ചെന്നൈ ∙ ഒരു കിലോയിലധികം വരുന്ന കൊക്കെയ്ൻ 82 ക്യാപ്സ്യൂളുകളായി വിഴുങ്ങി കടത്താൻ ശ്രമിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിനി ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. കടത്താൻ ശ്രമിച്ച ലഹരിമരുന്നിന് അഞ്ചുകോടി രൂപ വിലമതിക്കും. ബ്രസീലിലെ സാവോ പോളോയിൽനിന്ന് അബുദാബി വഴി ടൂറിസ്റ്റ് വീസയിൽ എത്തിയ പ്രിൻസസ് എന്റോബിഫുതി മിസൊമി (47) ആണു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്.
1.08 കിലോ കൊക്കെയ്നാണ് ഇവർ വയറ്റിൽ ഒളിപ്പിച്ചിരുന്നത്. ലാറ്റിനമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരിമരുന്നു കടത്തു സംഘത്തിലെ കണ്ണിയാണ് ഇവരെന്നാണു സൂചന. ഇവരുടെ ചെന്നൈയിലെ കൂട്ടാളികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.