മുംബൈ∙ നെഞ്ചോടു ചേർത്തു സ്നേഹിച്ച നടിയെ അവസാനമായി ഒരുനോക്കു കാണാൻ മുംബൈയിലെ ശ്രീദേവിയുടെ വസതിയിലേക്ക് ആരാധകരുടെ ഒഴുക്ക്. അനുശോചനം അറിയിച്ചു കൊണ്ട് ചലച്ചിത്ര–ടിവി താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും സമൂഹത്തിലെ മറ്റു മേഖലകളിൽ നിന്നുള്ളവരും എത്തുന്നുണ്ട്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ അനുജൻ അനിൽകപൂറിന്റെ വസതിയിലേക്കാണ് എല്ലാവരും എത്തുന്നത്. ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുഷിയും ഇവിടെയാണുള്ളത്.
Can bathtubs kill? What happened to Sridevi?
ദുബായിൽ അമ്മയ്ക്കൊപ്പം ബന്ധുവിന്റെ വിവാഹ ചടങ്ങിനു പോയ ഖുഷി തിരികെ വന്നതിനു പിന്നാലെയായിരുന്നു മരണം. ആദ്യ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലായിരുന്നതിനാൽ ജാൻവി ദുബായിലേക്കു പോയിരുന്നില്ല. ഞായറാഴ്ച തന്നെ അനിൽകപൂറിന്റെ വസതിയിലേക്ക് ഒട്ടേറെ പേരെത്തിയിരുന്നു.
ബാത്ത്ടബിൽ വീണാൽ ഒരാൾ മരിക്കുമോ?; ശ്രീദേവിക്ക് സംഭവിച്ചതെന്ത് ?
ദീപിക പദുക്കോൺ, രൺബീർ സിങ്, അർജുൻ കപൂർ, ഫറാഖാൻ, കരൺജോഹർ, ഫർഹാൻ അക്തർ, റിതേഷ് സിധ്വാനി, റസൂൽ പൂക്കുട്ടി, സരോജ് ഖാൻ, ഹണി ഇറാനി, ശേഖർ കപൂർ, തബു, റിതേഷ് ദേശ്മുഖ്, ജനീലിയ ദേശ്മുഖ്, കമൻ ഹാസൻ, അക്ഷര ഹാസൻ, ശ്രുതി ഹാസൻ, മാധുരി ദീക്ഷിത്, അമീഷ പട്ടേൽ, ജയപ്രദ, ദിവ്യ ദത്ത, സാറ അലി ഖാന്‍ തുടങ്ങിയവർ അനിൽകപൂറിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഒട്ടേറെപ്പേർ സാമൂഹിക മാധ്യമങ്ങളിലൂടെയും ശ്രീദേവിക്ക് അനുശോചനം അറിയിച്ചു.
Tribute to Sridevi - Watch Video >>


അന്ധേരി റെയിൽവേ സ്റ്റേഷനിൽനിന്നു നാലു കിലോമീറ്റർ അകലെ ലോഖണ്ഡ്‌വാലയെന്ന കൂറ്റൻ ആഡംബര ഹൗസിങ് കോംപ്ലക്സിലാണു ബോണി കപൂറും കുടുംബവും താമസിക്കുന്നത്. മരണവാർത്തയറിഞ്ഞതു മുതൽ ആരാധകരും ചലച്ചിത്ര പ്രവർത്തകരും ഇങ്ങോട്ടൊഴുകുകയാണ്. രാജസ്ഥാനിൽ നിന്നുൾപ്പെടെയാണ് ശ്രീദേവിയുടെ വസതിയിലേക്ക് ആരാധകരെത്തിയിരിക്കുന്നത്. വൻ മാധ്യമസംഘവും എത്തിയിട്ടുണ്ട്.

Read: ശ്രീദേവി പോയി; വീട്ടിൽ വിളക്കണഞ്ഞു..
ലോഖണ്ഡ്‌വാല കോംപ്ലക്സിൽ ശ്രീദേവിയുടെ ചിത്രം സ്ഥാപിച്ചു താമസക്കാർ ആദരാഞ്ജലിയർപ്പിച്ചു. മെഴുകുതിരി കത്തിച്ചു പ്രത്യേക പ്രാർഥനകൾ നടത്തുന്നുമുണ്ട്.
Read at: ഈ റെക്കോർഡ് ശ്രീദേവിക്കു മാത്രം; 50 വർഷം, 300 സിനിമ, 9 ഡബിൾ റോൾ...
ദുബായിൽ എംബാമിങ് പൂർത്തിയാക്കിയ ശ്രീദേവിയുടെ മൃതദേഹം അനിൽ അംബാനി ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിലായിരിക്കും മുംബൈയിലേക്കു കൊണ്ടുവരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മുംബൈ ജുഹു പവൻഹൻസ് ശ്മശാനത്തിലാകും സംസ്കാരം എന്നാണു ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.