ADVERTISEMENT

രക്തത്തിൽ മദ്യത്തിന്റെ അംശം ‘കണ്ടെത്തിയതു കൊണ്ടുമാത്രം’ ശിക്ഷയിൽ നിന്നു രക്ഷപ്പെട്ട ഒരേയൊരാൾ! ബൽജിയം സ്വദേശിയുടെ കോടതികയറ്റം മദ്യലോകത്ത് ചർച്ചയാവുകയാണ്.

കക്ഷിയുടെ ശരീരം തന്നെ ഒരു മദ്യഫാക്ടറിയാണെന്നു കോടതി കണ്ടെത്തി. കാശുകൊടുത്ത് അടിക്കേണ്ട, ആവശ്യം വേണ്ട മദ്യം ശരീരം തനിയെ ഉൽപാദിപ്പിച്ചുകൊള്ളും. ആരാണീ ‘ഭാഗ്യവാൻ’ എന്നു ചോദിക്കരുത്. അതൊരു രോഗമാണ് – ഓട്ടോ ബ്രുവറി സിൻഡ്രം (എബിഎസ്). രക്തത്തിൽ എപ്പോഴും മദ്യത്തിന്റെ അംശമുണ്ടാകും.  

മദ്യപിച്ചു വാഹനമോടിച്ചതിനു പൊലീസ് പിടികൂടിയതാണ് കക്ഷിയെ. മദ്യശാലയിലാണു ജോലി ചെയ്യുന്നതെങ്കിലും മദ്യപിച്ചിട്ടില്ലെന്ന് ആൾ ഉറപ്പിച്ചു പറഞ്ഞു. പക്ഷേ, രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തി. 3 ഡോക്ടർമാർ പല സമയത്തു മാറിമാറി പരിശോധിച്ചപ്പോഴും ഫലം ആവർത്തിച്ചു. തുടർന്നാണ് രോഗം എബിഎസാണെന്ന് സ്ഥിരീകരിച്ചത്. പരിശോധനാഫലം അംഗീകരിച്ച കോടതി പ്രതിയെ കുറ്റവിമുക്തനാക്കി. 

എബിഎസ് ഒരു ജനിതരോഗമല്ലെന്നും ശാരീരിക അവസ്ഥയാണെന്നും ക്ലിനിക്കൽ വിദഗ്ധ ലിസ ഫ്ളോറിൻ വ്യക്തമാക്കി. ശരീരത്തിൽ മദ്യാംശമുണ്ടെങ്കിലും കിക്ക് കിട്ടില്ലെന്നു കൂടി ലിസ പറയുന്നു. തീർന്നില്ലേ, കഥ!

English Summary:

Belgium man with alcohol in his body without using liquor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com