ADVERTISEMENT

ന്യൂഡൽഹി ∙ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കഴിഞ്ഞവർഷത്തെ 1.12 ലക്ഷം കോടി രൂപയിൽനിന്ന് ഇക്കുറി 1.2 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു. അതേസമയം ഉന്നതവിദ്യാഭ്യാസ രംഗത്തെ നിയന്ത്രണ ഏജൻസിയായ യുജിസിക്കുള്ള വിഹിതം 60% വെട്ടിക്കുറച്ച് 2500 കോടിയാക്കി. കഴിഞ്ഞ ബജറ്റിൽ 5360 കോടി അനുവദിക്കുകയും പിന്നീട് 6409 കോടിയായി പുതുക്കുകയും ചെയ്തിരുന്നു. സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് ഇക്കുറി 73,008 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

∙ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ നവീകരിക്കാനുള്ള പിഎം ശ്രീ പദ്ധതിക്കുള്ള വിഹിതത്തിൽ വൻവർധനയുണ്ട്. കഴിഞ്ഞ ബജറ്റിൽ 4000 കോടി അനുവദിച്ചിരുന്നത് പിന്നീട് 2800 രൂപയായി ചുരുക്കിയിരുന്നു. ഇക്കുറി 6050 കോടി അനുവദിച്ചു; വർധന 3250 കോടി.

∙ ഐഐടികൾക്കുള്ള സഹായം 9361.5 കോടിയിൽനിന്ന് 10,324 കോടി രൂപയായി വർധിപ്പിച്ചു.

∙ ഐഐഎമ്മുകൾക്കുള്ള കേന്ദ്രസഹായം കഴിഞ്ഞ വർഷം 300 കോടി രൂപയായിരുന്നത് ഇക്കുറി 212.12 കോടിയായി കുറഞ്ഞു.

∙ കേന്ദ്ര സർവകലാശാലകൾക്കുള്ള വിഹിതം 11,528 കോടി രൂപയിൽനിന്നു 15,928 കോടി രൂപയായി കൂട്ടി.

∙ വിദ്യാർഥികൾക്കു സാമ്പത്തിക സഹായത്തിനായി കഴിഞ്ഞ വർഷം 1954 കോടി നീക്കിവച്ചിരുന്നെങ്കിൽ ഇക്കുറി 1908 കോടി മാത്രം. 

English Summary:

UGC allocation reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com