ADVERTISEMENT

വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ പങ്കുവച്ച് നടൻ പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും.  സുഹൃത്തുക്കളിൽ നിന്ന് ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ എന്ന നിലയിലേക്കുള്ള സുപ്രിയയോടൊപ്പമുള്ള യാത്ര അവിസ്മരണീയമായിരുന്നു എന്ന് പൃഥ്വിരാജ് കുറിച്ചു.  വലിയ സ്വപ്‌നങ്ങൾ കാണാനും കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കാനും നമുക്ക് കഴിയട്ടെ എന്നാണ് ആശംസ കുറിപ്പിൽ പൃഥ്വിരാജ് പറയുന്നത്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് മികച്ച ജീവിതം നയിച്ച് ഒരുമിച്ച് മുന്നേറാം എന്നായിരുന്നു സുപ്രിയയുടെ ആശംസ. 

‘‘എന്റെ പങ്കാളിക്ക്  സന്തോഷകരമായ വിവാഹ വാർഷിക ആശംസകൾ നേരുന്നു. സുഹൃത്തുക്കളായിരിക്കുന്നതിൽ നിന്ന് അവിശ്വസനീയമായ പ്രത്യേകതകളുള്ള ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. വലിയ സ്വപ്നം കാണാനും കൂടുതൽ കഠിനമായ വെല്ലുവിളികൾ ഏറ്റെടുക്കാനും നമുക്ക് കഴിയട്ടെ.  വരും വർഷങ്ങളിൽ ഈ യാത്ര നമ്മെ എവിടേക്കാണ് എത്തിക്കുന്നതെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്.’’  പൃഥ്വിരാജ് കുറിച്ചു.

‘‘13 വർഷം പൂർത്തിയാക്കുന്നു. നമ്മൾ കണ്ടുമുട്ടിയപ്പോൾ ഉള്ള ചെറിയ കുട്ടികളിൽ നിന്ന് വിസ്മയകരമായ ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു.  ഈ യാത്രയ്ക്കിടെ ദുർഘടമായ വഴികളിൽ കൂടി നമ്മൾ എത്രദൂരം പോയെന്ന് എനിക്കോർമ്മയില്ല എന്നിട്ടും നമ്മൾ അതെല്ലാം അതിജീവിച്ചു.  പ്രിയപ്പെട്ട പൃഥ്വിക്ക് പതിമൂന്നാം വാർഷിക ആശംസകൾ. ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക്  ഒരുമിച്ച് താണ്ടാം.’’ സുപ്രിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയാണ്.  

ദീര്‍ഘകാലം നീണ്ട പ്രണയത്തിനൊടുവിൽ പൃഥ്വിരാജും സുപ്രിയ മേനോനും ഒന്നായത് 2011 എപ്രിൽ 25 നായിരുന്നു. ദമ്പതികൾക്ക് അലംകൃത എന്ന പെൺകുഞ്ഞ് ജനിക്കുന്നത് 2014ലാണ്.  മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് സിനിമാ നിര്‍മാതാവ് എന്ന ചുമതലയിലേക്ക് സുപ്രിയ എത്തുന്നതും വിവാഹത്തിന് ശേഷമാണ്. 

English Summary:

Supriya Menon and Prithviraj Sukumaran Wedding Anniversary Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com