ADVERTISEMENT

ഉത്തരകാശി∙ ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. വൻ ശബ്ദമുണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെത്തുടർന്നാണ്  പ്രവർത്തനം നിർത്തിയത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി കുഴൽ കയറ്റുന്ന പ്രവർത്തിയാണ് താൽക്കാലികമായി നിർത്തിയത്.

മണ്ണിടിഞ്ഞാൽ ഇപ്പോൾ രക്ഷാദൗത്യത്തിന്റെ ഭാഗമായി തുരങ്കത്തിലുള്ളവരെ പുറത്തെത്തിക്കാൻ മറ്റൊരു കുഴൽ സ്ഥാപിക്കുകയാണ്. അതിനുശേഷമേ തൊഴിലാളികളിലേക്ക് എത്താൻ കുഴൽ സജ്ജമാക്കുന്നത് ആരംഭിക്കുകയുള്ളു. അതീവ പരിസ്ഥിതി ലോല പ്രദേശമായതിനാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.  ഉച്ചയ്ക്ക് മുൻപായി രക്ഷാപ്രവർത്തനം പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്. 

സിൽക്യാര – ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ‘ഓപ്പറേഷൻ സുരംഗ് (തുരങ്കം)’ എന്നു പേരിട്ട ദൗത്യത്തിൽ ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപറേഷൻ എന്നിവയിലെ ഇരുന്നൂറോളം വിദഗ്ധർ രാപകൽ അധ്വാനിക്കുകയാണ്. തൊഴിലാളികളെ ഇന്നു പുറത്തെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ, അവിചാരിത തടസ്സങ്ങൾ നേരിട്ടാൽ ഇതു വീണ്ടും നീളും. അവശിഷ്ടങ്ങൾക്കിടയിലെ ലോഹപാളിയിൽ തട്ടി ഡ്രില്ലിങ് യന്ത്രത്തിനു മുന്നോട്ടു നീങ്ങാനാവാത്തതിനാൽ ഇന്നലെ അൽപസമയം ജോലി നിർത്തിവയ്ക്കേണ്ടി വന്നു.

ഇൻഡോറിൽ നിന്ന് ഇന്നലെ രാത്രി വ്യോമമാർഗം ഒരു ഡ്രില്ലിങ് മെഷീൻ കൂടി എത്തിച്ചു. നിലവിൽ ഉപയോഗിക്കുന്നതിനു തകരാർ സംഭവിച്ചാൽ പകരം സംവിധാനം എന്ന നിലയിലാണിത്. പുറത്തെത്തിച്ചാലുടൻ തൊഴിലാളികളെ ആവശ്യമെങ്കിൽ ഡൽഹി എയിംസിലേക്ക് ഹെലികോപ്റ്റർ മാർഗമെത്തിക്കാൻ കരസേനയും മെഡിക്കൽ വിഭാഗവും സർവസജ്ജരായി നിൽക്കുകയാണ്. 

uttarkashi-tunnel-rescue-operation-33
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാര രക്ഷാദൗത്യത്തിൽ തുരങ്കത്തിൽ നിന്ന് പുറത്തെത്തിച്ച തൊഴിലാളികളുമായി നീങ്ങുന്ന ആംബുലന്‍സ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
uttarkashi-tunnel-rescue-operation-30
എസ്ഡിആർഎഫ് സംഘാഗംങ്ങൾ തുരങ്കത്തിനുള്ളിലേക്ക് പോകുന്നു.ചിത്രം. ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
uttarkashi-tunnel-rescue-operation-32
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തുനിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനു മുന്നോടിയായുള്ള ദൃശ്യം. ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ ∙ മനോരമ
uttarkashi-tunnel-rescue-operation-31
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലം സന്ദർശിക്കാൻ എത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
uttarkashi-tunnel-rescue-operation-29
തുരങ്കത്തിൽ നിന്ന് തൊഴിലാളികൾ പുറത്തെത്തുന്നത് കാത്തുനിൽക്കുന്ന നാട്ടുകാരും ബന്ധുക്കളും. ചിത്രം. ജോസ്കുട്ടി പനയ്ക്കൽ∙മനോര
concrete-frame-and-uttarakhand-cm
1. ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക്, രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയ്ക്കുള്ള കോൺക്രീറ്റ് ഫ്രെയിം കയറ്റുന്നു, 2. സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലം സന്ദർശിക്കാൻ എത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ചിത്രങ്ങൾ : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
silkyara-tunnel-problem
വാഹനം പോയിക്കഴിഞ്ഞപ്പോൾ തുരങ്കത്തിലേക്ക് കടക്കാൻ നിർദേശം നൽകുന്ന മേലുദ്യോഗസ്ഥൻ. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ 
silkyara-problem
(1) ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് 17 ദിവസമായി തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെ ദൃശ്യങ്ങളാണിവ. ഒട്ടേറെ പ്രമുഖരാണ് ഈ സ്ഥലം സന്ദർശിക്കാൻ ഇടയ്ക്കിടെ എത്തുന്നത്. ആ സമയങ്ങളിൽ രക്ഷാപ്രവർത്തനം മിക്കവാറും തടസ്സപ്പെടുകയും ചെയ്യും. ഇന്നലെ അതുപോലെ ഒരു പ്രമുഖൻ എത്തിയപ്പോൾ ഉണ്ടായ ദൃശ്യങ്ങളാണ് ഒപ്പം. (2) സന്ദർശനത്തിന് ശേഷം പ്രമുഖന്റെ വാഹനം തിരികെ പോകുന്നത് കാത്തുനിൽക്കുന്ന തൊഴിലാളികൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ 
army-pix-silkyara
സിൽക്യാരാ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് രക്ഷാകുഴലിലൂടെ പുറത്തിറങ്ങാൻ കരസേന നിർമിച്ച ചക്രവണ്ടി. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ 
silkyara-faith-and-science
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് 17 ദിവസമായി തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം,  കുന്നിൻ മുകളിൽ നാട്ടുകാർ പൂജ ചെയ്യുന്നത് അറിഞ്ഞ് അവിടേക്ക് കയറുന്നതിനിടെ വീഴാൻ തുടങ്ങുന്ന  കേന്ദ്രമന്ത്രി വി.കെ. സിങ്. (2) വിശ്വാസവും ശാസ്ത്രവും: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 17 ദിവസമായി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് പൂജ ചെയ്യുന്ന സ്ഥലവാസികളും താഴെ രക്ഷാദൗത്യത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന ഉദ്യോഗസ്ഥരും. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ 
silkyara-tunnel-savdhan
എല്ലാം സാവധാനം: ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്കത്തിലേക്കുള്ള പാതയിൽ വച്ചിരിക്കുന്ന ശ്രദ്ധിച്ചു പോകാനുള്ള നിർദേശം. 16 ദിവസമായി 41 പേരാണ് ദൂരെ കാണുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
silkyara-hill-and-food-to-worker
1. ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്ക നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള രണ്ടാം പദ്ധതിയുടെ ഭാഗമായി മലമുകളിൽ നിന്നു താഴേയ്ക്കു തുരന്നിറങ്ങാനുള്ള പ്രവർത്തനം ആരംഭിച്ചപ്പോൾ. തുരങ്കത്തിനുള്ളിൽ തിരശ്ചീനമായി തുരക്കുന്നതിനൊപ്പമാണ് മുകളിൽ നിന്നു ലംബമായി കുഴിച്ചിറങ്ങുന്ന പദ്ധതി നടക്കുന്നത്, 2. സിൽക്യാര തുരങ്ക നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കു കുഴലിലൂടെ നൽകാനുള്ള ഭക്ഷണം തയാറാക്കുന്നവർ. 16 ദിവസമായി 41 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ചിത്രങ്ങൾ : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
drill-top-machine
1.ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്നവരെ കുഴലിലൂടെ രക്ഷിക്കാനുള്ള നിലവിലെ പ്രവർത്തനം തടസ്സപ്പെട്ടാൽ മലമുകളിൽ നിന്നു കുഴിച്ചിറങ്ങാനുള്ള പദ്ധതിയുമായി എത്തിയ വെർട്ടിക്കൽ ഡ്രില്ലിങ് റിഗ്ഗ് ടണലിനു മുന്നിലെത്തിയപ്പോൾ, 2. സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ പുറത്ത് സജ്ജീകരിച്ചിരിക്കുന്ന സംവിധാനങ്ങൾ. കുഴലിലൂടെ രക്ഷിക്കാനുള്ള നിലവിലെ പ്രവർത്തനം തടസ്സപ്പെട്ടാൽ മലമുകളിൽ നിന്നു കുഴിച്ചിറങ്ങാനുള്ള പദ്ധതിയുമായി കയറിപ്പോകുന്ന വെർട്ടിക്കൽ ഡ്രില്ലിങ് റിഗ്ഗാണ് ചിത്രത്തിന്റെ ഇടത്ത് മുകളിൽ കാണുന്ന ചുവന്ന യന്ത്രം. ചിത്രങ്ങൾ : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
uttarkashi-tunnel-rescue-operation-33
uttarkashi-tunnel-rescue-operation-30
uttarkashi-tunnel-rescue-operation-32
uttarkashi-tunnel-rescue-operation-31
uttarkashi-tunnel-rescue-operation-29
concrete-frame-and-uttarakhand-cm
silkyara-tunnel-problem
silkyara-problem
army-pix-silkyara
silkyara-faith-and-science
silkyara-tunnel-savdhan
silkyara-hill-and-food-to-worker
drill-top-machine
English Summary:

Uttarakhand Tunnel Rescue Operations Stuck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com