ADVERTISEMENT

എരിഞ്ഞടങ്ങുംവരെ 
നീറണമെന്ന നോവിൻ പേരോ ക്ഷമ!
അതോ ജീവിതലാഭത്തിന്നടിസ്ഥാനമോ? 

പെണ്ണാണടങ്ങണമൊതുങ്ങണം 
എന്തു കേട്ടാലുമെന്തു കണ്ടാലും 
കൂപ്പണം കൈയെങ്ങും, കഷ്ടം!

പൊളിച്ചെഴുതണം 
പൊളി മാത്രമാമീ ശൂന്യചിന്തകൾ 
വരുത്തണം വേണ്ട തിരുത്തുകൾ
ഞാനില്ല, ഭൂമിയോളം താഴാൻ 
ചങ്ങലക്കുള്ളിലമരാൻ 
ആർക്കും ബന്ദിയാകാമെന്നു 
പ്രതിജ്ഞ ചെയ്തിട്ടില്ലൊരിക്കലും!

ജ്വലിക്കുമിനിയും 
എന്‍റെ നേത്രങ്ങൾ 
ഉയർത്തുമിനിയും 
എന്‍റെ ശ്രവണേന്ദ്രിയം 
പൊരുതും ഞാൻ 
നാവു പടത്തിളക്കമാക്കി!

ഹിതത്താലാർക്കുമാവില്ല 
പകരമാവാൻ 
അവനവനവൻതന്നെ
എന്നുമാശ്രയം.

പണയം വയ്ക്കില്ലൊരിക്കലും 
പ്രാണാഭിമാനം 
പണിപ്പെടേണ്ടിവരുമെന്നറിയാം  
അതു വീണ്ടെടുക്കാൻ
പണയദ്രവ്യമാക്കി
ഇകഴ്ത്തുകില്ലെന്റെ
സ്ത്രീജന്മം സത്യം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com