ADVERTISEMENT

തൃശൂർ ∙ ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കരുതെന്ന നിർദേശത്തോടെ തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിന്  അനുമതി. 12നാണു താലപ്പൊലി. താലപ്പൊലി ദിനത്തിലും പിറ്റേന്നു പുലർച്ചെയും നടക്കാറുള്ള വെടിക്കെട്ടാണ് പ്രദർശന വെടിക്കെട്ട് മാത്രം ആക്കിയത്. അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികൾ ഉപയോഗിച്ചാൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് എഡിഎമ്മിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആംബുലൻസ് സൗകര്യം ഒരുക്കണമെന്നും അത്യാഹിതഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് വൈദ്യസഹായം നൽകുന്നതിനുള്ള നടപടി വേണമെന്നും ഉത്തരവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com