ADVERTISEMENT

ഭാവി പ്രവചനങ്ങളിലൂടെ പ്രശസ്തനായ ഫ്രഞ്ചുകാരനാണ് നോസ്ട്രഡാമസ്. നോസ്ട്രഡാമസിനെ പോലെ പ്രവചനങ്ങള്‍ നടത്തി നിരവധിപേര്‍ പിന്നീട് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ 2013ല്‍ തന്നെ ടൈറ്റന്‍ ദുരന്തത്തെകുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അവകാശപ്പെട്ട് വൈറലാവുകയാണ് ഒരു ഐറിഷ് യുവതി. പത്തുവര്‍ഷം മുന്‍പ് ഡബോറ ഗ്രെറ്റന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ആഴക്കടലിലെ ദുരന്തത്തെകുറിച്ച് പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഡെബോറയുടെ ഈ പ്രചവനം.

ഡിജെയും സംഗീതജ്ഞയുമായ ഡബോറ ഗ്രെറ്റന്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്കുളള ഒരു ശതകോടീശ്വരന്റെ പര്യവേഷണത്തെകുറിച്ച് സ്വപ്‌നം കണ്ടതായി 2013ലാണ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. ദുഷ്ടനായ ഒരു ശതകോടീശ്വരന്‍ ആഴക്കടലിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്ക് അന്തര്‍വാഹിനിയില്‍ യാത്ര നടത്തുന്നു. തുടര്‍ന്ന് ടൈറ്റാനിക്കിന്റെ ഉളളില്‍ നിന്ന് വെളളം പുറത്തേക്ക് പമ്പ് ചെയ്യുന്നതായുമാണ് ഡബോറ സ്വപ്‌നം കണ്ടത്. ആ യാത്ര ഒരു ദുരന്തമായി മാറിയെന്നും ഡെബോറ 2013ലെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരുന്നു. ഇതില്‍ നല്ലൊരു സിനിമക്കുളള കഥയുണ്ടെന്നും അന്ന് തമാശയായി അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ കണ്ട സ്വപ്‌നം പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം സംഭവിക്കുമ്പോള്‍ ഡബോറയും സാമൂഹ മാധ്യങ്ങളില്‍ ഡബോറയെ പിന്തുടരുന്നവരും ആകെ ഞെട്ടലിലാണ്. 

ഇതേകുറിച്ച് ഡബോറ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രതികരിച്ചതിങ്ങനെയാണ്. 'ഞാന്‍ കണ്ട ഒരു സ്വപ്‌നത്തെകുറിച്ച് 2013ല്‍ എഴുതിയ ഒരു പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. വിഷമിപ്പിക്കുന്ന കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. വെറുമൊരു സ്വപ്‌നമായി ഞാന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമായപ്പോള്‍ അത് വളരെയധികം അമ്പരപ്പുണ്ടാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍പ്പെട്ടവരെ കുറിച്ചോര്‍ക്കുമ്പോള്‍ നിസഹായയായി പോവുകയാണ്. അവര്‍ പണക്കാരായിരിക്കാം, എന്നാല്‍ അവരും മനുഷ്യരാണ്. ആരും അര്‍ഹിക്കാത്ത മരണമാണ് അവര്‍ക്കുണ്ടായിരിക്കുന്നതെന്നും ഡെബോറ പറയുന്നു. ''

Read also: ' ഞാനും മക്കളും പൊട്ടിക്കരയുകയായിരുന്നു, അപ്പോൾ തോന്നി ഞാനൊരു മോശം അമ്മയാണെന്ന് ': സമീറ റെഡ്ഡി

ഡബോറയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതോടെ ഡബോറയെ ഒരു പ്രവാചകയായിട്ടാണ് ഇപ്പോള്‍ പലരും കാണുന്നത്. മാത്രമല്ല അന്ധയായ ബള്‍ഗേറിയന്‍ വൃദ്ധ സന്ന്യാസിനിയായിരുന്ന പ്രവാചക ബാബാ വാംഗയുമായി താരതമ്യം ചെയ്യുകയാണ് ഡെബോറയെ.

Content Summary: Women dreamt of Titan Disaster ten years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com