സ്വതന്ത്രഇന്ത്യയുടെ നയരൂപീകരണചരിത്രത്തിലെ ഏറ്റവും സാർഥക അധ്യായമായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി. 2006 ഫെബ്രുവരി രണ്ടിനാണ് ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും ബൃഹത്തും ഫലപ്രദവുമായ ദാരിദ്ര്യനിർമാർജന പരിപാടിയായി ലോകബാങ്ക് വിശേഷിപ്പിച്ച പദ്ധതി ഇതിനകം ഇന്ത്യൻ ഗ്രാമീണരുടെ ജീവനാഡിയായി മാറി. തൊഴിൽ ചെയ്യാനാഗ്രഹിക്കുന്ന ഏതൊരാൾക്കും 100 ദിവസത്തെ തൊഴിൽ ‘നീതിയുക്തമായ ഒരവകാശമാക്കി’ ഉറപ്പുവരുത്തുന്നു എന്നതാണ് തൊഴിലുറപ്പു പദ്ധതിയുടെ സവിശേഷത. തൊഴിലുറപ്പു പദ്ധതിയുടെ യഥാർഥചരിത്രം ഈ തിരഞ്ഞെടുപ്പുകാലത്ത് ഏറെ പ്രസക്തമാകുന്നത് ഇടതുപാർട്ടികൾ അതിന്റെ പൈതൃകം ‘ഹൈജാക്ക്’ ചെയ്യുന്നതുകൊണ്ടാണ്. ‘ഇടതുപക്ഷ’ ആശയമായ പദ്ധതി അവരുടെ ആവശ്യപ്രകാരമാണ് യുപിഎയുടെ പൊതു മിനിമം പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയതെന്നാണ് കേരളത്തിലെ ഇടതുപക്ഷം അവകാശപ്പെടുന്നത്. ‘തൊഴിലുറപ്പ്’ എന്ന ആശയത്തിന്റെ ചരിത്രത്തെയും പദ്ധതിയുടെ സാക്ഷാത്കാരത്തിനു നിലകൊണ്ട കോൺഗ്രസ്- സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പങ്കിനെയും തമസ്കരിക്കുന്ന വസ്തുതാവിരുദ്ധ വാദമാണിത്. കാരണം, ‘തൊഴിലുറപ്പിന്റെ’ ചരിത്രം ഇടതുപാർട്ടികൾ യുപിഎ സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച 2004ൽ മാത്രം തുടങ്ങുന്ന ഒന്നല്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com