പാടുവാനായ് വന്നു പാട്ടിന്റെ പടിവാതിലും കടന്ന് ഒരുക്കിയതത്രയും പുതുമഴക്കുളിരുള്ള ഈണങ്ങള്‍. സംഗീതത്തിന്റെ അമ്പലങ്ങളിലല്ല, ആസ്വാദകരുടെ മനസ്സിന്റെ ആല്‍ത്തറയില്‍ വാഴുന്ന പാട്ടുകളൊരുക്കിയ വിദ്യാധരന്‍ മാസ്റ്റര്‍. പാട്ടുയാത്രയില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു അദ്ദേഹം. പാട്ടുകള്‍ പാടിച്ചും പാടിയും വിദ്യാധരന്‍ മാസറ്ററിന് ഇന്നും ഈണമുള്ള ചെറുപ്പം. എല്ലാ തലമുറയ്ക്കും ഓര്‍ത്തെടുക്കാന്‍ പുഞ്ചിരിക്കുന്ന കുറേ നല്ല ഈണങ്ങള്‍. പുതുതലമുറയ്ക്കാകട്ടെ വേറിട്ട സംഗീതാലാപനത്തിന്റെ സ്വരമാധുരിയും. ചെയ്ത പാട്ടുകളുടെ എണ്ണംകൊണ്ടല്ല, അതിന്റെ വൈഭവംകൊണ്ടാകും വിദ്യാധരന്‍ മാസറ്ററിനെ കാലം അടയാളപ്പെടുത്തുക. ആ പാട്ടുകളത്രയും എല്ലാ കാലത്തേക്കുമുള്ള ആസ്വാദനത്തിന്റെ അനുഭവങ്ങളാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com