ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഫാക്‌ട്‌ലി പ്രസിദ്ധീകരിച്ച ഫാക്ട്ചെക്ക് മനോരമ ഓൺലൈൻ പരിഭാഷപ്പെടുത്തിയത്.

ബിജെപി നേതാവ് ഉമാഭാരതി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിനാശ പുരുഷൻ’എന്ന് പരാമർശിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙അന്വേഷണം

പ്രചാരണത്തിന്റെ വാസ്തവമറിയാൻ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ വിഡിയോയുമായി ബന്ധപ്പെട്ട്  2014 മുതലുള്ള വിവിധ വാർത്താ റിപ്പോർട്ടുകൾ  ഞങ്ങൾക്ക് ലഭിച്ചു. 2014ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടി ഈ വിഡിയോ ക്ലിപ്പ് പുറത്തുവിട്ടുവെന്നാണ് റിപ്പോർട്ട്. ബി.ജെ.പി നേതാവ് ഉമാഭാരതി നരേന്ദ്ര മോദിയെ ‘വിനാശ പുരുഷൻ’ എന്ന് വിശേഷിപ്പിക്കുന്നതാണ് വിഡിയോ.

എന്നാൽ ഉമാഭാരതി ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമല്ലാത്ത സമയത്താണ് ഈ വിഡിയോ ചിത്രീകരിച്ചിട്ടുള്ളത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കലംഘനവും ചൂണ്ടിക്കാണിച്ച് 2005 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അവർ 2011 ൽ വീണ്ടും ബിജെപിയിൽ ചേരുകയായിരുന്നു .

2014ൽ, ഇതേ വിഡിയോ വീണ്ടും പുറത്തുവന്നപ്പോൾ, വിഡിയോ പുറത്തുവിട്ടതിന് കോൺഗ്രസ് പാർട്ടിക്കെതിരെ ഉമാഭാരതി പരാതി  നൽകിയിരുന്നു.

പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് അവർ ഈ അഭിപ്രായങ്ങൾ നടത്തിയതെന്നാണ് 2014-ൽ എൻഡിടിവിയിൽ നിന്നുള്ള ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

∙വസ്തുത

പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്ന ഉമാഭാരതിയുടെ വിഡിയോ പഴയതും ഭാരതി ബി.ജെ.പിയുടെ ഭാഗമല്ലാത്ത കാലത്തുമുള്ളതുമാണ്

English Summary : The video of Uma Bharati criticizing PM Modi is old

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com