ADVERTISEMENT

മുംബൈ∙ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിന് നേരെ വെടിയുതിർത്ത കേസിൽ പഞ്ചാബിൽ നിന്ന് രണ്ടു പേരെ പിടി കൂടി. നേരത്തെ കേസിൽ അറസ്റ്റിലായ സാഗർ പാലിനും, വിക്കി ഗുപ്തയ്ക്കും തോക്ക് കൈ മാറിയ. സുഭാഷ് ചന്ദർ (37) അനൂജ് തപൻ (32) എന്നിവരാണ് പിടിയിലായത്. ഇവരെ  ഇന്ന് മുംബൈയിൽ എത്തിക്കും. രണ്ട് തോക്കുകളും 40ൽ അധികം തിരകളുമാണ് ഇവർ കൈമാറിയത്.

ഗുജറാത്തിലെ താപി നദിയിൽ ഉപേക്ഷിച്ച തോക്കുകളും 17 തിരകളും നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ കണ്ടെടുത്തു. വിക്കി ഗുപ്തയെയും സാഗർ പാലിനെയും റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കി. നാല് ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യുന്നത് തുടരുകയാണ്.തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ്, ഇയാളുടെ ഒളിവിലുള്ള സഹോദരൻ അൻമോൾ ബിഷ്ണോയ് എന്നിവരും കേസിൽ പ്രതികളാണ്. ഇവരാണ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com