ADVERTISEMENT

ശ്രീനഗർ ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ  പള്ളിയിൽ‌നിന്ന് പുറത്തേക്ക് വരുന്നതിനിടെ വെടിവച്ച് കൊന്നു. ടെറിട്ടോറിയൽ ആർമിയിലെ സൈനികോദ്യോഗസ്ഥന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് റസാഖ്.

അനന്ത്നാഗ് മണ്ഡലത്തിൽ മേയ് 7ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ദിവസങ്ങള്‍ക്കിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. മേഖലയിൽ കശ്മീർ പൊലീസും സൈന്യവും ഭീകരർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

English Summary:

Soldier's brother shot dead by terrorists in Jammu-Kashmir's Rajouri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com