് ബീച്ച് സെക്‌ഷൻ‌ ഓവർസീയർ പഴങ്കാവ് എമി ഹൗസിൽ സി.കെ.രഞ്ജിത്തിന്റെ ഇടപെടൽ മൂലം ജീവൻ തിരിച്ചു കിട്ടിയത്.

രാവിലെ 11.30ന് കോൺവന്റ് റോഡിലെ 2 നില കടമുറിയുടെ മുകളി‍ൽ മേൽക്കൂര മാറ്റി സ്റ്റീൽ പൈപ്പ് ഇടുമ്പോഴാണ് ഷോക്കേറ്റത്. സ്റ്റീൽ പൈപ്‌ലൈനിൽ തട്ടി മേൽക്കൂരയിൽ തെറിച്ചു വീണ സത്യന്റെ ബോധം പോയി. മറ്റൊരു തൊഴിലാളി താങ്ങി പിടിച്ച അവസ്ഥയിൽ 15 മിനിറ്റോളം മേൽക്കൂരയിൽ കഴിയേണ്ടി വന്നു. ഷോക്കടിച്ച സംഭവം ആയതു കൊണ്ട് ആരും മുകളിലേക്ക് കയറാതെ തരിച്ചു നിന്നു.

വിവരമറിഞ്ഞ രഞ്ജിത്ത് സഹപ്രവർത്തകനൊപ്പം ബൈക്കി‍ൽ കുതിച്ചെത്തി. കോണി വഴി മുകളിലേക്ക് കയറി നെഞ്ചിൽ അമർത്തി ജീവൻരക്ഷാ പ്രവർത്തനം നടത്തിയ ശേഷം ഫയർ ഫോഴ്സിന്റെ സഹായത്തോടെ സത്യനെ താഴെ ഇറക്കി ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com