ADVERTISEMENT

കോട്ടയം ∙ സർവരും ചൂടിനെതിരെ ചൂടാകുമ്പോൾ ചൂട് അനുഗ്രഹമായ ഒരു കൂട്ടം വിദ്യാർഥികൾ. ദഫ് മുട്ട് മത്സരം തിരുനക്കരയിലെ കനത്ത ചൂടിൽ അരങ്ങു തകർക്കുമ്പോൾ മത്സരിച്ചവർ കൊട്ടിപ്പാടാൻ ഉപയോഗിച്ച ദഫ് ചൂടു കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. നല്ല ശബ്ദത്തിൽ കൊട്ടിപ്പാടാൻ ഇതു സഹായകമായെന്നു വിദ്യാർഥികൾ. തിരുനക്കര മൈതാനത്ത് ഇന്നലെ എത്തിച്ചത് 350 ദഫുകൾ. മത്സരത്തിന് 31 സംഘങ്ങൾ ഉണ്ടായിരുന്നു. വെള്ളമുണ്ടും തലപ്പാവും ജൂബയുമണിഞ്ഞാണ് ടീമുകൾ എത്തിയത്. ചൂടു കൂടുതലായതിനാൽ കോട്ടൺതുണിയാണ് മിക്കവരും ഉപയോഗിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com