ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ആകെ പോളിങ് 63.50%. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിലെ ആകെ പോളിങ് 70.09% ആയിരുന്നു.

∙ കേരളം, ത്രിപുര, രാജസ്ഥാൻ, മണിപ്പുർ എന്നിവിടങ്ങളിൽ പോളിങ് പൂർത്തിയായി.

∙ കേരളം (20), കർണാടക (14), രാജസ്ഥാൻ (13), യുപി, മഹാരാഷ്ട്ര (8 വീതം), മധ്യപ്രദേശ് (6), അസം, ബിഹാർ (5 വീതം), ബംഗാൾ, ഛത്തീസ്ഗഡ് (3 വീതം), ജമ്മുകശ്മീർ, ത്രിപുര, മണിപ്പുർ (ഒന്നു വീതം) സീറ്റുകളിലേക്കായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ്.

∙ വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം ത്രിപുരയിലാണ് ഏറ്റവും കൂടുതൽ പോളിങ്: 79.46%.

∙ കുറവ് പോളിങ് 8 സീറ്റുകളിലേക്ക് വോട്ടെടുപ്പു നടന്ന യുപിയിൽ: 54.85%.

മണിപ്പുരിൽ വെടിവയ്പ്, ബൂത്തുപിടിത്തം

ഔട്ടർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ പോളിങ്ങിനിടെ വെടിവയ്പ്പും ബൂത്തുപിടിത്തവും. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉക്രുലിൽ സായുധ ഗ്രൂപ്പുകൾ ബൂത്ത് കയ്യേറി വോട്ടിങ് നടത്തിയതിൽ പ്രതിഷേധിച്ചു ജനക്കൂട്ടം വോട്ടിങ് യന്ത്രങ്ങൾ തല്ലിത്തകർത്തു.

English Summary:

Sixty three percentage poling done in second phase of Loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com