ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ നാലാം ദിനത്തിലെ താരമായി റഷ്യയുടെ പതിനാറുകാരി മിറ ആൻഡ്രീവ. വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ ആറാം സീഡ് തുനീസിയയുടെ ഒൻസ് ജാബറെ അനായാസം വീഴ്ത്തിയാണ് മിറ ആരാധകരെ വിസ്മയിപ്പിച്ചത്. 3 തവണ ഗ്രാൻസ്‌ലാം ഫൈനലിസ്റ്റായ ജാബറെ കീഴടക്കാൻ മിറയ്ക്ക് വേണ്ടിവന്നത് വെറും 54 മിനിറ്റ് (6-0, 6-2). ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യമായി മത്സരിക്കാനെത്തിയ കൗമാര താരം ലോക റാങ്കിങ്ങിൽ ആദ്യ പത്തിലുള്ളവരെ അട്ടിമറിക്കുന്നത് ഇതാദ്യമാണ്.

നിലവിലെ പുരുഷ ചാംപ്യൻ നൊവാക് ജോക്കോവിച്ച്, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, റഷ്യയുടെ ആന്ദ്രെ റുബലേവ്, ഇറ്റലിയുടെ യാനിക് സിന്നർ, വനിതകളിൽ രണ്ടാം സീഡ് അരീന സബലേങ്ക, ബാർബറ ക്രെജിക്കോവ, കൊക്കൊ ഗോഫ് എന്നിവരെല്ലാം മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 

ഓസ്ട്രേലിയയുടെ സീഡ് ചെയ്യപ്പെടാത്ത യുവതാരം അലക്സി പോപ്റിനെ മറികടക്കാൻ ജോക്കോവിച്ചിന് നന്നായി അധ്വാനിക്കേണ്ടിവന്നു (6-3, 4-6,7-6, 6-3). മറ്റൊരു ഓസീസ് താരം ജോർദാൻ തോംപ്സനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം തിരിച്ചടിച്ചാണ് ഏഴാം സീഡ് സിറ്റ്സിപാസ് വിജയിച്ചത് (4-6, 7-6, 6-2, 7-6). പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സുമിത് നാഗൽ ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും. ചൈനയുടെ ജുൻചെൻ ചാങ്ങാണ് എതിരാളി. റാങ്കിങ്ങിൽ സുമിത്തിനേക്കാൾ പിന്നിലാണ് ജുൻചെൻ. 

English Summary:

Mira Andreeva of Russia became the star of the fourth day of the Australian Open tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com