ADVERTISEMENT

കോട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും കോടീശ്വരനുമായ ഉദയ് കോട്ടക്കിന്റെ മകൻ ജയ് കോട്ടക്ക് വിവാഹിതനായി. 2015ലെ മിസ് ഇന്ത്യ വിജയി അദിതി ആര്യയാണ് വധു. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം നടന്നത്. 

uday4
ജയ് കോട്ടക്കും അദിതി ആര്യയും, Image Credits: Instagram/aryaaditi

വിവാഹ ചിത്രങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ചുവപ്പ് നിറത്തിലുള്ള ലഹങ്കയിലാണ് അദിതി വിവാഹത്തിനൊരുങ്ങിത്. ലഹങ്കയിലുടനീളം ഗോൾഡൻ നിറത്തലുള്ള ബോർഡർ നൽകിയിട്ടുണ്ട്. രണ്ട് ദുപ്പട്ട സ്റ്റൈൽ ചെയ്തു. ഹെവി ആഭരണങ്ങളാണ് പെയർ ചെയ്തത്. ഹെവി പോൾക്കി ജ്വല്ലറിയും അതിന് അനുയോജ്യമായ കമ്മലുകളും ധരിച്ചു. ഗ്ലാം മേക്കപ്പ് ലുക്കാണ് ഫോളോ ചെയ്തത്. 

uday3
Image Credits: Instagram/aryaaditi

ഐവറി നിറത്തിലുള്ള ഷെർവാണിയാണ് ജയ് തിരഞ്ഞെടുത്തത്. അതിലും ഗോൾഡൻ വർക്കുകൾ നൽകിയിട്ടുണ്ട്. ചുവന്ന തലപ്പാവും സ്റ്റൈല്‍ ചെയ്തു. 

മുകേഷ് അംബാനിയും നിത അംബാനിയും അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തു. അത്യാഡംബരമായ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പനിനീർപ്പൂക്കൾ കൊണ്ട് വധുവിനെയും വരനെയും പുഷ്പ വൃഷ്ടി നടത്തുന്നതിന്റെ ചിത്രങ്ങളും വൈറലായി. 

uday1
ജയ് കോട്ടക്കും അദിതി ആര്യയും, Image Credits: Instagram/aryaaditi

ജയ് കോട്ടക് കൊളംബിയ സർവകലാശാലയിൽ നിന്ന് ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി. നിലവിൽ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് സൊല്യൂഷനായ കോട്ടക്ക് 811ന്റെ വൈസ് പ്രസിഡന്റാണ്. 

uday2
ജയ് കോട്ടക്കും അദിതി ആര്യയും കുടുംബാംഗങ്ങളോടൊപ്പം, Image Credits: Instagram/aryaaditi

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഷഹീദ് സുഖ്‌ദേവ് കോളേജിൽ നിന്നാണ് അദിതി ബിരുദം നേടിയത്. 2015ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്തു. 2021ൽ രൺവീർ സിംഗ് നായകനായ '83' എന്ന ചിത്രത്തിലൂടെ അദിതി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com