ADVERTISEMENT

വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ നിർത്തലാക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനത്തിന്റെ ഫലമായി ഏകദേശം 240 ദശലക്ഷം പേഴ്‌സണൽ കംപ്യൂട്ടറുകൾ ഉപയോഗശൂന്യമാകുമെന്നു റിപ്പോർട്ടുകൾ.  ഇ–മാലിന്യത്തിനുതന്നെ ഏകദേശം 480 ദശലക്ഷം കിലോഗ്രാം ഭാരമുണ്ടാകുമത്രെ.  ഏകദേശം 20 ശതമാനത്തോളം കംപ്യൂട്ടറുകളും മൈക്രോസോഫ്റ്റിന്റെ പിന്തുണ പിൻവലിക്കലോടെ ഇലക്ട്രോണിക് മാലിന്യമാകുമെന്നു പ്രവചനം നടത്തിയിരിക്കുന്നത് മാർക്കറ്റ് അനലിസ്റ്റ് കമ്പനിയായ കനാലിസാണ്. വിൻഡോസ് 10  (Windows 10) ഓപ്പറേറ്റിങ് സിസ്റ്റത്തിനു പിന്തുണ നല്‍കുന്നതു 2025 ഒക്ടോബർ 14 നു ആയിരിക്കും മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുക.

2025 ഒക്ടോബർ 14-ന് ശേഷം  വിൻഡോസ് 10  ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കില്ല. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സുരക്ഷാ അപ്‌ഡേറ്റുകൾ ഉണ്ടായിരിക്കില്ല. ക്ഷുദ്രവെയർ, വൈറസുകൾ, മറ്റ് സുരക്ഷാ ഭീഷണികൾ എന്നിവയ്ക്ക് കംപ്യൂട്ടർ ഇരയാകുമെന്നാണ് ഇതിനർത്ഥം.

Representative Image. Photo Credit : Prostock-studio/Shutterstock.com
Representative Image. Photo Credit : Prostock-studio/Shutterstock.com

വിൻഡോസ് 10ൽ  എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ, നിങ്ങൾക്ക്  മൈക്രോസോഫ്റ്റിൽ നിന്നു സഹായവും ലഭിക്കില്ല. ഒരു പതിറ്റാണ്ട് പഴക്കമുള്ള ഓഎസ് ഉപയോഗിക്കുന്നതിൽനിന്നും ഏവരെയും പൂർണമായും ഒഴിവാക്കാനാണ് സൗജന്യ അപ്ഗ്രേഡ് , ഫീസ് ഈടാക്കൽ എന്നിവ മൈക്രോസോഫ്റ്റ് പരീക്ഷിക്കുന്നത്. 

അതേസമയം വിന്‍ഡോസ് 10 വരെയുള്ള വിന്‍ഡോസ് പതിപ്പുകള്‍ മിക്ക ഹാര്‍ഡ്‌വെയറിലും പ്രവര്‍ത്തിപ്പിക്കാം. വിന്‍ഡോസ് 11ല്‍ അതു നടക്കില്ല. മൈക്രോസോഫ്റ്റ് നിഷ്‌കര്‍ഷിക്കുന്ന കരുത്തു വേണം. പഴയ പല ഹാര്‍ഡ്‌വെയറും സപ്പോര്‍ട്ട് ചെയ്യില്ല. മിക്ക കമ്പനികൾക്കും സുഗമമായ പ്രവർത്തനങ്ങൾക്കായി ഹാർഡ്​വെയർ അപ്ഡേറ്റും വേണ്ടിവരും.

ഇന്റല്‍ ഏഴാം തലമുറ വരെയുള്ള കരുത്തുറ്റ കംപ്യൂട്ടറുകളില്‍ പോലും വിന്‍ഡോസ് 11 പ്രവര്‍ത്തിപ്പിക്കുക എന്നത് വിഷമംപിടിച്ച കാര്യമാണെന്നും റിപ്പോർട്ടുകൾ പറയുമ്പോൾ പുതിയ കംപ്യൂട്ടറുകൾക്ക് ഡിമാൻഡ് വർദ്ധിക്കുമെന്നതിൽ അതിശയോക്തിയില്ലെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com