വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും മനസ്സു തുറന്ന് നടിയും മോഡലുമായ ദിവ്യ പിള്ള. വിവാഹത്തെക്കുറിച്ചും പിന്നീട് ആ ജീവിതം ഉപേക്ഷിച്ചതിനെക്കുറിച്ചും തുറന്നു പറഞ്ഞ താരം താൻ ഇപ്പോൾ ഡേറ്റിങ്ങിലാണെന്നും വ്യക്തമാക്കി. പുതിയ തെലുങ്കു ചിത്രം തണ്ടേലിന്റെ

വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും മനസ്സു തുറന്ന് നടിയും മോഡലുമായ ദിവ്യ പിള്ള. വിവാഹത്തെക്കുറിച്ചും പിന്നീട് ആ ജീവിതം ഉപേക്ഷിച്ചതിനെക്കുറിച്ചും തുറന്നു പറഞ്ഞ താരം താൻ ഇപ്പോൾ ഡേറ്റിങ്ങിലാണെന്നും വ്യക്തമാക്കി. പുതിയ തെലുങ്കു ചിത്രം തണ്ടേലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും മനസ്സു തുറന്ന് നടിയും മോഡലുമായ ദിവ്യ പിള്ള. വിവാഹത്തെക്കുറിച്ചും പിന്നീട് ആ ജീവിതം ഉപേക്ഷിച്ചതിനെക്കുറിച്ചും തുറന്നു പറഞ്ഞ താരം താൻ ഇപ്പോൾ ഡേറ്റിങ്ങിലാണെന്നും വ്യക്തമാക്കി. പുതിയ തെലുങ്കു ചിത്രം തണ്ടേലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും മനസ്സു തുറന്ന് നടിയും മോഡലുമായ ദിവ്യ പിള്ള. വിവാഹത്തെക്കുറിച്ചും പിന്നീട് ആ ജീവിതം ഉപേക്ഷിച്ചതിനെക്കുറിച്ചും തുറന്നു പറഞ്ഞ താരം താൻ ഇപ്പോൾ ഡേറ്റിങ്ങിലാണെന്നും വ്യക്തമാക്കി. പുതിയ തെലുങ്കു ചിത്രം തണ്ടേലിന്റെ പ്രമോഷന്റെ ഭാഗമായി ഒരു തെലങ്കു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വ്യക്തിജീവിതത്തിലേയും അഭിനയജീവിതത്തിലെയും വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ദിവ്യ മനസു തുറന്നത്. 

ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി 12 വർഷമായി റിലേഷൻഷിപ്പിൽ ആയിരുന്നുവെന്ന് ദിവ്യ പിള്ള വെളിപ്പെടുത്തി. "മൂകാംബികയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എന്റെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങ് ഞങ്ങൾ റജിസ്റ്റർ ചെയ്തിരുന്നില്ല. ഞങ്ങൾ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാൽ ചില നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുൻപു തന്നെ ഞങ്ങൾ പിരിഞ്ഞു.

ADVERTISEMENT

ഞാൻ ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും അദ്ദേഹം ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും തമ്മിൽ ഒത്തുപോകാൻ പറ്റില്ലെന്നു മനസിലായപ്പോൾ പിരിയുകയായിരുന്നു. നിയമപരമായി റജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹമോചനത്തിന്റെ നൂലാമാലകൾ ഉണ്ടായിരുന്നില്ല. നിങ്ങൾ വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നൽകണമെന്ന് എനിക്ക് ആശയക്കുഴപ്പമാണ്. ചുരുക്കത്തിൽ ഞാൻ ദീർഘകാലമായി ഒരു ബന്ധത്തിലായിരുന്നു. അത് അവസാനിച്ചു."

അതേസമയം, താൻ ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം സ്വകാര്യമാക്കി വയ്ക്കാൻ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു. "അക്കാര്യം ലോകത്തോടു പങ്കുവയ്ക്കാൻ ഞാൻ മാനസികമായി ഒരുങ്ങുന്നതു വരെ,  രഹസ്യമാക്കി വയ്ക്കാനാണ് എന്റെ തീരുമാനം. ഡേറ്റിങ്ങ് ചെയ്യുന്നുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോൾ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിങ് ചെയ്യുന്നില്ലെന്ന് കള്ളം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരാണ് ആ വ്യക്തിയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല," ദിവ്യ വ്യക്തമാക്കി. 

ADVERTISEMENT

അഭിനേത്രി എന്ന നിലയിൽ താൻ ലിപ്‍ലോക്ക് സീനിന്റെ ആരാധികയല്ലെന്നു വ്യക്തമാക്കിയ ദിവ്യ, കള എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗം ചിത്രീകരിക്കുന്നതിനു നേരിട്ട വെല്ലുവിളികളും തുറന്നു പറഞ്ഞു. കളയിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് ആദ്യം സംവിധായകൻ പറഞ്ഞപ്പോൾ താൻ നിരസിക്കുകയായിരുന്നുവെന്നും പിന്നീട് സംവിധായകനുമായി നടന്ന തുടർ സംഭാഷണങ്ങൾക്കു ശേഷമാണ് അത്തരമൊരു സീൻ ചെയ്യാനുള്ള ആത്മവിശ്വാസം വന്നതെന്നും ദിവ്യ പറഞ്ഞു. 

ദിവ്യയുടെ വാക്കുകൾ ഇങ്ങനെ: ‘ഇന്റിമേറ്റ് സീൻ എങ്ങനെ ചെയ്യും എന്നായിരുന്നു എന്റെ മനസ്സിൽ. ക്യാമറയ്ക്കു മുൻപിൽ അത്ര പരിചയമില്ലാത്ത ഒരാൾക്കൊപ്പം എങ്ങനെ ഇന്റിമേറ്റ് സീൻ അഭിനയിക്കും എന്ന സംശയം എനിക്കുണ്ടായിരുന്നു. എന്നെക്കൊണ്ട് അതിന് കഴിയില്ലെന്നായിരുന്നു എന്റെ വിശ്വാസം.

ADVERTISEMENT

ദേഷ്യം പോലെയോ, സങ്കടം പോലെയോ ഒക്കെയുള്ള വികാരം മാത്രമാണ് ഇതെന്ന് സംവിധായകൻ എന്നെ പറഞ്ഞു മനസിലാക്കാൻ നോക്കി. അത്തരം വികാരങ്ങൾ അഭിനയിക്കാൻ കുഴപ്പമില്ലെങ്കിൽ ഈ വികാരത്തോടു മാത്രമെന്താണ് പ്രശ്നമെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. എനിക്ക് അങ്ങനെ ചെയ്യാൻ താൽപര്യമില്ല എന്നതായിരുന്നു എന്റെ മറുപടി.’

"മറ്റൊരാളുമായി അത്രയും അടുത്തിടപെഴുകുന്നത് ആലോചിക്കുമ്പോൾ പോലും എനിക്കതിൽ കുഴപ്പം തോന്നുമായിരുന്നു. പക്ഷേ, സംവിധായകൻ എനിക്ക് കാര്യങ്ങൾ കുറച്ചു കൂടി വിശദീകരിച്ചു തന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ഏതെല്ലാം തടസങ്ങളെയാണ് മറി കടക്കേണ്ടത്, എന്താണ് അരോചകം, എന്തല്ല എന്നൊക്കെ തീരുമാനിക്കുന്നതിൽ ഒരു അഭിനേതാവിന് എത്രത്തോളം സ്വാതന്ത്ര്യമുണ്ട് എന്നതിനെക്കുറിച്ചൊക്കെ സംസാരിച്ചു. മണ്ണിലോ അഴുക്കിലോ ഒരു സീൻ ഷൂട്ട് ചെയ്യേണ്ടി വരുമ്പോൾ എന്തു ചെയ്യും? അതു ചെയ്യില്ലേ എന്ന് എന്നോടു ചോദിച്ചു. അതു ചെയ്യാമെങ്കിൽ പിന്നെ ഇന്റിമേറ്റ് സീൻ ചെയ്യുന്നതിൽ എന്താണ് പ്രശ്നം എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചോദ്യം."

"ഇത്തരം രംഗങ്ങൾ കണ്ട് ആളുകൾ എന്നെ ജഡ്ജ് ചെയ്യില്ലേ എന്നതായി എന്റെ അടുത്ത സംശയം. അതൊക്കെ എന്തിനാണ് ശ്രദ്ധിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഒരു അഭിനേതാവ് ആകുമ്പോൾ മറ്റൊരു വ്യക്തിയെയാണ് അവതരിപ്പിക്കുന്നത്. അതു നിങ്ങളല്ല. കട്ട് വിളിച്ചാൽ അത് അവിടെ തീർന്നു. അതു സത്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു." 

"പിന്നീട് ഞാൻ ടൊവീനോയ്ക്കൊപ്പം ഇരുന്നു സംസാരിച്ചു. ആ സീൻ എങ്ങനെ ചെയ്യാം, ക്യാമറയ്ക്കു മുൻപിൽ എത്രത്തോളം വരും, എത്രത്തോളം അടുത്തു പെരുമാറണം എന്നൊക്കെ ചർച്ച ചെയ്തു. അതു ചെയ്തപ്പോൾ ക്യാമറയെ കുറിച്ചു മാത്രമെ ഞങ്ങൾ ചിന്തിച്ചുള്ളൂ. ചുംബിക്കുന്ന സീനിൽ ആണെങ്കിൽ പോലും ക്യാമറയ്ക്ക് ഫേവറബിൾ ആയിട്ടല്ലേ ചെയ്യുന്നത് എന്നു മാത്രമായി ചിന്ത. അല്ലാതെ ചുംബനത്തെക്കുറിച്ച് ആലോചിക്കാൻ ഒന്നും പറ്റില്ല. ടൊവീനോ ആ ഷൂട്ടിന്റെ പ്രോസസ് വിഡിയോ എടുത്തിരുന്നു. അതു കണ്ടാൽ മനസിലാകും, 75–80 കിലോഗ്രാം ഭാരമുള്ള ഒരു ക്യാമറ പിടിച്ചു നിൽക്കുന്ന ക്യാമറാമന്റെ മുൻപിലാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾ അഭിനയിക്കേണ്ടി വരികയെന്ന്! അതാണ് ചലഞ്ച്."

ദിവ്യ പിള്ള അഭിനയിച്ച തെലുങ്കു ചിത്രം മംഗളവാരത്തിലെ ചില ഇന്റിമേറ്റ് സീനുകൾ വൈറലായിരുന്നു. ആ രംഗങ്ങൾ ചിത്രീകരിക്കുമ്പോഴും തന്റെ അസ്വസ്ഥത സംവിധായകനെ അറിയിച്ചെന്ന് ദിവ്യ പറഞ്ഞു. പിന്നീട്, തനിക്കും കൂടി സൗകര്യപ്രദമായ രീതിയിൽ ആ സീൻ ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് ദിവ്യ വെളിപ്പെടുത്തി. "മംഗളവാരത്തിൽ ഇന്റിമേറ്റ് സീൻ വന്നപ്പോൾ ഞാൻ കംഫർട്ടബിൾ അല്ലെന്ന് വ്യക്തമാക്കിയിരുന്നു. ആ രംഗത്തിൽ എന്റെ കൂടെ അഭിനയിക്കുന്ന ശ്രാവൺ എന്റെ മുകളിൽ വരുന്ന തരത്തിലായിരുന്നു ആദ്യം ആ രംഗം പ്ലാൻ ചെയ്തിരുന്നത്. അത് എനിക്ക് ഓകെ ആയിരുന്നില്ല.

ഇക്കാര്യം ഞാൻ സംവിധായകനോടു പറഞ്ഞു. അപ്പോൾ സംവിധായകൻ പറഞ്ഞത്, ഈ രണ്ടു കഥാപാത്രങ്ങൾ ഇന്റിമേറ്റാകുന്നത് സിനിമയിൽ ആവശ്യമാണ്. ആ ഫീൽ കിട്ടുന്നതിന് ഏതു തരത്തിൽ ചെയ്യാമെന്ന് നിങ്ങൾ രണ്ടു പേരും തീരുമാനിക്കൂ എന്നായിരുന്നു. ശ്രാവൺ എന്നോട് അക്കാര്യത്തിൽ സഹകരിച്ചു. എന്റെ കഥാപാത്രം ശ്രാവണിന്റെ മുകളിൽ വരുന്ന തരത്തിൽ ചെയ്യാമെന്നു പറഞ്ഞതിനുസരിച്ചാണ് ആ സീൻ ഇപ്പോൾ കാണുന്ന രീതിയിൽ ചിത്രീകരിച്ചത്," ദിവ്യ പിള്ള വെളിപ്പെടുത്തി.  

English Summary:

Divya Pillai's Bold Confessions: Love, Marriage, and Intimate Scenes in Latest Telugu Movie