ADVERTISEMENT

മുൻ ദിവസങ്ങൾ

∙ തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ നിന്ന് ഡൊമിനിക് 50 ഗുണ്ടുകൾ  വാങ്ങി 

∙ കൊച്ചിയിലെ വിവിധ പമ്പുകളിൽ നിന്ന് 7 പ്രാവശ്യമായി 8 ലീറ്റർ പെട്രോൾ വാങ്ങി 

∙ കൊച്ചിയിലെ കടയിൽ നിന്നു 4 റിമോട്ടുകളും 6 ബാറ്ററികളും എൽഇഡി ബൾബുകളും വാങ്ങി 

∙ സാധനങ്ങൾ സൂക്ഷിച്ചതും ബോംബ് നിർമിച്ചതും ആലുവ അത്താണിയിലെ തറവാട്ടു വീടിന്റെ ടെറസിൽ 

സ്ഫോടന ദിനം (ഞായർ)

∙ പുലർച്ചെ 4.55: തമ്മനത്തെ വീട്ടിൽ നിന്നിറങ്ങി

∙ 5.40: സ്കൂട്ടറിൽ അത്താണിയിലെ തറവാട്ടു വസതിയിലെത്തി

∙ 5.45: ബോംബ് നിർമാണത്തിന്റെ അന്തിമ ഘട്ടം തുടങ്ങി 

∙ 6.30: ബോംബുകൾ തയാറായി 

kalamassery-blast-representational-images-1

∙ 7.00: ബോംബുകളുമായി സ്കൂട്ടറിൽ കളമശേരി കൺവൻഷൻ സെന്ററിൽ എത്തി 

∙ 7.10: 2 സഞ്ചികളിൽ 3 ബോംബുകൾ വീതം നിറച്ചു രണ്ടിടത്തു രണ്ടു കസേരകൾക്കടിയിലായി വച്ചു 

∙ 8.30: സഞ്ചികൾക്കു സമീപമെത്തി ബോംബിലെ ബാറ്ററി ഓൺ ചെയ്തു 

∙ 9.35: ഹാളിനു പിന്നിലിരുന്നു റിമോട്ടിൽ വിരലമർത്തി; രണ്ട് സ്ഫോടനം 

kalamassery-blast-representational-images-2

∙ 10.15: സ്കൂട്ടറിൽ വീട്ടിൽ തിരിച്ചെത്തി 

∙ 10.20: സ്കൂട്ടറിൽ തൃശൂരിലേക്ക് 

∙ 10.45: കൊരട്ടി മിറക്കിൾ റസിഡൻസി ഹോട്ടലിലെത്തി മുറിയെടുക്കുന്നു. 

∙ 11.00: മുറിയിലിരുന്നു രണ്ട് ഫെയ്സ്ബുക് ലൈവ് ചെയ്ത ശേഷം മടങ്ങുന്നു. (ബന്ധുവിന് അപകടം പറ്റിയെന്നും ഉടനെ പോകണമെന്നുമാണ് പറഞ്ഞത്) 

kalamassery-blast-representational-images-3

∙ 1.00: കൊരട്ടിയിൽ നിന്നു കൊടകര പൊലീസ് സ്റ്റേഷനിലേക്ക്  സ്കൂട്ടറിൽ എത്തുന്നു

∙ 1.20: ചാലക്കുടി ഡിവൈഎസ്പിയും സംഘവും കൊടകരയിലെത്തി ആദ്യഘട്ടം ചോദ്യം ചെയ്യൽ ആരംഭിക്കുന്നു. 

∙ 2.00: ഡൊമിനിക്കുമായി  പൊലീസ് രാമവർമപുരം പൊലീസ് അക്കാദമി ഗെസ്റ്റ് ഹൗസിലേക്ക്. 

∙ 2.45: പൊലീസ് അക്കാദമിയിൽ ഡിഐജിയുടെ നേതൃത്വത്തിൽ വിശദമായ ചോദ്യംചെയ്യൽ

∙ 4.10: സായുധ അകമ്പടിയോടെ ഡൊമിനിക്കിനെ കൊച്ചിയിലേക്കു കൊണ്ടുപോകുന്നു.

English Summary:

Kalamassery Blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com