ADVERTISEMENT

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയാണ് അനുമോൾ. സമൂഹ മാധ്യമങ്ങളിലും അനുമോൾക്ക് ഏറെ ആരാധകരുണ്ട്. നടൻ ബിനീഷ് ബാസ്റ്റിനുമായി അനു വിവാഹിതയാകാൻ പോകുന്ന എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പരന്നിരുന്നു. ഇപ്പോഴിതാ വിവാഹഗോസിപ്പുകളിൽ പ്രതികരിച്ചിരിക്കുകയാണ് അനുമോൾ. ബിനീഷും താനും വിവാഹിതയാകാൻ പോകുന്നു എന്നത് വ്യാജ വാർത്തയാണെന്നും മറ്റൊരു പെൺകുട്ടിയുമായാണ് ബിനീഷിന്റെ വിവാഹമെന്നും അനുമോൾ വ്യക്തമാക്കി. 

‘ബിനീഷേട്ടനും ഞാനുമല്ല. വേറൊരു പെണ്‍കുട്ടിയുമായാണ് ബിനീഷേട്ടന്റെ കല്യാണം. ബിനീഷേട്ടന്‍ എന്റെ സ്വന്തം ചേട്ടനാണ്. ഇത്തരത്തിൽ വാർത്തകൾ വരുന്നത് പലരുടെയും മനസിന്റെ കുഴപ്പമാണ്. പലപ്പോഴും അങ്ങനെ തെറ്റായ വാർത്തകൾ വരുന്നത് ചിലർ വാർത്ത കൊടുക്കുന്ന ക്യാപ്ഷൻ കൊണ്ടാണ്. ചിലര്‍ വിഡിയോ മുഴുവന്‍ കാണാതെയോ ലിങ്ക് തുറക്കാതെയോ ക്യാപ്ഷൻ മാത്രം കണ്ട് കാര്യം മനസ്സിലാക്കും. സാധാരണ വീട്ടമ്മമാരൊന്നും വിഡിയോ തുറന്ന് നോക്കാന്‍ പോകില്ല. അതുകൊണ്ടാണ് ഇങ്ങനെ വാർത്തകളൊക്കെ വരുന്നത്. 

anumol1
അനുമോൾ, Image Credits: Instagram/anumol_rs_karthu_

കല്യാണം ആവുമ്പോള്‍ സോഷ്യല്‍ മീഡിയയെ അറിയിക്കും. എല്ലാകാര്യങ്ങളും ഞാന്‍ എല്ലാവരെയും അറിയിക്കാറുണ്ട്. നിങ്ങളെ അറിയിച്ചിട്ടേ ബന്ധുക്കളെ പോലും അറിയിക്കൂ. വിളിച്ചില്ലെങ്കിലും നിങ്ങള്‍ വരും എന്നറിയാം’. അനുമോൾ പറഞ്ഞു. 

സ്ഥിരമായി ഉദ്ഘാടനങ്ങള്‍ക്ക് എത്തുന്നതിനാല്‍ ഹണി റോസിന് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ‘ഞാന്‍ ഏത് ഉദ്ഘാടനത്തിന് പോയാലും ഹണി ചേച്ചിയുടെ പേര് എടുത്തിടല്ലേ എന്ന് പ്രാർഥിക്കും. ആ ഒരു പേര് വന്നാല്‍ മതി ഏതെങ്കിലും ഒരു മീഡിയയില്‍ ക്യാപ്ഷന്‍ കാണും ഹണി റോസിന് വെല്ലുവിളി എന്നും പറഞ്ഞ്. എന്തിനാണ് അങ്ങനൊക്കെ ഇടുന്നത്. അവര്‍ എന്നെ ഇഷ്ടം കൊണ്ട് വിളിക്കുന്നു. ഞാന്‍ വരുന്നു’ അനു പറഞ്ഞു. 

anumol2
അനുമോൾ, Image Credits: Instagram/anumol_rs_karthu_
English Summary:

Anumol Dismisses Wedding Rumors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com