ഹിറ്റ്ലർ ഏതെങ്കിലുമൊരു മതത്തിന്റെ നാമത്തിലല്ല യഹൂദരെ കൊന്നൊടുക്കിയത്. അത് അയാളുടെ തലച്ചോറിൽ ആഴ്ന്നിറങ്ങിയ വംശവെറിയുടെ ഫലമായിരുന്നു. അയാൾ മതവിശ്വാസിയായിരുന്നുമില്ല. വംശവെറിയുടെ ഇന്ത്യയിലെ പ്രധാന പര്യായം മതവെറിയാണ് – ജാതിവെറി നിലനിൽക്കെത്തന്നെ. ഇന്ത്യൻ വർഗീയതകൾ മതങ്ങളെയാണു കരുവാക്കുന്നത്. മതങ്ങളുടെ നാമത്തിലാണ് അവ വിഷസസ്യങ്ങളെപ്പോലെ വളരുന്നത്. മതവെറി ഇന്ത്യയിൽ വീഴ്ത്തിയ രക്തത്തിന് അളവില്ല. വിഭജനത്തിന്റെ നാളുകളിൽ മാത്രം കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണം 20 ലക്ഷത്തോളമാണെന്ന് കണക്കാക്കപ്പെടുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയിൽ നടന്ന വർഗീയകലാപ പരമ്പരകളിൽ മരിച്ചവരുടെ എണ്ണവും ലക്ഷങ്ങളിലേക്ക് എത്തും. ഗോസംരക്ഷണം പോലെയുള്ള വിശ്വാസങ്ങളുടെ പേരിൽപോലും ഒട്ടേറെപ്പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇതിനെല്ലാം ശേഷവും ഇന്ത്യയിൽ വർഗീയതയ്ക്കു

ഹിറ്റ്ലർ ഏതെങ്കിലുമൊരു മതത്തിന്റെ നാമത്തിലല്ല യഹൂദരെ കൊന്നൊടുക്കിയത്. അത് അയാളുടെ തലച്ചോറിൽ ആഴ്ന്നിറങ്ങിയ വംശവെറിയുടെ ഫലമായിരുന്നു. അയാൾ മതവിശ്വാസിയായിരുന്നുമില്ല. വംശവെറിയുടെ ഇന്ത്യയിലെ പ്രധാന പര്യായം മതവെറിയാണ് – ജാതിവെറി നിലനിൽക്കെത്തന്നെ. ഇന്ത്യൻ വർഗീയതകൾ മതങ്ങളെയാണു കരുവാക്കുന്നത്. മതങ്ങളുടെ നാമത്തിലാണ് അവ വിഷസസ്യങ്ങളെപ്പോലെ വളരുന്നത്. മതവെറി ഇന്ത്യയിൽ വീഴ്ത്തിയ രക്തത്തിന് അളവില്ല. വിഭജനത്തിന്റെ നാളുകളിൽ മാത്രം കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണം 20 ലക്ഷത്തോളമാണെന്ന് കണക്കാക്കപ്പെടുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയിൽ നടന്ന വർഗീയകലാപ പരമ്പരകളിൽ മരിച്ചവരുടെ എണ്ണവും ലക്ഷങ്ങളിലേക്ക് എത്തും. ഗോസംരക്ഷണം പോലെയുള്ള വിശ്വാസങ്ങളുടെ പേരിൽപോലും ഒട്ടേറെപ്പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇതിനെല്ലാം ശേഷവും ഇന്ത്യയിൽ വർഗീയതയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിറ്റ്ലർ ഏതെങ്കിലുമൊരു മതത്തിന്റെ നാമത്തിലല്ല യഹൂദരെ കൊന്നൊടുക്കിയത്. അത് അയാളുടെ തലച്ചോറിൽ ആഴ്ന്നിറങ്ങിയ വംശവെറിയുടെ ഫലമായിരുന്നു. അയാൾ മതവിശ്വാസിയായിരുന്നുമില്ല. വംശവെറിയുടെ ഇന്ത്യയിലെ പ്രധാന പര്യായം മതവെറിയാണ് – ജാതിവെറി നിലനിൽക്കെത്തന്നെ. ഇന്ത്യൻ വർഗീയതകൾ മതങ്ങളെയാണു കരുവാക്കുന്നത്. മതങ്ങളുടെ നാമത്തിലാണ് അവ വിഷസസ്യങ്ങളെപ്പോലെ വളരുന്നത്. മതവെറി ഇന്ത്യയിൽ വീഴ്ത്തിയ രക്തത്തിന് അളവില്ല. വിഭജനത്തിന്റെ നാളുകളിൽ മാത്രം കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണം 20 ലക്ഷത്തോളമാണെന്ന് കണക്കാക്കപ്പെടുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയിൽ നടന്ന വർഗീയകലാപ പരമ്പരകളിൽ മരിച്ചവരുടെ എണ്ണവും ലക്ഷങ്ങളിലേക്ക് എത്തും. ഗോസംരക്ഷണം പോലെയുള്ള വിശ്വാസങ്ങളുടെ പേരിൽപോലും ഒട്ടേറെപ്പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇതിനെല്ലാം ശേഷവും ഇന്ത്യയിൽ വർഗീയതയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിറ്റ്ലർ ഏതെങ്കിലുമൊരു മതത്തിന്റെ നാമത്തിലല്ല യഹൂദരെ കൊന്നൊടുക്കിയത്. അത് അയാളുടെ തലച്ചോറിൽ ആഴ്ന്നിറങ്ങിയ വംശവെറിയുടെ ഫലമായിരുന്നു. അയാൾ മതവിശ്വാസിയായിരുന്നുമില്ല. വംശവെറിയുടെ ഇന്ത്യയിലെ പ്രധാന പര്യായം മതവെറിയാണ് – ജാതിവെറി നിലനിൽക്കെത്തന്നെ. ഇന്ത്യൻ വർഗീയതകൾ മതങ്ങളെയാണു കരുവാക്കുന്നത്. മതങ്ങളുടെ നാമത്തിലാണ് അവ വിഷസസ്യങ്ങളെപ്പോലെ വളരുന്നത്. മതവെറി ഇന്ത്യയിൽ വീഴ്ത്തിയ രക്തത്തിന് അളവില്ല.

വിഭജനത്തിന്റെ നാളുകളിൽ മാത്രം കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണം 20 ലക്ഷത്തോളമാണെന്ന് കണക്കാക്കപ്പെടുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയിൽ നടന്ന വർഗീയകലാപ പരമ്പരകളിൽ മരിച്ചവരുടെ എണ്ണവും ലക്ഷങ്ങളിലേക്ക് എത്തും. ഗോസംരക്ഷണം പോലെയുള്ള വിശ്വാസങ്ങളുടെ പേരിൽപോലും ഒട്ടേറെപ്പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇതിനെല്ലാം ശേഷവും ഇന്ത്യയിൽ വർഗീയതയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും ബഹുമാന്യതയും നടുക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്.

മലയാളികൾ ചരിത്രത്തിൽനിന്നു നേടിയിരിക്കുന്നത് ഉൽപതിഷ്ണു സംസ്കാരവും നിരന്തരം പുരോഗതി തേടുന്ന സമൂഹവുമാണ്. അതു മലയാളികൾക്ക് ആഗോളചക്രവാളങ്ങളിൽ ചെറുതല്ലാത്ത സ്ഥാനം നൽകിക്കഴിഞ്ഞു. വർഗീയതയുടെ ശിശിരം കേരളത്തെ മൂടുമ്പോൾ, മലയാളികളായ നാം വിലപ്പെട്ടതായി കാണുന്ന എല്ലാറ്റിന്റെയും സർവനാശം വന്നെത്തുകയാണോയെന്നു ഭയപ്പെടണം.

ADVERTISEMENT

കേരളത്തിൽ ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതകൾക്ക് ഇന്നു വലിയ മാന്യതയും സ്വീകാര്യതയും ലഭിച്ചുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതകളുടെ ഈ വളർച്ച കേരളത്തിലെ മൂന്നു പ്രമുഖ സമുദായങ്ങൾ തമ്മിലുള്ള ആത്മഹത്യാപരമായ ത്രികോണ സംഘട്ടനത്തിലേക്കു നയിക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനാകില്ല. അത്തരമൊരു സംഭവവികാസം ഈ മൂന്നു സമുദായങ്ങളുടെ സഹവർത്തിത്വത്തിന്റെയും അവർ ഒന്നുചേർന്നു നിർമിച്ച സമ്പദ്‌വ്യവസ്ഥയുടെയും അടിത്തറ തകർക്കുമെന്നതിനു സംശയം വേണ്ട. ബുദ്ധിമാനെന്ന് അവകാശപ്പെടുന്ന മലയാളി തനിക്കും തന്റെ കുഞ്ഞുങ്ങളുടെ ഭാവിക്കുംവേണ്ടി ഒരുക്കുന്നത് ഒരു മരണക്കെണിയാണ്.

വർഗീയതകൾ അടിയൊഴുക്കുകളായി കേരളസമൂഹത്തിൽ എന്നും നിലനിന്നിരുന്നു. എന്നാൽ, അവ കൂസലില്ലാതെ മറനീക്കി പ്രത്യക്ഷപ്പെടുന്നത് ഇപ്പോഴാണ്. ഹീനങ്ങളായ വർഗീയ ഉച്ചരിക്കലുകൾ രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും സിനിമയുടെയും ആരാധനാലയങ്ങളുടെയും ടെലിവിഷന്റെയുമെല്ലാം വേദികളിൽ ഉച്ചത്തിൽ മുഴങ്ങുന്നു. കയ്യടിയും പ്രശംസയും നേടുന്നു. വായിക്കാൻ അറയ്ക്കേണ്ട വർഗീയാശ്ലീലം സമൂഹമാധ്യമങ്ങളിൽ നിറയുന്നു. മതങ്ങളെ ഉന്നംവയ്ക്കുന്ന വിഷമയങ്ങളായ വ്യാജ വാർത്തകൾ യുട്യൂബിനെ ഭീകരമായ അധോലോകമാക്കുന്നു. വാട്സാപ് ഗ്രൂപ്പുകളിലേക്ക് അപകടകാരികളായ വ്യാജർ ഇരതേടി കയറിവരുന്നു. കളവിന്റെയും വിദ്വേഷത്തിന്റെയും ഈ ബീഭത്സ ലോകത്തിന് അടിമകളായിത്തീരുന്ന മലയാളികൾ ഒരുപക്ഷേ, ലക്ഷക്കണക്കിനുണ്ട്.

നവോത്ഥാനത്തിന്റെയും പുരോഗമനചിന്തയുടെയും വെളിച്ചം ഒരിക്കൽ നിറഞ്ഞുനിന്ന കേരളത്തിലാണ് ഈ ദുഷ്ടശക്തികൾ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നത് എന്നത് അവിശ്വസനീയമാണ്. എന്നാൽ, അതിന്റെ പ്രധാന കാരണം വർഗീയതയ്ക്കെതിരായ ജാഗ്രത കേരളം കൈവിട്ടതാണ്. മതനേതൃത്വങ്ങൾക്കും ആധ്യാത്മിക ഗുരുക്കൾക്കും പോലും വർഗീയതയോട് അയിത്തമില്ല

ADVERTISEMENT

പക്ഷേ, ഇതിനെല്ലാം പിന്നിൽ ആസൂത്രണമുണ്ട്. വർഗീയതയുടെ ഉപജ്ഞാതാക്കൾ പലയാവർത്തി പ്രയോഗിച്ചു വിജയം നേടിയ തന്ത്രമാണത്. അതിന്റെ പ്രയോഗമാണ് രണ്ടു മുന്നണികളുടെ രാവണൻകോട്ടയെന്നു കരുതപ്പെടുന്ന കേരളത്തിൽ അവയുടെ അടിത്തറ മാന്തുന്നത്. ഈ തന്ത്രത്തിനു രണ്ടു മുഖങ്ങളുണ്ട്. വർഗീയതയുടെ കരുവാക്കി വളർത്തിയെടുക്കാവുന്ന പ്രശ്നങ്ങൾ മനഃപൂർവം സൃഷ്ടിക്കുക എന്നതാണ് ഒന്ന്. സാമൂഹിക സാഹചര്യങ്ങൾ യാദൃച്ഛികമായി സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ വർഗീയമാക്കിത്തീർക്കുക എന്നതാണ് രണ്ടാമത്തേത്. ഉപജ്ഞാതാക്കളെപ്പോലും അമ്പരപ്പിക്കുന്ന പ്രാരംഭ വിജയമാണ് ഈ തന്ത്രത്തിന് അവർക്കു കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. വർഗീയ പഴിചാരലുകളുടെ വിഷം ചീറ്റുന്ന പ്രശ്നങ്ങൾ ഒന്നിനു പിറകേ ഒന്നായി പ്രത്യക്ഷപ്പെടുകയും മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചെടുക്കുകയും ചെയ്യുന്നു. വർഗീയത അംഗീകൃതവും സ്വീകാര്യവുമായ ജീവിതയാഥാർഥ്യമായി മാറിക്കൊണ്ടിരിക്കുന്നു.

Representative image by McLittle Stock/Shutterstock.com

വാർത്ത എന്നത് സമൂഹങ്ങൾക്ക് ജീവന്മരണ പ്രാധാന്യമുള്ള, സങ്കൽപിക്കാനാകാത്തവിധം സ്വാധീനമുള്ള ജീവിതമുതൽക്കൂട്ടാണ്. സത്യസന്ധമായ വാർത്ത പൗരനെ തന്റെ സാമൂഹിക യാഥാർഥ്യങ്ങളെ മനസ്സിലാക്കാനും നേരിടാനും പ്രാപ്തനാക്കുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ കടുത്ത പ്രലോഭനങ്ങളുടെ മുൻപിൽപോലും നഗ്നമായ വർഗീയതയെ അകറ്റിനിർത്താറുണ്ട്. കേരളത്തിന്റെ അടിസ്ഥാനബലമായ ഹിന്ദു – മുസ്‌ലിം – ക്രിസ്ത്യൻ സമവാക്യത്തെ അപായപ്പെടുത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ അവർക്കറിയാം. പക്ഷേ, നവമാധ്യമങ്ങളിലൂടെ വർഗീയവിഷം പരത്തുന്ന ക്ഷുദ്രശക്തികൾക്ക് ഒന്നും നഷ്ടപ്പെടാനില്ല. കിട്ടുന്നതെല്ലാം ലാഭമാണ്.

ADVERTISEMENT

മലയാളികൾ ചരിത്രത്തിൽനിന്നു നേടിയിരിക്കുന്നത് ഉൽപതിഷ്ണു സംസ്കാരവും നിരന്തരം പുരോഗതി തേടുന്ന സമൂഹവുമാണ്. അതു മലയാളികൾക്ക് ആഗോളചക്രവാളങ്ങളിൽ ചെറുതല്ലാത്ത സ്ഥാനം നൽകിക്കഴിഞ്ഞു. വർഗീയതയുടെ ശിശിരം കേരളത്തെ മൂടുമ്പോൾ, മലയാളികളായ നാം വിലപ്പെട്ടതായി കാണുന്ന എല്ലാറ്റിന്റെയും സർവനാശം വന്നെത്തുകയാണോയെന്നു ഭയപ്പെടണം.

English Summary:

Kerala Under Threat: Is Communalism Eroding the State's Social Harmony?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT