Download Manorama Online App
മോട്ടോവേഴ്സ് 2024 വേദിയിലാണ് റോയൽ എൻഫീൽഡ് ഷോട്ട്ഗണ്ണിന്റെ അവതരണം നടത്തിയത്, അതും തികച്ചും അവിചാരിതമായി. ഹിമാലയന്റെ വില പ്രഖ്യാപനം നടന്നതിന്റെ തൊട്ടടുത്ത ദിവസം ആയിരക്കണക്കിനു റോയൽ എൻഫീൽഡ് ആരാധകരെ സാക്ഷിയാക്കിക്കൊണ്ടാണ് ഷോട്ട്ഗൺ അരങ്ങിലെത്തിയത്. കസ്റ്റംമെയ്ഡ് ലിമിറ്റഡ് എഡിഷനായിരുന്നു
അപ്പർ പ്രീമിയം സെഗ്മെന്റിൽ ഹീറോയുടെ ആദ്യ മോഡലാണ് മാവ്റിക് 440. എൻട്രി ലെവൽ മോട്ടർ സൈക്കിളുകളിലൂടെ ഇന്ത്യൻ നിരത്തിലെ ഹീറോ ആയ ഹീറോയുെട മിഡിൽ വെയ്റ്റ് താരം യുവാക്കളുടെ മനംകവരാനാണ് എത്തിയിരിക്കുന്നത്. ഗുജറാത്തിലെ ഭുജിലും റാൻ ഒാഫ് കച്ചിലും നടന്ന മീഡിയ റൈഡിൽ ഒാടിച്ചറിഞ്ഞ
നിർമാണ നിലവാരം, ഫിനിഷിങ്, ഈട്; ഈ മൂന്നു കാര്യത്തിൽ കണ്ണുംപൂട്ടി വിശ്വസിക്കാവുന്ന ബ്രാൻഡാണ് ഹോണ്ട. അതിപ്പോൾ ഫോർവീലർ ആയാലും ടൂവീലർ ആയാലും. ലക്ഷോപലക്ഷം വരുന്ന ഹോണ്ട എന്ന ബ്രാൻഡിന്റെ ആരാധകർ പറയുന്നതാണിത്. സത്യത്തിൽ ഇതു ശരിയാണോ? നിരത്തു നിറഞ്ഞോടുന്ന ഹോണ്ട വാഹനങ്ങൾതന്നെയാണ് അതിനുള്ള ഉത്തരം. ടൂവീലർ
പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്കൊരു ട്രയംഫ് ബൈക്ക്, ട്രയംഫ് പുതിയതായി അവതരിപ്പിച്ച സ്പീഡ് 400നെ അങ്ങനെ വിശേഷിപ്പിക്കാം. ട്രയംഫ് ഇന്ത്യയിലവതരിപ്പിച്ച ഏറ്റവും വിലക്കുറവുള്ള മോഡലാണ് ഇത്. ട്രയംഫും ബജാജും തമ്മിലുള്ള സഹകരണത്തിൽ രണ്ടു മോഡലുകളെയാണ് അവതരിപ്പിച്ചത്. സ്പീഡ് 400, സ്ക്രാംബ്ലർ 400 എക്സ്. ഇതിൽ
ഹാർലി ഡേവിഡ്സൺ, ഇന്ത്യൻ, ട്രയംഫ്– ക്രൂസർ ബൈക്കുകളിൽ ഇവരായിരുന്നു ഇന്ത്യൻ നിരത്തുകളിലെ ഹീറോ! എന്നാൽ, ഇനി ആ നിരയിൽ നമ്മുടെ സ്വന്തം റോയൽ എൻഫീൽഡിന്റെ പേരും ചേർത്തു പറയണം. ആ ഉയരത്തിലേക്ക് സൂപ്പർ മീറ്റിയോർ 650 എന്ന മോഡൽ റോയൽ എൻഫീൽഡിനെ എത്തിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് മോഡൽ തന്നെയോ എന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടർ കോർപ്പിൽനിന്നുള്ള ഇലക്ട്രിക് സ്കൂട്ടർ വളരെക്കാലമായി കാത്തിരുന്ന മോഡലാണ്. കഴിഞ്ഞ വർഷം ഓക്ടോബറിൽ അവതരിപ്പിച്ചെങ്കിലും എല്ലായിടത്തും ലഭ്യമായിരുന്നില്ല. വിപണി പഠിച്ച ശേഷമാണ് വി1 വന്നിരിക്കുന്നത്. എതിരാളികൾക്കുള്ള കുറവുകൾ വി 1 പ്രോയിലൂടെ
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുരിന്റെ ഉൾഭാഗങ്ങളിലൂടെയാണ് ട്രാക്ഷൻ കൺട്രോൾസിസ്റ്റത്തിന്റെ അകമ്പടിയോടെ യമഹ എഫ്സി എക്സ് സംഘം കുതിച്ചത്. ആരവല്ലി കുന്നുകളുടെ മുകളിലുളള രണ്ടു കൊട്ടാരങ്ങളെ ബന്ധിപ്പിച്ച്, നാട്ടുവഴികൾ താണ്ടിയുള്ള യാത്ര എന്തുകൊണ്ടും യമഹയുടെ റൈഡ്- ഫ്രീ എന്ന മുദ്രാവാക്യത്തെ
110 സിസി സ്കൂട്ടർ വിഭാഗത്തിൽ ഹീറോ പുതിയൊരു മോഡലുമായെത്തിയിരിക്കുകയാണ്. നിലവിൽ മാസ്ട്രോ, പ്ലഷർ പ്ലസ് എന്നീ മോഡലുകൾ ഉള്ളപ്പോഴാണ് അതേ വിഭാഗത്തിൽ മറ്റൊന്നുകൂടി. സ്വാഭാവികമായും ചോദ്യമുയരാം, എന്തിനു പുതിയ മോഡൽ? വിപണിയിൽ സക്സസ് ആകുമോ? വിശദമായ ടെസ്റ്റ് റൈഡിലേക്ക്.. സ്പോർട്ടി ലുക്ക് ഹീറോയിൽനിന്ന്
ശൈശവവും ബാല്യവും കഴിഞ്ഞ് കൗമാരത്തിലേക്കു കടന്നിരിക്കുകയാണ് ഇലക്ട്രിക് സ്കൂട്ടർ വിപണി. മുൻനിര ഇരുചക്ര വാഹന നിർമാതാക്കളും സ്റ്റാർട്ടപ്പുകളും കയ്യും മെയ്യും മറന്നു രംഗത്തെത്തിയത് ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിന് ഉണർവേകിയിട്ടുണ്ട്. വമ്പൻ കമ്പനികൾക്കേ വിപണിയിൽ നിലനിൽപുള്ളൂ അവരുടെ മോഡലുകൾക്കേ പ്രചാരം
ട്രയംഫിന്റെയും ഡ്യുക്കാറ്റിയുടെയുമൊക്കെ കാളക്കൂറ്റൻ ടൂറിങ് മോഡലുകൾ കൊതിയോടെ നോക്കി നെടുവീർപ്പിടുന്ന ബൈക്ക് പ്രേമികൾക്ക് ബെനലിയുടെ ആശ്വാസ സമ്മാനമാണ് ടിആർകെ 502. ട്രയംഫ് ടൈഗറിന്റെ പകുതി വിലയിൽ അതേ ഗമയിൽ കൊണ്ടു നടക്കാവുന്ന സൂപ്പർ ടൂറർ. ടിആർകെ 502 മോഡലുമായി ഒരു ലോങ് ഡ്രൈവ് പോയി വരാം. കാഴ്ചയിൽ
സെപ്ലിൻ എന്നൊരു ക്രൂസർ കൺസെപ്റ്റ് മോഡലിനെ ഡൽഹി ഒാട്ടോ എക്സ്പോയിൽ ടിവിഎസ് മുൻപ് അവതരിപ്പിച്ചത് വാഹനപ്രേമികളാരും മറക്കാനിടയില്ല. അത്രയും മികച്ചതായിരുന്നു അതിന്റെ ഡിസൈൻ. സെപ്ലിന്റെ പ്രൊഡക്ഷൻ മോഡലാണ് ടിവിഎസ് പുതിയതായി അവതരിപ്പിച്ച റോനിൻ! കൺസെപ്റ്റുമായി വ്യത്യാസമുണ്ടെങ്കിലും വിപണിയെ ഞെട്ടിക്കാനുള്ള
സ്പോർട്ടി ലുക്ക്, കരുത്ത്, തരക്കേടില്ലാത്ത ഇന്ധനക്ഷമത ഈ മൂന്നു കാര്യങ്ങളും സമ്മേളിക്കുന്നു എന്നതാണ് 160 സിസി സെഗ്മെന്റിലെ മോഡലുകളുടെ സവിശേഷത. പൾസർ എൻഎസ് 160 (വൺ സിക്സ്റ്റി), അപ്പാച്ചെ ആർടിആർ 160, എക്സ്ട്രീം 160, യൂണിക്കോൺ 160, ഹോണറ്റ് 160, ജിക്സർ എന്നിങ്ങനെ മോഡലുകളാൽ സജീവമാണ് ഈ സെഗ്മെന്റ്.
14 ലക്ഷത്തിന്റെ സ്കൂട്ടർ! കേൾക്കുമ്പോൾ അമ്പരപ്പും ആശ്ചര്യവും ഉണ്ടാകുന്നില്ലേ? മാക്സി സ്കൂട്ടറുകളിലെ ജർമൻ സുന്ദരിയാണ് ഈ സൂപ്പർ താരം. ഇന്ത്യൻ വിപണിയിലെ ഏറ്റവും കരുത്തുറ്റ, വലുപ്പം കൂടിയ, വിലക്കൂടുതലുള്ള സ്കൂട്ടർ എന്ന വിശേഷണവും ബിഎംഡബ്ല്യു സി 400 ജിടിക്കു സ്വന്തം. 400 ജിടിയുമായി ആതിരപ്പിള്ളി, വാഴച്ചാൽ
മാക്സി സ്കൂട്ടർ സെഗ്മെന്റിലേക്ക്, എൻട്രി ലെവൽ സ്പോർട്ടി ബൈക്ക് ആർ വണ്ണിന്റെ ഹൃദയവുമായി എത്തിയ യമഹ എയ്റോക്സ് യുവാക്കളുടെ ഇഷ്ടപ്പെട്ട താരമാണ്. ഒറ്റനോട്ടത്തിൽ കരുത്തൻകൊച്ചി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോഴും നിർത്തിയിടുമ്പോഴും ബൈക്കുകളിൽ വരുന്നവരൊക്കെ എയ്റോക്സിനെ നോക്കുന്നതു കാണുമ്പോഴറിയാം
ഓടുന്ന വിപണിക്ക്ഒപ്പത്തിനൊപ്പം എന്നതാണ് റോയൽ എൻഫീൽഡിന്റെ ലൈൻ. കളം പിടിക്കണമെങ്കിൽ ഉപയോക്താവിന്റെ മനമറിഞ്ഞ് ഒപ്പത്തിനൊപ്പം നിൽക്കണമെന്ന് റോയൽ എൻഫീൽഡിനെ പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ? ക്ലാസിക് ബൈക്ക് നിർമാതാക്കൾ എന്ന വിശേഷണത്തിനപ്പുറം എൻഫീൽഡ് ഉയർന്നുകഴിഞ്ഞു. മോഡലുകളുടെ വൈവിധ്യം അക്കാര്യം
ഇന്ത്യൻ വിപണിയിലെ ക്ലാസിക് ബൈക്കുകളുടെ നിരയിൽ കാവാസാക്കിയുെട മോഡലുകൾ അത്ര പ്രശസ്തമല്ല. കാവാസാക്കിയെന്നാൽ ട്രാക്ക്, സ്ട്രീറ്റ്, ടൂറിങ്, മോട്ടോ ക്രോസ് മോഡലുകളാണ് ഏവരുടെയും മനസ്സിലേക്കോടിയെത്തുക. എന്നാൽ, കാവാസാക്കിയുടെ ക്ലാസിക് പാരമ്പര്യപ്പെരുമയുമായി പുതുതാരങ്ങൾ ഇന്ത്യൻ ലൈനപ്പിൽ ഇടം നേടിയിട്ടുണ്ട്.
ട്രയംഫിന്റെയും ഡ്യുക്കാറ്റിയുടെയുമൊക്കെ കാളക്കൂറ്റൻ ടൂറിങ് മോഡലുകൾ കൊതിയോടെ നോക്കി നെടുവീർപ്പിടുന്ന ബൈക്ക് പ്രേമികൾക്ക് ബെനലിയുടെ ആശ്വാസ സമ്മാനമാണ് ടിആർകെ 502. ട്രയംഫ് ടൈഗറിന്റെ പകുതി വിലയിൽ അതേ ഗമയിൽ കൊണ്ടു നടക്കാവുന്ന സൂപ്പർ ടൂറർ. സുസുക്കി വി സ്റ്റോം 650 എക്സ്ടി, ഹോണ്ട സിബി 500 എക്സ്, ട്രയംഫ്
അഡ്വഞ്ചർ ടൂറർ പ്രേമികൾക്ക് ആഹ്ലാദിക്കാൻ വകനൽകി സുസുക്കിയുടെ സ്പോർട് അഡ്വഞ്ചർ ടൂറർ വിപണിയിലെത്തി. കെടിഎം അഡ്വഞ്ചർ 250, 390, റോയൽ എൻഫീൽഡ് ഹിമാലയൻ, ബെനലി ടിആർകെ 251 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് വി സ്ട്രോം എസ്എക്സ് മോഡലിന്റെ വരവ്. വിശദമായി ഒന്നു കാണാം. ഇന്റർനാഷനൽ ലുക്ക് ഇന്ത്യൻ
എക്സ് പൾസിന് എക്സ്ട്രാ കരുത്ത് നൽകി ഇറക്കിയിരിക്കുകയാണ് ഹീറോ. ഉപയോക്താക്കളിൽനിന്നു പ്രതികരണം ഉൾക്കൊണ്ടു നൽകിയ മാറ്റങ്ങളും ഒപ്പമുണ്ട്. ഹീറോയെ റോഡിലും ഒാഫ് റോഡിലും സൂപ്പർഹീറോ ആക്കിയ എക്സ് പൾസിന്റെ പുതിയ മോഡൽ ഫോർ വിയുമായി ഇടുക്കിയിലേക്ക് ഒരു റൈഡ്. അഡ്വഞ്ചർ ടൂറർ 2019 ൽ ആണ് എക്സ് പൾസിന്റെ വരവ്.
ബുക്ക്ചെയ്ത് വാഹനം ലഭിക്കാൻ പത്തു വർഷത്തെ കാത്തിരിപ്പ്. വേറൊരു സ്കൂട്ടറിനു വേണ്ടിയും ജനം ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടാകില്ല. അതായിരുന്നു ബജാജ് ചേതക്!. അക്കാലത്ത് സാധാരണക്കാരന്റെ കുടുംബവാഹനമായിരുന്നു ചേതക്. ഇറ്റാലിയൻ സ്കൂട്ടർ നിർമാതാവായ വെസ്പയുടെ സാങ്കേതിക സഹകരണത്തിൽ 1972 ൽ ആണ് ബജാജ്
തകർപ്പൻ മോഡൽ നിരകളുമായി എത്തിയിട്ടും ബെനലി എന്ന ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളോട് ആദ്യം ഇന്ത്യൻ ഉപയോക്താക്കൾ വലിയ അടുപ്പമൊന്നും കാണിച്ചില്ല. അധികനാൾ ഇവിടെകാണുമോ എന്ന പേടിതന്നെയായിരുന്നു അതിനു കാരണം. പക്ഷേ, അതുണ്ടായില്ല. ഇന്ന് വിപണിയിൽ സജീവമാണ് ബെനലി. ഡിഎസ്കെ ഗ്രൂപ്പിൽ നിന്നു ഹൈദരാബാദ് ആസ്ഥാനമായ
ഹാർലി ഡേവിഡ്സൺ എന്നുകേൾക്കുമ്പോഴേ മനസ്സിലേക്കോടിയെത്തുന്നത് ഫാറ്റ്ബോയ് അടക്കമുള്ള മസിൽമാന്മാരെയാണ്. ടൂറിങ്, ക്രൂസർ, സ്പോർട്ട് എന്നീ വിഭാഗങ്ങളിലായി പൂരത്തിനു തലപ്പൊക്ക മത്സരത്തിനു നിരന്നപോലെ പന്ത്രണ്ടോളം മോഡലുകളാണ് ഹാർലിയുടെ ഗാരിജിലുള്ളത്. ഈ നിരയിലേക്ക് പുതിയൊരു താരംകൂടിയെത്തുന്നു. കാലത്തിനൊത്ത്
അഡ്വഞ്ചർ ക്രോസോവർ! റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ മോഡലായ സ്ക്രാം 411 നെ കമ്പനി വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. അഡ്വഞ്ചർ ടൂറർ എന്നു കേട്ടിട്ടുണ്ട്. പക്ഷേ, ക്രോസോവർ ഇരുചക്ര വിപണിയിൽ ആദ്യമാണ്. അതുതന്നെയാണ് ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പായ സ്ക്രാമിന്റെ സവിശേഷതയെന്നു റോയൽ എൻഫീൽഡ് പറയുന്നു. ഹിമാലയനും
2018 ലെ ഡൽഹി ഒാട്ടോ എക്സ്പോയിലെ ടിവിഎസ് പവിലിയനിൽ കാണികളെ മുഴുവൻ ആകർഷിച്ച ഒരു മോഡലായിരുന്നു ഇലക്ട്രിക് സ്കൂട്ടറായ ക്രിയോൺ. എക്സ്പോയിൽ കണ്ട ലക്ഷണമൊത്ത ഇലക്ട്രിക് സ്കൂട്ടറുകളിലൊന്നായ ആ വാഹനത്തെ ടിവിഎസ് വൈകാെത നിരത്തിലെത്തിച്ചേക്കും എന്നു പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. വിപണി ഇലക്ട്രിക് വേഗത്തിൽ
പ്രതാപിയായി യെസ്ഡി തിരിച്ചെത്തിയിരിക്കുകയാണ്; മുൻപത്തെക്കാൾ തലയെടുപ്പോടെ. എൺപതുകളിലെ യുവത്വത്തിന്റെ ഹൃദയമിടിപ്പായിരുന്നു യെസ്ഡിയും ജാവയും. അതിൽ ജാവ നേരത്തേ തിരിച്ചെത്തിയിരുന്നു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡാണ് ജാവയെ കൊണ്ടുവന്നത്. ഇപ്പോഴിതാ യെസ്ഡിയെയും ഇന്ത്യൻ മണ്ണിലേക്ക്
കുറഞ്ഞ വിലയിൽ ഒരു അടിപൊളി ടൂറിങ് ബൈക്ക്. ആദ്യ കാഴ്ചയിൽ 200 എക്സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം ലുക്ക് തന്നെ. ശരിക്കും 200 എക്സ് അഡ്വഞ്ചർ ടൂററാണോ? ടെസ്റ്റ് റൈഡ് ചെയ്തു നോക്കാം. ഡിസൈൻ ആഫ്രിക്ക ട്വിൻ, എൻസി 750 എക്സ്, സിബി 500 എക്സ് എന്നീ 3 മോഡലുകളുടെ ഡിസൈനിൽ നിന്നാണ് 200 എക്സിന്റെ പിറവി
ഫാസ്റ്റസ്റ്റ് ഇന്ത്യൻ! പൾസർ 220 മോഡലിനെ ബജാജ് അവതരിപ്പിച്ചതിങ്ങനെയാണ്. എന്നാൽ, അതിലുപരി സാധാരണക്കാരന്റെ സ്പോർട്സ് ബൈക്ക് എന്ന വിശേഷണമാണ് ജനം പൾസർ 220യ്ക്കു നൽകിയത്! പുതുതലമുറ മോഡലുകളുടെ കുത്തൊഴുക്കിലും കിതയ്ക്കാതെ കുതിക്കാൻ പൾസർ 220യ്ക്ക് ഊർജം പകർന്നതും ഈ പിൻബലമാണ്. രണ്ടു പതിറ്റാണ്ടായി പൾസർ
ബുക്കിങ്ങിന് 499 രൂപ, ഒറ്റ ചാർജിൽ 130 കിലോമീറ്റർ, മനോഹര ലുക്ക്... ഓലയുടെ ഇലക്ട്രിക് സ്കൂട്ടറിലേക്ക് ആളുകളെ ആകർഷിച്ച പ്രധാന ഘടകങ്ങൾ ഇവയെല്ലാമായിരുന്നു. കേരളത്തിലെ ആദ്യ ഓല സ്കൂട്ടർ ഉടമ സ്റ്റാജനെ ആകർഷിച്ചതും മറ്റൊന്നുമായിരുന്നില്ല. മുൻപും ഒന്നുരണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ചിട്ടുള്ള ഈ
ബൈക്കോടിക്കുന്നതിന്റെ ഗമ വേണം. സ്കൂട്ടറിന്റെ പ്രായോഗികതയും- മാക്സി സ്കൂട്ടറുകളുടെ പിറവിക്കു പിന്നിൽ ഇതായിരുന്നു ആശയം. ഇന്ത്യയിൽ മാക്സി സ്കൂട്ടറുകൾ വിരളമായിട്ടാണു രംഗത്തിറങ്ങിയത്. ഇറങ്ങിയവയോ, ആകാരത്തിൽ മാത്രം ശ്രദ്ധിച്ചു. 125 സിസി എൻജിനുകളായിരുന്നു അവയുടെ ഹൃദയം. ഇതിൽനിന്നു വ്യത്യസ്തമായിട്ടാണു യമഹ
സ്കൂട്ടർ വിപണിയിൽ ടിവിഎസിനു മേൽക്കൈ നേടിക്കൊടുത്ത മോഡലാണ് ജൂപ്പിറ്റർ. ഉയർന്ന നിർമാണ നിലവാരവും യാത്രാസുഖവും ഫീച്ചറുകളും മികച്ച ഇന്ധനക്ഷമതയുമൊക്കെയാണ് 110 സിസി സ്കൂട്ടർ വിഭാഗത്തിൽ ജൂപ്പിറ്റർ തിളങ്ങി നിൽക്കുന്നതിന്റെ പിന്നിലെ കാരണം. ജൂപ്പിറ്റർ 125 സിസി വിഭാഗത്തിലേക്ക് കയറുകയാണ്. വിശദമായി
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ഏറ്റവും കൂടുതൽ മോഡലുകൾ വിറ്റഴിയുന്ന 100–125 സിസി കമ്യൂട്ടർ വിഭാഗത്തിൽ പുതിയൊരു മോഡലുമായി ടിവിഎസ് എത്തിയിരിക്കുകയാണ്. ഹോണ്ടയും ഹീറോയും അടക്കി വാഴുന്ന ഈ വിഭാഗത്തിൽ ഞെട്ടിക്കാനുള്ള വകയുമായാണ് ടിവിഎസിന്റെ റെയ്ഡർ എന്ന മോഡൽ രംഗപ്രവേശം
റോയൽ എൻഫീൽഡിനു പുതുജീവൻ നൽകിയ മോഡലാണ് ക്ലാസിക്. 2009ൽ നിരത്തിലെത്തിയത് മുതൽ ഇന്നുവരെ ക്ലാസിക്, വിപണിയിലെ ക്രൂസർ വിഭാഗം കിരീടം വച്ച് വാഴുകയാണ്. ഒരു യുഗത്തിനു തിരശ്ശീല വീഴ്ത്തി യുസിഇ (യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിൻ)യുമായായിരുന്നു ക്ലാസിക്കിന്റെ ആദ്യ വരവ്. 12 വർഷത്തിനു ശേഷം അടിമുടി പരിഷ്കരിച്ചുള്ള
ഹയാബുസ– സൂപ്പർ ബൈക്ക് എന്നാൽ മനസ്സിലേക്ക് ആദ്യം എത്തുന്ന പേര്. വേഗക്കണക്കിൽ ഒരുകാലത്ത് ഹയാബുസയായിരുന്നു അവസാനവാക്ക്. ട്രാക്കിലും നിരത്തിലും വേഗത്തീപടർത്തിയ ഹയാബുസ പുത്തൻ താരോദയങ്ങളുടെ കുത്തൊഴുക്കിൽ, അവരുടെ ഇലക്ട്രോണിക്സ് ഫീച്ചറുകളുടെ അതിപ്രസരത്തിൽ ഒാൾഡായി മാറുകയായിരുന്നു. എന്തുകൊണ്ട് സുസുക്കി
നേക്കഡ് സ്പോർട്– പൾസർ എൻഎസ് എന്ന പേരിലെ എൻഎസ് എന്നതിന്റെ പൂർണരൂപം. 200, 160 സിസി വിഭാഗത്തിൽ മസിൽപ്പെരുപ്പും പെർഫോമൻസും കൊണ്ട് പൾസർ എന്ന ബ്രാൻഡിനെ കൂടുതൽ യൂത്തനാക്കിയ പേരാണ് എൻഎസ്. ലുക്ക് തന്നെ ആയിരുന്നു യുവാക്കളെ ആകർഷിച്ചത്. പെരിമീറ്റർ ഫ്രെയിമും മോണോഷോക്ക് സസ്പെൻഷനുമെല്ലാമായി പ്രകടനത്തിൽ പുതിയൊരു
ഹോണ്ടയുടെ സിബി നിരയിൽനിന്ന് പുതിയൊരു മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ ടയർ തൊട്ടിരിക്കുകയാണ്– സി ബി 500 എക്സ്. സുസുക്കി വി സ്റ്റോം, ബെനലി ടിആർകെ 502 എന്നിവർ അടങ്ങുന്ന അഡ്വഞ്ചർ ടൂറർ വിഭാഗത്തിലാണ് മാറ്റുരയ്ക്കുന്നത്. വിശദമായ ടെസ്റ്റ്റൈഡിലേക്ക്. തലയെടുപ്പ് 500 സിസിയല്ലേ, വല്യ വലുപ്പമൊന്നും കാണുകേല എന്നാണ്
റോയൽ എൻഫീൽഡിന്റെ ഹിമാലയനോടെന്താ ഇത്ര സ്നേഹം? ഹിമാലയനെ പൊക്കിപ്പറയുന്നതിൽ ലേശം അമർഷം പൂണ്ട സുഹൃത്തിന്റെയാണ് ചോദ്യം. ഡൽഹി–ചണ്ഡിഗഡ്–മണാലി–ലേ 2016 ൽ, ലേ– കർദുങ്ലാ–റോത്താങ്–സർച്ചു – മണാലി– ചണ്ഡിഗഡ് 2019 ൽ. അതേ വർഷം തന്നെ ഗോവയിൽനിന്നു കോസ്റ്റൽ റൂട്ടിലൂടെ കന്യാകുമാരിയിലേക്ക്. ഈ മൂന്നു യാത്രയിലും
പെട്രോൾ വില നാട്ടാരുടെ നടുവൊടിക്കുമ്പോൾ നാടെങ്ങും ഇപ്പോൾ സംസാരം പോക്കറ്റ് കാലിയാക്കാത്ത ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചാണ്. ഇക്കൂട്ടത്തിൽ സ്കൂട്ടറുകളും കാറുകളുമാണ് ജനപ്രീതിയിൽ മുന്നിൽ. ആ നിരയിലേക്ക് ബൈക്കുകളുമെത്തുകയാണ്. പ്രമുഖ വാഹനനിർമാതാക്കളെക്കാൾ വിപണിയിൽ ആദ്യമെത്തിയിരിക്കുന്നത്
150 രൂപയ്ക്ക് 1000 കിലോമീറ്റർ! ഒരു ഇലക്ട്രിക് ബൈക്കിന്റെ റേഞ്ചാണിത്. ലളിതമായി പറഞ്ഞാൽ മൈലേജ്. അതുംപെർഫോമൻസിൽ 200 സിസി ബൈക്കിനോട് താരതമ്യം ചെയ്യാവുന്ന ഒരു മോഡൽ!. പെട്രോൾ ബൈക്കാണെങ്കിൽ ഇത്രയും കിലോമീറ്റർ പോകാൻ കുറഞ്ഞത് 2250 രൂപയുടെ പെട്രോൾ അടിക്കണം. വ്യത്യാസം 2100 രൂപ! റിവോൾട്ടിന്റെ ആർവി 400 എന്ന
ലോകനിലവാരത്തിലൊരു ഇന്ത്യൻ നിർമിത സ്പോർട്സ് ബൈക്ക്. ടിവിഎസ് 310 ആർആറിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. ലീറ്റർ ക്ലാസ് ബൈക്കുകളുടെ ആകാരവും ഫീച്ചേഴ്സും ഉയർന്ന നിർമാണ നിലവാരവുമൊക്കെയായി നിരത്തിലെത്തിയ 310 ആർആറിനു ആരാധകരേറെയാണ്. ബിഎസ്4 ൽ നിന്ന് ബിഎസ് 6 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്തപ്പോൾ മാറ്റങ്ങളും
ഞാനോ നീയോ ആദ്യം മുന്നിലെത്തുക എന്നു വാശിപിടിച്ചോടുന്നതുപോലെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർധിക്കുന്നത്. പെട്രോൾ വാഹനങ്ങൾ വീട്ടിൽ വച്ച് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചാലോ എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടി. പക്ഷേ, കോവിഡ് മഹാമാരിയുടെ ഭീതി വിട്ടൊഴിയാത്തതിനാൽ അത്ര ധൈര്യവും പോര. സമയലാഭവും
സ്കൂട്ടർ സെഗ്മെന്റിലെ സ്പോർട്സ് താരമാണ് അപ്രീലിയ SXR 160. കാഴ്ചയിൽ സ്റ്റൈലൻ, കരുത്തൻ, മാക്സി സ്കൂട്ടർ ബോഡി ഡിസൈൻ എല്ലാം ഒത്തുചേർന്ന മോഡൽ. മാക്സി സ്കൂട്ടർ സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ താരമണ് കളത്തിലെത്തുന്നത്. ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു ചോയ്സ്
ട്രയംഫ് ടൈഗറും ബിഎംഡബ്ല്യു ജിഎസ് സീരീസുമൊക്കെ കണ്ട് ഇതുപോലൊരു അഡ്വഞ്ചര്‍ ടൂറര്‍ സ്വന്തമാക്കണം എന്നു മോഹിച്ചവരുടെ മുന്നിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്ന ഉഗ്രന്‍ അഡ്വഞ്ചര്‍ ടൂറർ വന്നത്. അധിക സമയം വേണ്ടി വന്നില്ല ഹിമാലയന്റെ വില്പന ഗ്രാഫ് ഹിമാലയത്തോളം ഉയരാന്‍. ആ പാത പിന്തുടർന്നു
ടിവിഎസ് എന്നു കേൾക്കുമ്പോൾ മിക്കവർക്കും പുച്ഛമായിരുന്നു. ഒാ..വേറെ കമ്പനിയില്ലാഞ്ഞിട്ടാണോ ഇതെടുക്കുന്നത്.. പക്ഷേ ഇങ്ങനെ പറഞ്ഞിരുന്നവരെ മാറ്റി ചിന്തിപ്പിച്ച, ടിവിഎസ് നിരയിലെ കരുത്തനായ മോഡലാണ് അപ്പാച്ചെ. വിപണിയിൽ വന്ന അന്നു മുതൽ ഇന്നു വരെ തലയെടുപ്പ് ലേശംപോലും കുറഞ്ഞിട്ടില്ല. എതിരാളികളെ കാതങ്ങൾ
കാവാസാക്കി എന്നു കേൾക്കുമ്പോഴേ പച്ച നിറത്തിന്റെ അകമ്പടിയിൽ സ്പോർട്ടി ഡിസൈനുമായി നിൻജ സീരീസാണ് മനസ്സിലേക്കോടിയെത്തുക. അല്ലെങ്കിൽ ടൂറിങ്, മോട്ടോക്രോസ് മോഡലുകൾ. ക്രൂസർ വിഭാഗത്തിൽ കാവാസാക്കി മോഡലുകളെ പ്രതീക്ഷിക്കില്ല. കാരണം കാവാസാക്കിയെന്നാൽ സ്പോർട്സ്ബൈക്ക് നിർമാതാക്കൾ എന്ന ലേബലാണ് നമ്മുടെ
മത്സരാർഥികൾ കൂടിയാൽ നല്ല മത്സരം കാണാം. എന്നും ഒരാൾ തന്നെ വിജയിക്കുന്ന മത്സരത്തിന് ആളു കാണില്ലല്ലോ. അതുകൊണ്ട് പുറത്തുനിന്നു ആളെത്തിയാലേ കളം ഒന്നു കൊഴുക്കൂ. ഇന്ത്യൻ ക്യൂസർ വിപണിയിലെ മല്ലനായ റോയൽ എൻഫീൽഡിനെ മലർത്തിയടിക്കുമെന്നു പറഞ്ഞ് കടലു കടന്നെത്തിയ പുതിയ താരമാണ് ഹോണ്ടയുടെ ഹൈനസ്. എത്തി
ചാംപ്യൻ ആകണമെങ്കിൽ തന്നോടു തന്നെ മത്സരിക്കണം എന്നാണ് പഴമൊഴി. ഇങ്ങനെ ചാംപ്യൻമാരായ രണ്ടു പേരാണ് രംഗത്തിറങ്ങിയിട്ടുള്ളത്. ഒന്ന് മഹീന്ദ്ര ഥാർ. രണ്ടാമത്തേത് മിറ്റിയോർ. feeling excited എന്നു സമൂഹമാധ്യമങ്ങളിൽ നാം കുറിക്കാറില്ലേ? അതുതന്നെയാണ് മിറ്റിയോറിന്റെ ടെസ്റ്റ് റൈഡ് കഴിഞ്ഞപ്പോൾ തോന്നിയത്. മുൻഗാമിയായ
150,160,180,200 – അത്ലറ്റിക്സിലെ മത്സരത്തിന്റെ ക്രമം പോലെയാണ് ഇരുചക്രവാഹന വിപണിയിലെ സെഗ്മെന്റുകൾ. അതിൽത്തന്നെ വിരലിലെണ്ണിയാൽ തീരാത്തത്ര മോഡലുകളുമുണ്ട്. 150 സിസി ബൈക്കുകൾക്കു മുകളിലുള്ള മോഡലുകൾക്കു നാട്ടിൽ ഒരു വിളിപ്പേരുണ്ട്–സ്പോർട്സ് ബൈക്ക്. സംഭവം സ്പോർട്സ് ബൈക്കല്ലെങ്കിലും നാട്ടാർക്കതു
150 സിസി സെഗ്മെന്റിലെ പ്രതാപം വീണ്ടെടുക്കാൻ എക്സ്ട്രീമുമായി വീണ്ടുമെത്തിയിരിക്കുകയാണ് ഹീറോ. യമഹ എഫ്സിയും സുസുക്കി ജിക്സറും ടിവിഎസ് അപ്പാച്ചെയുമൊക്കെ തകർത്താടുന്ന വിഭാഗത്തിലേക്കാണ് എക്സ്ട്രീമിന്റെ വരവ്. പഴയ എക്സ്ട്രീമുമായി പേരിൽ മാത്രമേ എക്സ്ട്രീം 160 ആറിനു സാമ്യമുള്ളൂ. ഡിസൈനിലും പെർഫോമൻസിലും
കുറഞ്ഞ മെയിന്റനൻസ്, കൂടിയ ഇന്ധനക്ഷമത, കുറഞ്ഞ വില– 100 സിസി ബൈക്കുകളെ ജനകീയമാക്കിയ സവിശേഷതകൾ ഇതൊക്കെയാണ്. ഇതിനൊപ്പം ഈട് എന്ന ഘടകം കൂടി കൂട്ടിച്ചേർത്താൽ ഒറ്റവാക്കിൽ ഹീറോ എന്നു പറയാം. ഹോണ്ട കൂടെയുണ്ടായിരുന്നപ്പോഴും ഇപ്പോഴും മുകളിൽ പറഞ്ഞ സവിശേഷതകൾക്കു മങ്ങൽ ഏറ്റിട്ടില്ല. അതുകൊണ്ടുതന്നെയാണ് ലോക
വിദേശ നിർമിത വസ്തുക്കളോട് നമുക്കെല്ലാവർക്കും ഇഷ്ടമൽപം കൂടുതലാണ്. കിടിലൻ ക്വാളിറ്റിയായിരിക്കും എന്നതുതന്നെയാണ് കാരണം. അതുകൊണ്ടാണല്ലോ ഇന്ത്യൻ നിർമിത വിദേശ ഉൽപന്നങ്ങൾക്കുപോലും വിപണിയിൽ ഡിമാന്റുള്ളത്. പേരിൽ വിദേശബന്ധമുണ്ടായാൽ മതി. സംഗതി ക്ലിക്കാകും. വാഹനലോകത്തും മറിച്ചൊന്നുമല്ല. വിദേശികൾ
പുലി വരുന്നേ പുലി വരുന്നേ എന്നു പറയുന്നതു പോലെയായിരുന്നു കെടിഎമ്മിന്റെ ചെറിയ അഡ്വഞ്ചർ ബൈക്കിനെക്കുറിച്ചുള്ള വാർത്തകൾ. ഡ്യൂക്ക് 390 എത്തിയതിനു പിന്നാലെ അഡ്വഞ്ചർ വകഭേദവും എത്തുമെന്നു കരുതിയ ആരാധകർ സത്യത്തിൽ ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടു എന്നതാണു ശരി. ഒടുവിൽ ഇതാ 390 അഡ്വഞ്ചർ ഇന്ത്യൻ നിരത്തു
ഒരു ചെറിയ ക്ലൂ എങ്കിലും തന്നിരുന്നെങ്കിൽ ഞങ്ങൾ വേറെ മോഡൽ വാങ്ങുമായിരുന്നോ? ഇതു വല്ലാത്ത ചതിയായിപ്പോയി! ഇതിനു മാപ്പില്ല...ഡോമിനർ 250യുടെ ലോഞ്ചിനോടുള്ള ആദ്യ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു.ഡോമിനർ 400 നു വിലക്കൂടുതൽ അയതുകൊണ്ടു മാത്രം മറ്റു മോഡലുകൾ വാങ്ങിയവർ എങ്ങനെ പ്രതികരിക്കാതിരിക്കും.ഏതായാലും ഡോമിനർ
ജാവയുടെ മടങ്ങിവരവിൽ മൂന്നു മോഡലുകളാണ് അവതരിപ്പിച്ചത്. ജാവ, ജാവ 42, പെരക്. ഇതിൽ ആദ്യ രണ്ടു മോഡലുകളും നിരത്തിൽ എത്തി. ഡിസൈൻ കൊണ്ട് ഏവരേയും ഹഠാദാകർഷിച്ച മോഡലായിരുന്നു പെരക്. വിലയോ1.89 ലക്ഷവും! അതോടെപെരക്കിനോടുളള ഇഷ്ടവും പെരുത്തു. ഈയിടെ, രണ്ടാം വരവിന്റെ വാർഷികത്തിലാണ് പെരക്കിനെ
ശക്തനായ എതിരാളി ഉണ്ടെങ്കിലേ മത്സരം കൊഴുക്കൂ. പോരടിക്കുന്നവർക്കും പോരിനു മൂർച്ച കൂട്ടുന്നവർക്കും എങ്കിലേ ഒരു വാശിയുണ്ടാകൂ. ഇനി അത്തരത്തിലൊരു പോരാട്ടത്തിനാകും വിപണി സാക്ഷ്യം വഹിക്കുക. ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ക്രൂസർ സെഗ്മെന്റിൽ ഇതു വരെ റോയൽ എൻഫീൽഡ് എതിരാളിയില്ലാതെ ഒറ്റയ്ക്കു
ഡ്യൂക്ക് 250 യുവാക്കൾക്ക് ഒരു ലോട്ടറിയാണ്. കാരണം, ഡ്യൂക്ക് 250 യെ ഉടനെയെങ്ങും ഇന്ത്യൻ നിരത്തിലേക്കെത്തിക്കാൻ കെടിഎമ്മിനു പദ്ധതിയില്ലായിരുന്നു. എന്നാൽ പുതിയ ഡ്യൂക്ക് 390യും 200ഉം തമ്മിൽ വിലയിൽ വലിയ അന്തരം വന്നപ്പോൾ ആ വിടവിലേക്ക് ഡ്യൂക്ക് 250യെ കൊണ്ടുവരാതെ മറ്റു വഴിയില്ലായിരുന്നു. എന്തായാലും സംഭവം
വിഖ്യാത മോട്ടോർ സൈക്കിൾ പാരമ്പര്യമാണ് മോട്ടോ ഗുസി. 1921 മൂതലൂള്ള ഇറ്റാലിയൻ വിരുത്. ഒരു ലോക യുദ്ധത്തിന്റെ തുടർ‘ച്ചയായി ആരംഭിച്ച് രണ്ടാം ലോക യുദ്ധവും ബെക്ക് റേസുകളുടെ തുടക്കകാലവുമൊക്കെക്കണ്ട് ആധുനികതയിലേക്കെത്തിയ ലെജൻഡ്. ∙ പറന്നു പറന്ന്: ഒന്നാം ലോക യുദ്ധകാലത്തെ രണ്ട് ഇറ്റാലിയൻ പൈലറ്റുമാരും ഒരു എയർ
സ്കൂട്ടറും ബൈക്കും ഒത്തു ചേരുന്ന ഒരു വാഹനം ഇന്ത്യയിലില്ലായിരുന്നു, ഹോണ്ട നവി ഇറങ്ങും വരെ. ഇതു സ്കൂട്ടറാണോ അതോ ബൈക്കാണോ എന്നാണു ചോദ്യമെങ്കിൽ ഹോണ്ടയ്ക്കു പോലും ഉത്തരം മുട്ടും. പണ്ടൊരു രാജ്ദൂത് ജി ടി എസ് ഉണ്ടായിരുന്നു. പക്ഷെ അത് ചെറിയ ബൈക്ക് എന്ന വിഭാഗത്തിലാണ് വരിക. നവിയുടെ വിഭാഗത്തിൽ അന്നും ഇന്നും
∙ വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ തിലകക്കുറിയാണ് വിക്രാന്ത് ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി. ബ്രിട്ടനിൽ നിന്ന് 1961 ൽ ഇന്ത്യയിലെത്തി 1997 വരെ ശത്രുക്കൾക്ക് തലവേദനയും ഭീതിയുമായി ജറ്റ് വിമാനങ്ങളെയും ഹെലികാപ്റ്റേറുകളെയും ചുമന്ന് ആഴക്കടലിൽ വിമാനത്താവളം തീർത്ത അപൂർവ ജന്മം. ∙ വിജയി: ഇന്ത്യൻ നേവിയിലേക്ക്
ഇന്ത്യയിലെ പരമ്പരാഗത സ്കൂട്ടര്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാനായിരുന്നു കൈനറ്റിക്കിനെ കൂട്ടു പിടിച്ച് ഹോണ്ട ഇന്ത്യയിലെത്തിയത്. തുടക്കത്തില്‍ കൈനറ്റിക്ക് ഹോണ്ടയിലൂടെയും പിന്നീട് കൈനറ്റിക്കിന്റെ കൂട്ടുവിട്ട് ആക്ടീവയിലൂടെയും ഗിയര്‍ സ്കൂട്ടറുകളുടെ വിപണി കീഴടക്കി ഹോണ്ടയുടെ ഗിയര്‍ലെസ് സ്കൂട്ടറുകള്.
10 ലക്ഷം കൊടുത്ത് ഒരു െെബക്ക് വാങ്ങുന്നവർക്ക് പ്രതീക്ഷകൾ ചെറുതായിരിക്കില്ല. വെറുമൊരു െെബക്കിൽ 10 മുടക്കാൻ തയാറാകുന്നവർ കുറയും. എന്നാൽ െെബക്കിനു നല്ലൊരു ബ്രാന്‍ഡും തെല്ലു ചരിത്രവും പാരമ്പര്യവും പെരുമയുമുണ്ടെങ്കിൽ പത്തല്ല നൂറായാലും പൊടിക്കും. അതുകൊണ്ടു തന്നെ ഒരോ അണുവിലും ഇറ്റാലിയനായ
സ്കൂട്ടറെല്ലാം നഗര ഉപയോഗത്തിനുള്ളതല്ലേ എന്ന ലോകനീതിയെ ചോദ്യം ചെയ്യാനെന്നപോലെ ഹോണ്ട നഗരങ്ങൾക്കായി ഒരു സ്കൂട്ടറെത്തിക്കുന്നു. യുവാക്കൾക്കും നഗരങ്ങളിലെ ഉപഭോക്താക്കൾക്കും മാത്രമായി ഗ്രാസ്യ. ഒരു പൊതു നടപടിയെന്നതു പോലെ ഇന്ത്യയിലെ സ്കൂട്ടറുകളും െെബക്കുകളും സി സി ഉയർത്തിക്കൊണ്ടുവരുന്ന സാഹചര്യത്തിൽ
നഗരത്തിരക്കിലൂടെ ഊളിയിട്ടു കയറാനും ഹൈവേയിലൂടെ പാറിപ്പറക്കാനും പറ്റുന്ന ഒരു നേക്കഡ് സൂപ്പർ ബൈക്ക് തേടുന്നവരാണോ നിങ്ങൾ. എങ്കിൽ, നിങ്ങളെ തൃപ്തിപ്പെടുത്താനിതാ ഡ്യുക്കാറ്റിയിൽനിന്നുമൊരു മോഡൽ മോൺസ്റ്റർ 797. ഡ്യുക്കാറ്റി നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ മസിൽ ബോഡി പേരുപോലെ തന്നെ കാഴ്ചയിൽ ഭീകരൻമാരാണ്
സ്കൂട്ടറാണോെയന്നു ചോദിച്ചാൽ അല്ലെന്നു പറയും. െെബക്കാണോയെന്നു ചോദിച്ചാൽ സംശയവുമാകും. ഹോണ്ട ക്ലിക്ക് വിപണിയിൽ 'ക്ലിക്ക്' ആയത് സംശയം ജനിപ്പിക്കുന്ന ഈ രൂപഗുണം കൊണ്ടത്രെ. ഇന്ത്യയിൽ ഇന്നിറങ്ങുന്ന ഏതെങ്കിലും സ്കൂട്ടറിനോട് ക്ലിക്കിനു സാദൃശ്യമില്ല. ∙ െെകനറ്റിക് എനർജി: െെകനറ്റിക്കുമായി സഹകരിച്ചു സ്കൂട്ടർ
ബഹുമുഖ പ്രതിഭ. ഡ്യുക്കാറ്റി മൾട്ടിസ്ട്രാഡയെ അങ്ങനെ വിളിക്കുന്നതാണ് ഉചിതം. കാരണം ടാർ റോഡ്, മഡ് ട്രാക്ക്, ഹൈവേ, സിറ്റി എന്നിങ്ങനെ ഏതു പ്രതലത്തിലൂടെയും ഏതു സാഹചര്യത്തിലൂടെയും മൾട്ടിസ്ട്രാഡ കുതിച്ചുപായും. തെല്ലും കൂസലില്ലാതെ. ഇതുമാത്രമല്ല മൾട്ടിസ്ട്രാഡയെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തമാക്കുന്നത്.
രണ്ടാം ലോകയുദ്ധം അവസാനിച്ചയുടൻ ഒാസ്ട്രിയൻ എൻജിനിയറായ ഹാൻസ് ട്രങ്കൻപോൾസ് സ്വന്തമായി ഒരു െെബക്ക് നിർമിക്കയെന്ന സ്വപ്നം പൊടി തട്ടിയെടുത്തു. യുദ്ധത്തിെൻറ നാശനഷ്ടങ്ങൾക്കിടെ ചെറിയൊരു വാഹന ഷോറൂമുമായി പിടിച്ചു നിന്ന ഹാൻസിെൻറ െെബക്ക് സ്വപ്നം സത്യമാകാൻ വർഷങ്ങൾ പിന്നെയുമെടുത്തു. 1951 ൽ പ്രഥമ
രാത്രിയുടെ അവസാനയാമങ്ങളിൽ സാധാരണക്കാരൻ കിടക്കയുടെ സുരക്ഷിതത്വത്തിൽ ചുരുണ്ടു കൂടുമ്പോൾ ഒറ്റപ്പെട്ട ഇരുണ്ട നിരത്തുകളിൽ കരുത്തൻ ബൈക്കുകളിൽ പാറി നടക്കാൻ കൊതിക്കുന്നവർക്കാണു ഡോമിനർ... അന്ധകാരത്തെ ഭയപ്പെടാത്തവരാണു കരുത്തൻമാർ... ഇരുട്ടും കരുത്തും അവർക്കു മാത്രം സ്വന്തം... ഡോമിനർ വെബ്സൈറ്റിലെ വിവരണം
ക്ലാസിക് രൂപത്തിൽനിന്നു റോയൽ എൻഫീൽഡ് ചുവടുമാറുകയാണോ? അല്ല. ക്ലാസിക് രൂപം നിലനിർത്തി യുവതലമുറയെ ആകർഷിക്കുന്ന ഡിസൈനിലേക്കു മാറുന്നു. അതിന്റെ തുടക്കമാണ് തണ്ടർബേഡ് എക്സ്. എൻഫീൽഡ് മോഡലുകളെടുത്ത് മോഡിഫൈ ചെയ്യാത്ത ചെറുപ്പക്കാർ കുറവാണ്. അലോയ് വീൽ, ഹാൻഡിൽ ബാർ, സീറ്റ്, സൈലൻസർ എന്നിങ്ങനെ രൂപമാറ്റങ്ങൾ
പഴയ പേരും പെരുമയും സുസുകി തിരിച്ചു പിടിക്കുമോ? പിടിക്കും എന്നാണ് വിപണിയിലെ ലക്ഷണം വച്ചു തോന്നുന്നത്. അതിന്റെ മിന്നലാട്ടങ്ങൾ കണ്ടുകഴിഞ്ഞു ജിക്സറിലൂടെ. 150 സിസിയിലെ തങ്ങളുടെ തുറുപ്പു ചീട്ടായ ജിക്സറിന്റെ എൻജിനുമായി ഒരു ക്രൂസർ മോഡലിനെ സുസുകി അവതരിപ്പിച്ചിരിക്കുകയാണ്– ഇൻട്രൂഡർ 150. ബജാജിന്റെ അവഞ്ചർ
ബ്രിട്ടിഷ് മോട്ടോർ െെസക്കിൾ ചരിത്രത്തിൽ നിന്നു മികവിന്റെ ഒരു താൾ കീറിയെടുത്തതു പോലെയാണ് ബോണവിൽ. ചരിത്രത്താളിൽ നിന്ന് ആധുനിക യുഗത്തിലേക്ക് ഇറങ്ങി വന്ന മോട്ടോർ െെസക്കിൾ. പഴമ പേറുന്ന ആധുനിക മോട്ടോർ െെസക്കിളുകൾ ഇന്ത്യയിൽ പുതുമയൊന്നുമല്ല. ബ്രിട്ടിഷ് പാരമ്പര്യമുള്ള റോയൽ എൻഫീൽഡ് മുതൽ ഏറ്റവും
മെയ്ഡ് ലൈക്ക് എ ഗൺ, ഗോസ് ലൈക്ക് എ ബുള്ളറ്റ് എന്ന വിഖ്യാത റോയൽ എൻഫീൽഡ് പരസ്യവാചകം അന്വർഥമാക്കുന്ന മോഡലാണ് ഇന്റർസെപ്റ്റർ 650 എന്നു സമ്മതിക്കാൻ എൻഫീൽഡ് വിരോധികൾക്കു പോലും രണ്ടാമത് ഒന്നു ആലോചിക്കേണ്ടി വരില്ല. റോയൽ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ഇന്റർസെപ്റ്റർ രാജ്യാന്തര തലത്തിൽ മോട്ടോർസൈക്കിൾ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈക്ക് നിർമാതാക്കളിലൊന്നാണ് ട്രംയഫ്. 19–ാം നൂറ്റാണ്ടിൽ സ്ഥാപിതമായ കമ്പനിയുടെ ഏറ്റവും പ്രശസ്ത മോഡലുകളിലൊന്നാണ് ബോൺവില്ല. 1959 ൽ അമേരിക്കയിലെ ബോൺവില്ലയിലെ സാള്‍ട്ട് ഫ്ലാറ്റിൽ മണിക്കൂറിൽ 311.76 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് റെക്കോർഡിട്ട ബൈക്കിന് ആ പേരു തന്നെ ട്രംയഫ്
ട്രയംഫ് എന്ന പേരു കേട്ടാൽ ആദ്യം മനസ്സിലേക്കോടി എത്തുന്നത് ബോണിവെലും ടൈഗറുമാണ്. ക്ലാസിക് ക്രൂയിസറുകളുടെയും അഡ്വഞ്ചർ ടൂറർ ബൈക്കുകളുടെയും ആരാധകർ എന്നും ഹൃദയത്തോടു ചേർത്തു നിർത്തുന്ന പേരാണ് ട്രയംഫ്. ഇനി ഈ മോഡലുകളോടൊപ്പം ഒരു പേരുകൂടി ചേരുകയാണ്. സ്ട്രീറ്റ് ട്രിപ്പിൾ. നേക്കഡ് സ്പോർട് വിഭാഗത്തിലെ
’ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ’ പറഞ്ഞു പഴകിയതാണെങ്കിലും ടിവിഎസിന്റെ കാര്യമാകുമ്പോൾ വീണ്ടും ഈ ഡയലോഗ് പൊടിതട്ടി എടുക്കേണ്ടി വരും. ഗ്രാഫൈറ്റ് എന്നൊരു മോഡലിനെ കൺസെപ്റ്റായിരുന്നു 2016 ഒട്ടോഎക്സ്പോയിൽ ടിവിഎസ് അവതരിപ്പിച്ചിരുന്നു. സ്പോർട്ടി ഡിസൈനോടു കൂടിയ ഇതിന്റെ വിവരങ്ങളറിയാൻ ഫ്രീക്ക് പിള്ളേർ
മൂന്നു ലക്ഷം രൂപയ്ക്കു ബിഎംഡബ്ല്യു ബൈക്ക്. സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാതിരുന്ന കാര്യം ഇതാ യാഥാർഥ്യമായിക്കഴിഞ്ഞിരിക്കുന്നു. ഒന്നല്ല രണ്ടു മോഡലുകളാണ് കുറഞ്ഞ വിലയിൽ ബിഎംഡബ്ല്യു വിപണിയിൽ എത്തിച്ചിരിക്കുന്നത്. ജി310 ആർ നോക്കഡ് ബൈക്കും ജി310 ജിഎസ് അഡ്വഞ്ചർ ടൂററും. കെടിഎം, കാവാസാക്കി, യമഹ, റോയൽ
എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന സിനിമാ ഡയലോഗായിരുന്നു ഹീറോയുടെ സ്പോർട്സ് സെഗ്മെന്റിലേക്കു നോക്കുമ്പോൾ മനസ്സിൽ തോന്നിയിരുന്നത്. കാരണം സിബിസിയേയും കരിസ്മയെയും കാമുകിയെക്കാളുമേറെ സ്നേഹിച്ച ഒരു തലമുറയുണ്ടായിരുന്നു ഇവിടെ. സിബിസി വിസ്മൃതിയിലായതിനുശേഷം എക്സ്ട്രീം വന്നു. കരിസ്മ നവീകരിച്ചു.
കാത്തിരിപ്പിനു വിരാമമിട്ട് ആർ വൺ ഫൈവ് വേർഷൻ 3.0 (ആർ15 v 3.0) ഇതാ വിപണിയിലെത്തിയിരിക്കുന്നു. രൂപത്തിലും പെർഫോമൻസിലും പുതിയ കൂട്ടുകൾ ചേർത്താണ് യമഹ മൂന്നാം തലമുറ ആർ15 നെ കൊണ്ടുവന്നിരിക്കുന്നത്. പുതുമകൾ എന്തൊക്കെയെന്നറിയാം. സൂപ്പർ ലുക്ക് യമഹയുടെ സൂപ്പർ ബൈക്കുകളായ ആർ വണ്ണിന്റെയും ആർ സിക്സിന്റെയും
സ്കൂട്ടറിനും ശക്തിയും ആഡംബരവുമാകാം എന്നു തെളിയിച്ച വാഹനമാണ് സുസുക്കി ബര്ഗ്മാൻ. പുതിയ വണ്ടിയൊന്നുമല്ല. ലോകത്തെ പല വികസിത വിപണികളിലും കുറച്ചു നാളുകളായി ഒാടുന്നുണ്ട്. 650 സി സി വരെ ശേഷിയുള്ള സൂപ്പർ സ്കൂട്ടർ. ∙ വിജയിപ്പിച്ചേക്കണേ: ഇവിടെയെത്തുമ്പോൾ തെല്ലു ചെറിയ രൂപമാണ്. 125 സി സി മാക്സി സ്കൂട്ടർ.
അക്യുല– കഴിഞ്ഞ ഡൽഹി ഒാട്ടോ എക്സ്പോയിൽ ഏറ്റവും മികച്ച കൺസെപ്റ്റ് ബൈക്കിനുള്ള അവാർഡ് വാങ്ങിയ, ടിവിഎസിന്റെ പവിലിയനിലേക്കു യുവാക്കളെ ഇടിച്ചു കയറ്റിയ മോഡൽ. രണ്ടു വർഷം തികയുന്നതിനുമുൻപിതാ ആക്കുളയ്ക്കു ടിവിഎസ് ജീവൻ നൽകി. അതാണ് അപ്പാച്ചെ ആർടിആർ 310 ആർആർ. ആക്കുളയെന്നാൽ റഷ്യൻ ഭാഷയിൽ സ്രാവെന്നർഥം. സ്രാവിന്റെ
മോട്ടർ സൈക്കിൾ നിർമാണത്തിന്റെ 108 വർഷത്തെ ചരിത്രത്തിന്റെ അടിയുറപ്പിൽ ലോകപ്രശസ്തരാണ് ഇറ്റാലിയൻ കമ്പനിയായ ബെനലി. ലോക വിപണിയിൽ ഇവരുടെ വാഹനമുരുളാത്ത പാതകൾ വിരളമെന്നു പറയാം. ഇന്ത്യൻ വിപണിയിലെ ഇറ്റാലിയൻ പടയോട്ടത്തിലെ മുഖ്യതാരങ്ങളിലൊന്നാണ് ബെനലി. നേക്കഡ്, സ്പോർട്ട്, ടൂറിങ്, ക്ലാസ്ക് വിഭാഗങ്ങളിലായി അഞ്ചു
ഇ–സ്കൂട്ടറുകളുടെ സുവർണകാലമാണ് ഇപ്പോൾ. സർക്കാരിന്റെ നയം കൂടിയായപ്പോൾ പുതിയ സ്റ്റാർട്ടപ്പ് കമ്പനികളും ഇ–സ്കൂട്ടർ മേഖലയിലേക്കു ചുവടുവച്ചുകഴിഞ്ഞു. നികുതി ഇളവും സബ്സിഡിയും മറ്റു പ്രോത്സാഹനവും കൂടിയായപ്പോൾ മത്സരം കൊഴുത്തു. എങ്കിലും ഇ–രംഗത്തെ അധിപന്മാരിൽ മുമ്പൻ ഹീറോ തന്നെ. ഹീറോയുടെ മുൻ മോഡലുകളായ ഒപ്റ്റിമ,
ഒന്നാം സ്ഥാനം നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് ഹീറോ മോട്ടോര്‍കോര്‍പ്. 5 പുതിയ മോഡലുകളാണ് അടുത്തിടെ ഹീറോ നിരത്തിലിറക്കിയത്. സ്കൂട്ടര്‍ മോഡലുകളായ മാസ്ട്രോ എഡ്ജ് 125, നവീകരിച്ച പ്ലഷര്‍, പിന്നെ 3 ഇടിവെട്ടു ബൈക്കുകളും. ഇതിൽ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മോഡൽ എക്സ് പൾസ് തന്നെയാണ്. എക്സ് പൾസ് എന്ന
ഉയരം കുറവാണ്. വാഹനത്തിലിരുന്നാൽ കാലു നിലത്തെത്തണം. ദിവസേന 80 കിലോമീറ്ററിനടുത്തു യാത്രയുണ്ട്. അതുകൊണ്ടു യാത്രാസുഖം വേണം. ഏതാണു പറ്റിയ വാഹനം? ഇത്തരത്തില്‍ ഒരു വാഹനം തേടുന്നവരെ തൃപ്തിപ്പെടുത്തുന്ന വാഹനമായിരുന്നു ബജാജ് അവഞ്ചര്‍. യാത്രാസുഖമോര്ത്ത് എന്‍ഫീല്‍ഡ് എടുക്കണമെന്നുണ്ടായിട്ടും ഉയരവും ഭാരവും
നിങ്ങൾ മനസിൽ കാണുമ്പോൾ റിവോൾട്ട് മാനത്തു കാണുമെന്നാണു നിർമാതാക്കളുടെ രഹസ്യം പറച്ചിൽ. നിർമിത ബുദ്ധിയുടെ മികവോടെ നിരത്തിലിറങ്ങുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് ബൈക്കെന്ന് കമ്പനി അവകാശപ്പെടുന്നതും വെറുതെയല്ല. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ടാക്കാനും ബാറ്ററിയുടെ ശേഷി അറിയാനുമെല്ലാം
വനിതകളുെട ഉത്തമ തോഴിയായി പ്ലഷർ നിരത്തിലെത്തിയിട്ട് പതിറ്റാണ്ടു കഴിഞ്ഞു. ഇന്നും പ്ലഷറിന്റെ ഇമേജിനു കാര്യമായ മങ്ങലേറ്റിട്ടില്ല. കുറഞ്ഞ ഭാരം, ഒതുക്കമുള്ള ഡിസൈൻ, കുറഞ്ഞ മെയിന്റനൻസ്, മികച്ച മൈലേജ് എന്നിവയാണ് പ്ലഷറിനെ കാലങ്ങളായി പ്രസരിപ്പോടെ നിലനിർത്തുന്നത്. എതിരാളികൾ കൂടിയെങ്കിലും ഹീറോ പ്ലഷറിൽ ഇതുവരെ
125 സിസി സെഗ്മെന്റിൽ കാര്യങ്ങൾ പ്രതീക്ഷിച്ചതിനെക്കാളും ഫാസ്റ്റാണ്. നൂറു സിസി സ്കൂട്ടറുകൾ തമ്മിലുള്ള മത്സരം 125 സിസി സെഗ്മെന്റിലേക്ക് കനത്തു കയറുകയാണ്. വിപണിയിലെ പ്രമുഖർ എല്ലാം തന്നെ ഈ സെഗ്െമന്റിൽ തങ്ങളുടെ മോഡലുകളെ ഇറക്കി ശക്തി കാട്ടിയിട്ടുണ്ട്. ഹോണ്ടയ്ക്കാണെങ്കിൽ ആക്ടീവയ്ക്കൊപ്പം ഗ്രാസിയ എന്ന
‘ബുള്ളറ്റ് ട്രയൽസ്’– കേൾക്കുമ്പോൾ ഏതോ ഒരു ഇവന്റിന്റെ പേരുപോലെ തോന്നുന്നുണ്ടോ? ശരിയാണ്. നാൽപതുകളിൽ യുകെയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അരങ്ങേറിയിരുന്ന മത്സര ഇനമായിരുന്നു മോട്ടോർബൈക്ക് ട്രയൽസ്. കുന്നുകളിലൂടെയും ചെളിയും പൂഴിയും കല്ലും മണ്ണും ഒക്കെ നിറഞ്ഞ ദുർഘടപാതകളിലൂടെയും കാൽ നിലത്തു കുത്താതെ
എൻട്രിലെവൽ നേക്കഡ് സ്പോർട്സ് വിഭാഗത്തിൽ ഇതാ ഹോണ്ടയുടെ രാജ്യാന്തര മോഡൽ എത്തിയിരിക്കുന്നു–സിബി300 ആർ. ഇന്ത്യയിൽ എത്തുന്നു എന്നറിഞ്ഞതു മുതൽ സ്പോർട്സ് ബൈക്ക് പ്രേമികൾ കാത്തിരുന്ന മോഡലാണിത്. അതെന്താണ് എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ; ക്വാളിറ്റി. നിർമാണ നിലവാരത്തിൽ കണ്ണും പൂട്ടി വിശ്വസിക്കാം എന്നാണ്
ചെറിയ ഒാട്ടങ്ങളിൽ കുതിച്ചു പായാനാണ് കഫെ റേസർ െെബക്കുകൾ. ദൂരങ്ങൾ താണ്ടാനുള്ള സുഖസൗകര്യങ്ങളെക്കാൾ വേഗത്തിനും െെകകാര്യം ചെയ്യാനുള്ള മികവിനുമൊക്കെയാണ് മുൻതൂക്കം. രൂപകൽപനയിലെ ലാളിത്യം, താഴ്ന്ന ഹാൻഡിൽ ബാർ, കാറ്റിനെതിരെ കുതിക്കാനായി െെറഡറുടെ കാലുകൾപോലും പെട്രോൾ ടാങ്കിനോടു ചേർന്നിരിക്കാനുള്ള സൗകര്യം,
Results 1-88