പനജി∙ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം ‘120 ബീറ്റ്സ് പെർ മിനിറ്റ്’ എന്ന ഫ്രഞ്ച് ചിത്രത്തിന്. റൊബാൻ കപ്പീല്യോയാണു സംവിധായകൻ. 40 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണു പുരസ്കാരം. ഈ ചിത്രത്തിലെ അഭിനയത്തിന് അർജന്റീനക്കാരൻ താരം നയുവെൽ പെരെസ് ബിസ്കയർ മികച്ച നടനുള്ള രജതമയൂരം (10 ലക്ഷം രൂപ) സ്വന്തമാക്കി.
കനേഡിയൻ സംവിധായകൻ ആറ്റമി ഗോയനു ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും അമിതാഭ് ബച്ചന് ഇന്ത്യൻ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയർ പുരസ്കാരവും സമ്മാനിച്ചു.
മറ്റു പുരസ്കാരങ്ങൾ
∙ മികച്ച സംവിധായികയ്ക്കുള്ള രജതമയൂരം (15 ലക്ഷം രൂപ)– വിവിയൻ ക്യു (ചിത്രം: ‘ഏയ്ഞ്ചൽസ് വെയർ വൈറ്റ്’
∙ മികച്ച പുതുമുഖ സംവിധായകൻ: കിറോ റൂസോ (ചിത്രം: ഡാർക് സ്കൾ)
∙ ഐസിഎഫ്ടി–യുനെസ്കോ ഗാന്ധി മെഡൽ: മറാത്തി ചിത്രം ‘ക്ഷിതിജ്’ (സംവിധായകൻ– മനോജ് കഥാം).
റൊബാൻ കപ്പീല്യോ, നയുവെൽ പെരെസ് ബിസ്കയർ, വിവിയൻ ക്യു
ആറ്റമി ഗോയന്‍, മനോജ് കഥാം, അമിതാഭ് ബച്ചന്‍.
Advertisement