ADVERTISEMENT

മല്ലപ്പള്ളി ∙ ഒരുമാസത്തിലേറെയായി ടൗണും ഗ്രാമീണമേഖലകളും ഇളക്കിമറിച്ച് നടന്ന പരസ്യ പ്രചാരണത്തിന് കലാശക്കൊട്ടിലൂടെ സമാപനമായി. ഇനിയുള്ള ഒരുദിവസം നിശബ്ദ പ്രചാരണവുമായി മുന്നണി പ്രവർത്തകർ. സെൻട്രൽ ജംക്‌ഷൻ കേന്ദ്രീകരിച്ചാണ് എൻഡിഎ, എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെയും കലാശക്കൊട്ട് നടന്നത്. പാട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയിലാണ് പരസ്യപ്രചാരണത്തിന് സമാപനംകുറിച്ചത്.

ഉച്ചയ്ക്കുശേഷം 3 മണിയോടെ തന്നെ ഉച്ചഭാഷിണികൾ വച്ചുകെട്ടിയ വാഹനങ്ങൾ ടൗൺ കേന്ദ്രീകരിച്ചാണ് ഓടിയത്. 3 മുന്നണികളുടെയും പ്രവർത്തകരും എത്തി. കീഴ്‌വായ്പൂര് സ്റ്റേഷൻ ഹൗസ് ഓഫിസറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഓരോ മുന്നണിയ്ക്കും നേരത്തെ തന്നെ പ്രത്യേകം സ്ഥലങ്ങളും പൊലീസ് ക്രമീകരിച്ചിരുന്നു. ആറുമണിയോടെ മുദ്രാവാക്യം വിളികളും അനൗൺസ്മെന്റും നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com