ന്യൂഡൽഹി∙ ലോക്സഭയിൽ അംബേദ്‌കറെ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികമാണ്. ബിജെപി ഭരണഘടനയെ അംഗീകരിച്ചു മുന്നോട്ടു പോകുന്ന പാർട്ടിയാണ്. കോൺഗ്രസ് അംബേദ്കർവിരോധി പാർട്ടിയാണ്.

ന്യൂഡൽഹി∙ ലോക്സഭയിൽ അംബേദ്‌കറെ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികമാണ്. ബിജെപി ഭരണഘടനയെ അംഗീകരിച്ചു മുന്നോട്ടു പോകുന്ന പാർട്ടിയാണ്. കോൺഗ്രസ് അംബേദ്കർവിരോധി പാർട്ടിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭയിൽ അംബേദ്‌കറെ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികമാണ്. ബിജെപി ഭരണഘടനയെ അംഗീകരിച്ചു മുന്നോട്ടു പോകുന്ന പാർട്ടിയാണ്. കോൺഗ്രസ് അംബേദ്കർവിരോധി പാർട്ടിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭയിൽ അംബേദ്കറെ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികമാണ്. ബിജെപി ഭരണഘടനയെ അംഗീകരിച്ചു മുന്നോട്ടു പോകുന്ന പാർട്ടിയാണ്. കോൺഗ്രസ് അംബേദ്കർവിരോധി പാർട്ടിയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ അപമാനിച്ചതു കോൺഗ്രസാണ്. ആരോപണങ്ങളെ നിയമപരമായി നേരിടുന്നതിനു സാധ്യത തേടും. പാർലമെന്റിന് അകത്തും പുറത്തുമുള്ള വ്യാജ ആരോപണങ്ങൾക്കെതിരെ നടപടികളെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജി ആവശ്യപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുന്നെങ്കിൽ തുടരട്ടെയെന്നും അമിത് ഷാ പറഞ്ഞു. 

ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ച നടന്നു. കഴിഞ്ഞ 75 വര്‍ഷത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ നടത്തി. പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും വ്യത്യസ്തമായ ആശയങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. പ്രശ്നങ്ങളെ കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാട് എപ്പോഴും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ രീതി അപലപനീയം. മരണത്തിനു മുൻപും ശേഷവും കോണ്‍ഗ്രസ് എങ്ങനെയാണ് അംബേദ്കറോട് പെരുമാറിയെന്നത് എല്ലാവര്‍ക്കുമറിയാം– അമിത് ഷാ പറഞ്ഞു. 

ADVERTISEMENT

‘‘എനിക്ക് ഖര്‍ഗെയോട് പറയാനുള്ളതു ഡോ. ബി.ആര്‍. അംബേദ്കര്‍ തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച സമൂഹ വിഭാഗത്തില്‍ നിന്നാണു നിങ്ങള്‍ വരുന്നത്. അതിനാല്‍, ഈ ദുഷിച്ച പ്രചാരണത്തെ നിങ്ങള്‍ പിന്തുണയ്ക്കരുത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദം കാരണം നിങ്ങള്‍ ഇത്തരമൊരു പ്രചാരണത്തില്‍ പങ്കെടുക്കുന്നതില്‍ എനിക്കു നിരാശയുണ്ട്. കോണ്‍ഗ്രസ് അംബേദ്കര്‍വിരുദ്ധവും ഭരണഘടനാവിരുദ്ധവും സംവരണവിരുദ്ധവും സവര്‍ക്കര്‍വിരുദ്ധവും ഒബിസിവിരുദ്ധവുമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു’’ – അമിത് ഷാ പറഞ്ഞു.

English Summary:

Amit Shah accuses Congress of being anti-Ambedkar : The BJP leader refutes allegations of insulting Ambedkar and defends the party's commitment to the Constitution.