ADVERTISEMENT

റാന്നി ∙ വീട്ടിലെത്തിയ അജ്ഞാതൻ കോവിഡ് വാക്സീൻ എന്ന പേരിൽ വയോധികയ്ക്ക് കുത്തിവയ്പ്പെടുത്തു!ഉതിമൂട് വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് കുത്തിവയ്പ് എടുത്തത്. ഇന്നലെ രാവിലെ 10.30ന് വീട്ടിലെത്തിയ ഇയാൾ ആരോഗ്യവകുപ്പിൽനിന്ന് വരികയാണെന്നും കോവിഡ് വാക്സീന്റെ മൂന്നാമത് കുത്തിവയ്പ് എടുക്കാൻ വന്നതാണെന്നും അറിയിച്ചു. തുടർന്ന് ചിന്നമ്മയുടെ 2 ഇടുപ്പിനും കുത്തിവയ്പ് എടുക്കുകയായിരുന്നു.

ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. സിറിഞ്ച് ഇവരുടെ കയ്യിൽ കൊടുത്ത ശേഷം കത്തിച്ചുകളയണമെന്ന് പറഞ്ഞു.  കത്തിക്കാൻ സൗകര്യം ഇല്ലെന്ന് പറഞ്ഞപ്പോൾ ഇയാൾ മടങ്ങി.  ഉച്ചയോടെ സംഭവമറിഞ്ഞ് ചിന്നമ്മയുടെ മകൾ താലൂക്ക് ആശുപത്രിയിൽ ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ സംവിധാനമില്ലെന്ന് അറിയിച്ചു. പൊലീസെത്തി സിറിഞ്ചും കവറും കണ്ടെടുത്തു. ചിന്നമ്മയെ ഇന്ന് കോട്ടയം മെഡിക്കൽ‌ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. കുത്തിവയ്പ്പെടുത്തയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com