ADVERTISEMENT

കൊച്ചി ∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ എന്ന ബോട്ടിനു റജിസ്ട്രേഷൻ നൽകാനുള്ള മന്ത്രിതല സമ്മർദത്തിന്റെ മറവിൽ മാരിടൈം ബോർഡ് പ്രവർത്തനാനുമതി നൽകിയത് 28 അനധികൃത യാനങ്ങൾക്ക് എന്നു വിവരം. മുൻ സിഇഒ, ബോർഡ് ചെയർമാൻ എന്നിവരുടെ ഇടപെടൽ പിന്നിലുണ്ടെന്നും വൻ അഴിമതിയാണു നടന്നതെന്നും ആരോപണമുണ്ട്. 

മത്സ്യബന്ധന ബോട്ട് അനധികൃതമായി യാത്രാ ബോട്ടാക്കി രൂപമാറ്റം വരുത്തിയ അറ്റ്ലാന്റിക്കിനു റജിസ്റ്ററിങ് അതോറിറ്റിയായ ആലപ്പുഴ പോർട്ട് ഓഫിസർ റജിസ്ട്രേഷൻ നൽകിയത് ഉൾനാടൻ യാനങ്ങൾക്കു മാത്രം ബാധകമായ 2021 ഇൻലാൻഡ് വെസൽ ആക്ട് 87(2) തെറ്റായി വ്യാഖ്യാനിച്ചാണ്. താനൂർ ബോട്ടപകടം വിവാദമായതോടെ ചിലതിന്റെ റജിസ്ട്രേഷൻ പിന്നീടു റദ്ദാക്കിയതായും സൂചനയുണ്ട്.

 

English Summary: 28 illegal vessels got permission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com