കതിർമണ്ഡപത്തിൽനിന്ന് വരന്റെ കൈപിടിച്ച് വോട്ട് ചെയ്യാനെത്തി നവവധു
Mail This Article
×
അടൂർ ∙ കതിർമണ്ഡപത്തിൽനിന്ന് വരന്റെ കൈപിടിച്ച് വോട്ടു ചെയ്യാൻ നവവധുവും. തോട്ടുവ ആനയടി കൊച്ചുതുണ്ടിൽ വീട്ടിൽ മധുസൂദനൻ ഉണ്ണിത്താന്റെയും ബി. മിനിയുടെയും മകൾ എം. മാലിനിയാണ് വരൻ ഏഴംകുളം നെടുമൺ ഭക്തിവിലാസത്ത് വീട്ടിൽ പരേതനായ ശശിധരന്റെയും എൽ ഗീതാദേവിയുടെയും മകൻ എസ്. കണ്ണന്റെ കൈപിടിച്ച് തോട്ടുവ ഗവ. എൽപി സ്കൂളിലെ 132–ാം ബൂത്തിൽ എത്തി വോട്ടു ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് 12.02നും 12.50നും മധ്യേ തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇതു കഴിഞ്ഞ് സദ്യയുണ്ട ശേഷമാണ് മാലിനി കണ്ണനുമൊത്ത് വോട്ടു ചെയ്യാനെത്തിയത്. ആർമിയിൽ ജോലിയുള്ള കണ്ണൻ പോസ്റ്റൽ വോട്ടാണ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.