ADVERTISEMENT

കൊച്ചി ∙ നഗരത്തിലെ മാലിന്യപ്രശ്നത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായി. മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

നേരത്തേ, ബ്രഹ്മപുരം മാലിന്യപ്ലാന്റിനു തീപിടിച്ച് ദിവസങ്ങളോളം നഗരത്തിലാകെ പുക നിറഞ്ഞ് ജനജീവിതം ദുസ്സഹമായിരുന്നു. ബ്രഹ്മപുരത്ത്‌ ദിവസവും 150 ടൺ ജൈവമാലിന്യം സംസ്‌കരിക്കാവുന്ന പുതിയ പ്ലാന്റ്‌ ഒരുവർഷത്തിനകം സ്ഥാപിക്കാൻ ലക്ഷ്യമിട്ട്‌ കൊച്ചി കോർപറേഷൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പുതിയ പ്ലാന്റ്‌ നിർമാണത്തിന്‌ 48.56 കോടി രൂപയാണ്‌ നിർമാണച്ചെലവ്‌ കണക്കാക്കുന്നത്‌.

English Summary: Kerala High Court flays Kochi Corporation for lapses in waste treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com