ADVERTISEMENT

റിയാദ് ∙ ഹജ് തീർഥാടനം നടത്തുകയാണെങ്കിൽ ഹജ് പെർമിറ്റ് നിർബന്ധമായും വാങ്ങണമെന്ന് സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ശരീയത്ത് നിയമം അനുസരിക്കുന്നതിനും ഹജ് സുഗമമാക്കുന്നതിനും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനും പെർമിറ്റ് നേടേണ്ടത് നിർബന്ധമാണെന്നും കൗൺസിൽ പറഞ്ഞു. കൗൺസിലിന്റെ വ്യാഖ്യാനത്തിൽ അനുമതിയില്ലാതെ ഹജ് ചെയ്യുന്നത് പാപമായി കണക്കാക്കപ്പെടുന്നു. പെർമിറ്റ് വാങ്ങാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ലെന്നും അങ്ങനെ ചെയ്യുന്നവർ പാപം ചെയ്യുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. സുരക്ഷ, ആരോഗ്യം, താമസം, ഭക്ഷണം, മറ്റ് സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സൌകര്യങ്ങളും ഉൾക്കൊള്ളുന്നതും തീർഥാടകരുടെ അംഗീകൃത എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹജ് സീസൺ സംഘടിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള സർക്കാർ ഏജൻസികൾ ഒരു സമഗ്ര പദ്ധതി വികസിപ്പിച്ചതായി കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു. 

തീർഥാടകരുടെ എണ്ണം അംഗീകൃത കണക്കുകളുമായി എത്രത്തോളം പൊരുത്തപ്പെടുന്നുവോ അത്രത്തോളം സേവന നിലവാരം മികച്ചതാവുകയും, മറ്റ് ബുദ്ധിമുട്ടുകളുടെ സാധ്യത കുറയുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഡുകളിൽ ഉറങ്ങുന്നത് പോലുള്ള സാഹചര്യങ്ങൾ തടയുന്നതൊക്കെ ഇതിൽ ഉൾപ്പെടുന്നു, ഇത് തീർഥാടകരുടെ നീക്കത്തെയും സഞ്ചാരത്തെയും ഗതാഗതത്തെയും തടസ്സപ്പെടുത്തുകയും ജനത്തിരക്ക് കാരണം നാശനഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്യും.

English Summary:

Not Permissible to Perform Hajj without Permit – Council of Senior Scholars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com