ചവിട്ടുനാടക വേദിയിലെ ‘രാജകുമാരി’യുടെ ഓർമകളുമായാണ് എറണാകുളം കുറുമ്പത്തുരുത്ത് സ്വദേശി റോയ് ജോർജുകുട്ടി ആശാൻ കൊല്ലത്തു സംസ്ഥാന കലോത്സവ വേദിയിലെത്തിയത്‌. 38 വർഷമായി പരിശീലകനായി റോയ് സംസ്ഥാന കലോത്സവത്തിലുണ്ട്. അച്ഛൻ റോയ് ജോർജുകുട്ടിയുടെ കൈപിടിച്ചാണ് ഒന്നര വയസ്സുള്ളപ്പോൾ മകൾ ആൻ റിഫ്ത ചവിട്ടുനാടക വേദിയിലെത്തുന്നത്. റോയ് സംവിധാനം ചെയ്ത പല നാടകങ്ങളുടെയും ഭാഗമായിരുന്നു മകളും. ആ രാജകുമാരിയുടെ വെളിച്ചമാണു കഴിഞ്ഞ നവംബർ 25നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ (കുസാറ്റ്) ദുരന്തത്തിൽ അണഞ്ഞത്. അവിടെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ആൻ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com