Activate your premium subscription today.
മാധ്യമപ്രവർത്തനത്തിന്റെ സാഹസികതയും പ്രഫഷനലിസത്തോടുള്ള പ്രതിബദ്ധതയും രേഖപ്പെടുത്തിയാണ് മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ.വി.മുകേഷിന്റെ ദാരുണാന്ത്യം. പാലക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഈ യുവാവ് മാധ്യമലോകത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ സങ്കടമായിത്തീരുന്നു.
ചെന്നൈ∙ തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവിയാണ് (54) മരിച്ചത്. ബുധനാഴ്ച
പാലക്കാട്∙ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ.വി.മുകേഷ് (34) മരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാടായിരുന്നു സംഭവം. മലപ്പുറം പരപ്പനങ്ങാടി
പാലക്കാട്∙ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ആന ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം–ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഇടിയേറ്റ പിടിയാന സമീപത്തുള്ള കുഴിയിലേക്ക് വീണു. ഇതേസ്ഥലത്ത് ഒരു മാസത്തിനുള്ളിൽ
കഞ്ചിക്കോട് ∙ മലമ്പുഴ– കൊട്ടേക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ വീണ്ടും ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു. 2 വയസ്സുള്ള പിടിയാനയാണു ചരിഞ്ഞത് ഇന്നലെ രാത്രി 11.15നു തിരുവനന്തപുരം– ചെന്നൈ എക്സ്പ്രസ് ട്രെയിൻ (12624) ഇടിച്ചാണ് അപകടം. കഴിഞ്ഞമാസം 10ന് ഇതേ സ്ഥലത്തുണ്ടായ സമാന അപകടത്തിൽ ഗുരുതര പരുക്കേറ്റ പിടിയാന വനംവകുപ്പിന്റെ ചികിത്സയ്ക്കിടെ 3 ദിവസത്തിനു ശേഷം ചരിഞ്ഞിരുന്നു.
മറയൂർ ∙ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ഒറ്റയാൻ തകർത്തു. കീഴാന്തൂരിൽ നിത്യാനന്ദന്റെ കാറാണു തകർത്തത്. ഇന്നലെ പുലർച്ചെ 5ന് ആണു സംഭവം. രാത്രി മറയൂർ – കാന്തല്ലൂർ റോഡിൽ കറങ്ങി നടന്ന കാട്ടാനയെ ഗ്രാമവാസികൾ ഓടിക്കാൻ ശ്രമിച്ചു.
പനമരം∙ വയനാട് നടവയൽ നെയ്ക്കുപ്പയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം. വീട്ടിലേക്കുള്ള വഴിയിലാണ് വാഹനങ്ങള്‍ നിർത്തിയിട്ടിരുന്നത്. കാറിന്റെ മുന്‍ഭാഗം ആന ചവിട്ടിത്തകര്‍ത്തു. പിന്‍ഭാഗത്ത് കുത്തി.
മലപ്പുറം∙ നാടുകാണി ചുരത്തിനു സമീപം ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി.പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. ചെക്പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാട്ടാന കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബന്ദിപ്പുർ ചെക്പോസ്റ്റ് രാത്രി ഒൻപതിന് അടയ്ക്കും. രാവിലെ ചെക്പോസ്റ്റ്
അതിരപ്പിള്ളി ∙ ആനക്കല്ല് ജംഗിൾ സഫാരി വാഹനത്തിനു നേരെ പാഞ്ഞടുത്ത കാട്ടാനയിൽ നിന്നും സഞ്ചാരികളെ വനം ജീവനക്കാർ രക്ഷപ്പെടുത്തി. ശനി രാവിലെ അതിരപ്പിള്ളി റേഞ്ചിൽ നിന്നു വനത്തിലൂടെ സഞ്ചാരികളുമായി പോയ ജീപ്പിനു നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വനപാതയുടെ അരികിൽ കുഞ്ഞുങ്ങളുമായി നിന്നിരുന്ന കൂട്ടത്തിലെ ആനയാണ് ആക്രമിക്കാൻ പാഞ്ഞടുത്തത്.
പത്തനാപുരം (കൊല്ലം) ∙ കടശേരി വനത്തിൽ 10 ദിവസത്തോളം വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു. കടശേരി ഫോറസ്റ്റ് സ്റ്റേഷനു കീഴിലെ പാടം ഇരുട്ടുതറയിലാണ് സംഭവം. 30 വയസ്സ് തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. മൃതദേഹത്തിനു 4 ദിവസത്തെ പഴക്കം കണക്കാക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇന്നലെ രാവിലെയാണ് ആനയെ ചരിഞ്ഞ നിലയിൽ
പന്തല്ലൂർ∙ വയനാട് അതിർത്തിയായ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിനടുത്ത് നെല്ലാക്കോട്ട ടൗണിൽ വിലസി ഒറ്റയാൻ. ഇന്നലെ രാത്രിയിൽ ടൗണിലെത്തിയ ആനയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ടൗണിൽ നിൽക്കുന്ന ആനയെ കണ്ട കാർ ഡ്രൈവർ, കാർ പിറകോട്ടെടുത്ത് മറ്റൊരു വഴി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. ആനയെക്കണ്ട്
തൃശൂർ∙ തൃശൂർ വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കൊമ്പനാന വീണത്. ചൊവാഴ്ച വെളുപ്പിന് ഒരു മണിക്കായിരുന്നു സംഭവം.
തിരുവനന്തപുരം ∙ കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനു രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. ഡോ. അലക്സാൻഡ്ര സിമ്മർമാൻ (ഐയുസിഎൻ), ഡോ. ബെന്നോ ബോർ (യുനെസ്കോയുടെ പരിസ്ഥിതി ശാസ്ത്രജ്ഞൻ), ഡോ. ഷിജു സെബാസ്റ്റ്യൻ (ക്രൈസ്റ്റ് കോളജ് അസോ. പ്രഫസർ), ഡോ. ഭൂമിനാഥൻ (ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ)
ഗൂഡല്ലൂർ (തമിഴ്നാട്)∙ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരുക്ക്. കോട്ടയം കാഞ്ഞിരപ്പള്ളി ഈറ്റക്കുഴിയിൽ തങ്കമ്മ (65) യ്ക്കാണ് പരുക്കേറ്റത്. ഊട്ടിയിൽ വിനോദയാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റ ഇവരെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങൾക്ക് മുൻപ് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയുടെ പ്രസിഡന്റ് ജർമനിക്കെതിരെ ഒരു ഭീഷണി മുഴക്കി. യുദ്ധമോ ഉപരോധമോ അല്ല, തങ്ങളുടെ രാജ്യത്തുനിന്ന് 20,000 ആനകളെ ജർമൻ തലസ്ഥാനമായ ബെർലിനിലെത്തിക്കുമെന്നായിരുന്നു അത്
തൊടുപുഴ∙ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം. മാട്ടുപ്പെട്ടി ഫാക്ടറിക്കു സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് തകര്‍ത്തത്. പുലര്‍ച്ചെയോടെയായിരുന്നു ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തുതന്നെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ സമീപത്തുള്ള വനത്തിലേക്കു തുരത്തി.
തൃശൂർ ∙ വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചീങ്കണ്ണി
'വൈകിട്ട് ആറു മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റില്ല, വെളുപ്പിനെ പുറത്തേക്കിറങ്ങാൻ പറ്റില്ല, എന്തെങ്കിലും അപകടമോ മറ്റോ ഉണ്ടായാൽ നേരം വെളുത്ത് ആനയൊന്നും ഇല്ലെന്ന് ഉറപ്പാക്കിയിട്ട് വേണം പുറത്തേക്ക് പോകാൻ. വെറും നാലു കിലോമീറ്ററേ ഉള്ളൂ ഇവിടെ നിന്ന് വനാതിർത്തിയിലേക്ക്. എല്ലാ ദിവസങ്ങളിലും തന്നെ ആനകൾ ഇവിടെ എത്താറുണ്ട്. ജീവൻ പേടിച്ചാണ് കഴിയുന്നത്. അതിനു പിന്നാലെയാണ് ഇത്തരം പ്രശ്നങ്ങൾ. അവർ പറഞ്ഞ കാര്യങ്ങൾ പാലിക്കുമോ എന്നു നോക്കട്ടെ', കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ പ്ലാച്ചേരിയിൽ കിണറ്റിൽ വീണ ആനയെ വനംവകുപ്പ് കയറ്റി വിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും സിജു പത്രേസിന് രോഷവും സങ്കടവും അടക്കാനാവുന്നില്ല.
കഞ്ചിക്കോട് (പാലക്കാട്) ∙ മൂന്നു ദിവസത്തെ വേദനയ്ക്കൊടുവിൽ പിടിയാന ചെരിഞ്ഞു. മലമ്പുഴ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി പരുക്കേറ്റ ആനയെ രക്ഷിക്കാനുള്ള വനം ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായി. മലമ്പുഴ വനത്തോടു ചേർന്ന് ഒരുക്കിയ താൽക്കാലിക കേന്ദ്രത്തിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് 25 വയസ്സുള്ള ആനയുടെ അന്ത്യം മെഡിക്കൽ സംഘം സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രി തന്നെ സംസ്കരിച്ചു.
പാലക്കാട്∙ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളം കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു പരുക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആന. പരുക്കേറ്റ പിൻകാലുകൾക്കു പൂർണമായി ചലന ശേഷി നഷ്ടപ്പെടുകയും എഴുന്നേൽക്കാൻ സാധിക്കാത്ത
കൊച്ചി∙ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആനയെ മഴയുടെ മറവിൽ കിണർ ഇടിച്ച് പുറത്തെത്തിച്ച് വനത്തിലേക്ക് ഓടിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. ആനയെ മയക്കുവെടി വയ്ക്കുമെന്നായിരുന്നു അധികൃതർ പ്രദേശവാസികൾക്കു നൽകിയിരുന്ന ഉറപ്പ്. ആനയെ രക്ഷിക്കാനെത്തിച്ച മണ്ണുമാന്തി യന്ത്രം അടക്കം പിടിച്ചുവച്ചാണു പ്രദേശവാസികൾ പ്രതിഷേധം തുടരുന്നത്.
കോതമംഗലം ∙ നാട്ടിലിറങ്ങിയ കാട്ടാന കിണറ്റിൽ വീണു കുടുങ്ങിയതു 16 മണിക്കൂറോളം. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാച്ചേരി തോടിനു സമീപം വടക്കുംഭാഗം പൂലാഞ്ഞി കുഞ്ഞപ്പന്റെ പുരയിടത്തിലെ കിണറ്റിലാണു വെള്ളിയാഴ്ച പുലർച്ചെ 1.30ന് ആന വീണത്. ഇന്നലെ വൈകിട്ടാണ് ആനയെ കരയ്ക്കു കയറ്റി കാട്ടിലേക്കോടിച്ചത്.
കൊച്ചി∙ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആനയെ കരയ്ക്കു കയറ്റി വനത്തിലേക്ക് ഓടിച്ച ശേഷവും തങ്ങൾ പ്രതിഷേധിക്കാൻ കാരണം വനംവകുപ്പും മറ്റു വകുപ്പുകളും കാണിച്ച വഞ്ചനയെന്ന് നാട്ടുകാർ. 16 മണിക്കൂറോളം കിണറ്റിൽ കിടന്ന ആനയെ വൈകിട്ട് അഞ്ചു മണിയോടെയാണ് കിണറ്റിൽ നിന്നു കയറ്റി വനപ്രദേശത്തേക്ക്
കൊച്ചി∙ 16 മണിക്കൂറോളം കിണറ്റിൽ അകപ്പെട്ട ആനയെ രക്ഷിച്ചെങ്കിലും വന്യമൃഗ ശല്യം നിമിത്തം ദുരിതമനുഭവിക്കുന്ന തങ്ങളെ വനംവകുപ്പ് പറഞ്ഞു പറ്റിക്കുകയായിരുന്നെന്ന് കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ പ്ലാച്ചേരി നിവാസികൾ. ആനകളുടെ ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാം, ആനകൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം,
കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറ്റിൽ വീണ കാട്ടാന കഴിഞ്ഞ 12 മണിക്കൂറോളമായി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്കു കയറാൻ ആന ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മലമ്പുഴ∙ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളം കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു പരുക്കേറ്റ പിടിയാനയുടെ നില അതീവ ഗുരുതരം. ആനയുടെ ജീവൻ നിലനിർത്താനുള്ള വിദഗ്ധ ചികിത്സയാണ് നിലവിൽ നൽകുന്നത്.
കോതമംഗലം ∙ 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കാട്ടാനയെ കരയ്ക്കു കയറ്റി. കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെയാണു കരയ്ക്കു കയറ്റിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിടിച്ച്
തൃശൂര്‍∙ വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മുരുകാളി എസ്റ്റേറ്റിലെ അരുണ്‍ (51) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ജോലിക്കു പോവുകയായിരുന്ന അരുണിനെ തോട്ടത്തില്‍ മറഞ്ഞുനിന്ന കാട്ടുപോത്ത് ഓടിയെത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നു. കരച്ചില് കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ അരുണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടയം ∙ ചെറുപ്പം മുതലുള്ള ആനക്കമ്പം ഒടുവിൽ അരവിന്ദിന്റെ ജീവനെടുത്തു. കഴിഞ്ഞ ദിവസം രാത്രി ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന വിളക്കെഴുന്നള്ളിപ്പിനിടെയാണു രണ്ടാം പാപ്പാൻ പാത്താമുട്ടം സ്വദേശി അരവിന്ദ് (24) ഇടഞ്ഞ ആനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടത്.
സാംബിയയിൽ സഫാരി യാത്രയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ അമേരിക്കൻ യുവതിക്ക് ദാരുണാന്ത്യം. കഫ്യു നാഷനൽ പാർക്കിലാണ് സംഭവം. ശനിയാഴ്ച രാവിലെ ആറുപേരുമായി പോകുന്ന വാഹനത്തെ ആന പിന്തുടർന്ന് മറിച്ചിടുകയായിരുന്നു.
വൈക്കം∙ വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ആന രണ്ടാം പാപ്പാനെ ചവിട്ടി കൊന്നു. കോട്ടയം ചങ്ങനാശേരി പാത്താമുട്ടം സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയാണു സംഭവം. ചങ്ങല ഇടാൻ ശ്രമിക്കുന്നതിനിടെ 2-ാം പാപ്പാനെ മുൻകാലിനു തട്ടിമറിച്ചിട്ടശേഷം ചവിട്ടി കൊല്ലുകയായിരുന്നു.
തുലാപ്പള്ളി (പത്തനംതിട്ട) ∙ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജുവിന് നാടിന്റെ അന്ത്യാഞ്ജലി. വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോയി. ബിജുവിന്റെ ഭാര്യയും മക്കളും അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്ക്ക് 12 വരെ പള്ളിയിൽ പൊതുദർശനം നടക്കും. ഓട്ടോ
തുലാപ്പള്ളി (പത്തനംതിട്ട) ∙ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജു മാത്യുവിന്റെ (52) കുടുംബത്തിനു നഷ്ടപരിഹാരമായി ലഭിക്കേണ്ട ബാക്കി തുകയായ 5 ലക്ഷം ഇന്നലെ രാത്രി കൈമാറി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ സന്ധ്യയ്ക്കു ബിജുവിന്റെ ഭാര്യ ഡെയ്സിയെ
പത്തനംതിട്ട∙ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജുവിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം.
തുലാപ്പള്ളി (പത്തനംതിട്ട) ∙ വീടിനു സമീപമുള്ള പുരയിടത്തിലെ കൃഷി നശിപ്പിച്ച കാട്ടാനയെ ഓടിക്കാൻ ശ്രമിച്ച കർഷകനെ ആന തുമ്പിക്കൈകൊണ്ട് അടിച്ചു കൊന്നു. വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജുവാണ് (52) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 1.30നാണ് സംഭവം. ഞായറാഴ്ച സന്ധ്യ മുതൽ ഇവിടെ ഒറ്റയാനെ കണ്ടിരുന്നു. അയൽവാസിയായ പുല്ലേലി ആനന്ദന്റെ വീടിനോടു ചേർന്നുള്ള തെങ്ങ് പിഴുതു മറിക്കുന്ന ശബ്ദം കേട്ടാണ് ബിജു വീടിനു പുറത്തേക്കു പോയതെന്ന് ഭാര്യ ഡെയ്സി പറഞ്ഞു.
കണമല ∙ കാട്ടാന ആക്രമണത്തിൽ വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജു (52) കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയിൽ വ്യാപക ജനരോഷം. കണമല ഫോറസ്റ്റ് സ്റ്റേഷൻ പരിസരം സ്തംഭിച്ചത് 3 മണിക്കൂർ. ബിജുവിന്റെ കുടുംബത്തിനുള്ള സഹായ നടപടികൾ വേഗത്തിലാക്കണം, വന്യമൃഗങ്ങളിൽനിന്നു ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജനകീയ സമിതി കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ചിൽ പമ്പാവാലി– ഏയ്ഞ്ചൽവാലി നിവാസികളായ സ്ത്രീകളടക്കമുള്ള നൂറുകണക്കിനു പേർ പങ്കെടുത്തു.
പത്തനംതിട്ട∙ തുലാപ്പള്ളിയിൽ ഓട്ടോഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ നല്‍കും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്നു തന്നെ നല്‍കും. 50 ലക്ഷം രൂപ നല്കാന് ശുപാര്‍ശ ചെയ്യും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക്
പാലക്കാട്∙ അഗളി നരസിമുക്ക് പുവ്വാത്ത കോളനിയിൽ പുലി പശുവിനെ കൊന്നുതിന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. കോളനിയിലെ തങ്കരാജിന്റെ പശുവിനെയാണ് പിടിച്ചത്. പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ പുലി പിടിച്ചിട്ടുണ്ട്.
പത്തനംതിട്ട∙ തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു
ചിന്നക്കനാൽ∙ ഇടുക്കിയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷം. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമിറങ്ങി. ജനവാസ മേഖലയ്ക്ക് സമീപം തുടരുന്ന പടയപ്പയെ ആർആർടി സംഘം നിരീക്ഷിക്കുകയാണ്. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. വിരണ്ടോടുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽനിന്ന് സ്ത്രീ
വയനാട്∙ കാട്ടാനയുടെ മുന്നിൽപ്പെട്ട കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മാനന്തവാടി പുൽപ്പള്ളി റോഡിൽ കുറച്ചിപ്പറ്റയിലാണ് റോഡിലൂടെ നടന്നു നീങ്ങിയ ആന കാറിനു നേരെ അടുത്തത്. നാട്ടുകാർഒച്ചവച്ചതിനെ തുടർന്നാണ് കാർ ആക്രമിക്കാതെ ആന പിന്തിരിഞ്ഞത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് കയറാൻ ശ്രമിച്ച ആനയെ
അമ്പലവയൽ\ നിലമ്പൂർ ∙ ഉൾവനത്തിൽ തേനെടുക്കാൻ പോയ ആദിവാസി ദമ്പതികളെ ആന ആക്രമിച്ചു. ഭാര്യ കാെല്ലപ്പെട്ടു. ഭർത്താവിന് ഗുരുതര പരുക്ക്. പരപ്പൻപാറ ചോലനായ്ക്ക കോളനിയിൽ മിനി (35) ആണ് മരിച്ചത്. പരുക്കേറ്റ ഭർത്താവ് സുരേഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദൈവങ്ങൾ ചങ്ങലയിൽ എന്നർഥം വരുന്ന ഗോഡ്സ് ഇൻ ഷാക്കിൾസ് എന്ന പേരിൽ ഡോക്യുമെന്ററി സംവിധാനം ചെയ്യുകയും പുസ്തകമെഴുതുകയും ചെയ്ത സംഗീത അയ്യർ സ്ഥാപിച്ച സംഘടനയാണ് വോയ്സസ് ഫോർ ഏഷ്യൻ എലഫന്റ്സ്
വടുവഞ്ചാൽ (വയനാട്)∙ വയനാട്– മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് മരിച്ചത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. മിനിയുടെ ഭർത്താവ് സുരേഷിന് ഗുരുതരമായി പരുക്കേറ്റു. മേപ്പാടിയിൽനിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു.
തൊടുപുഴ ∙ ഭീതിയുടെ അനിമൽ റേഞ്ചായി ഇടുക്കി ജില്ല. വനത്തിനോടു ചേർന്ന മേഖലയിൽ ഇന്നലെ ആറിടങ്ങളിൽ കാട്ടാനയിറങ്ങി. ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിനുനേരെ ഇന്നലെ പുലർച്ചെ 4നു ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായി. വീടിന്റെ ഭിത്തിക്കു വിള്ളൽ വീണു. സീലിങ് പൊട്ടിവീണു. ഇടമലക്കുടിയിൽ കാട്ടാനക്കൂട്ടം ചൊവ്വാഴ്ച രാത്രി 7ന് ഇറങ്ങി ഗിരിജൻ സൊസൈറ്റിയുടെ പലചരക്കുകട തകർത്തു. സാധനങ്ങൾ വലിച്ചു പുറത്തിട്ടു.
തൊടുപുഴ∙ വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി ഇടുക്കിയിലെ ജനങ്ങൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാട്ടാന ഇറങ്ങി ആക്രമണം നടത്തി. മൂന്നാറിൽ കടുവ പശുവിനെ ആക്രമിച്ചു. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയും ആക്രമണം നടത്തി. ദേവികുളത്തും മൂന്നാറിലെ കുണ്ടള ഡാമിനു സമീപവും ഇടമലക്കുടിയിലും കാട്ടാനക്കൂട്ടമിറങ്ങി.
പുല്‍പ്പള്ളി ∙ കാട്ടാനക്കലിയില്‍ ജീവന് നഷ്ടമായ പാക്കം കുറുവാ ദ്വീപിലെ ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരനായിരുന്ന പോളിന്റെ കുടുംബത്തിന്റെ സ്വപ്നം സഫലമായി. കുടുംബം മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നായ വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. രാഹുല്‍ഗാന്ധി എംപിയുടെ നിർദേശപ്രകാരം,
തുടർച്ചയായുണ്ടായ വന്യജീവി ആക്രമണങ്ങളിൽ നിസ്സഹായരും നിരാലംബരുമായ ജനത സർക്കാരിന്റെ നിരുത്തരവാദിത്തത്തെ ചോദ്യം ചെയ്തപ്പോഴാണ് ബഹുതലങ്ങളിലുള്ള നടപടികൾ ഈ മാസമാദ്യം പ്രഖ്യാപിക്കപ്പെട്ടത്. മനുഷ്യ–വന്യജീവി സംഘർഷം വർധിച്ച സാഹചര്യത്തിൽ വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, ഇനിയൊരു ദുരന്തംകൂടി സംഭവിച്ചശേഷം തുടർനടപടികൾക്കു കാത്തിരിക്കുകയാണു സർക്കാരെന്നു തോന്നിക്കുംവിധത്തിലുള്ള മെല്ലെപ്പോക്കാണ് ഇപ്പോൾ കാണുന്നത്.
മൂന്നാർ ∙ തുമ്പിക്കൈകൊണ്ട് കെഎസ്ആർടിസി ബസിന്റെ സ്റ്റിയറിങ് കറക്കിയും സീറ്റ് ബെൽറ്റ് പൊട്ടിക്കാൻ ശ്രമിച്ചും പടയപ്പയുടെ പരാക്രമം. ഇന്നലെ രാവിലെ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനുള്ളിൽ ഭക്ഷണം തേടിയായിരുന്നു പടയപ്പയുടെ ‘പരിശോധന.’ രാവിലെ 6.45നു കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ ലാക്കാട് ടോൾ പ്ലാസയ്ക്കു സമീപമാണു കാട്ടാന റോഡിലിറങ്ങിയത്.
മാനന്തവാടി∙ കാട്ടുമൃഗങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.പടമലയിൽ കാട്ടാന ചവിട്ടിക്കൊന്ന പനച്ചിയിൽ അജീഷിന്റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാടിനും
തിരുവനന്തപുരം∙ മനുഷ്യ–വന്യമൃഗ സംഘർഷം ഇല്ലാതാക്കാൻ വനം വകുപ്പിന്റെ ദ്രുതകർമസേനകൾ (റാപ്പിഡ് റെസ്പോൺസ് ടീം) ശക്തിപ്പെടുത്താനും പുതിയവ രൂപീകരിക്കാനും തീരുമാനിച്ചെങ്കിലും പണമില്ലാതെ സർക്കാർ നടപടി വൈകുന്നു. മന്ത്രിസഭാ യോഗത്തിലും വന്യജീവി ആക്രമണം തടയാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിലും കർമസേനയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിന് 38.07 കോടി രൂപ വേണമെങ്കിലും സാമ്പത്തികപ്രതിസന്ധി കാരണം ധനവകുപ്പ് പണം അനുവദിച്ചിട്ടില്ല.
മാനന്തവാടി∙ മനുഷ്യനേക്കാൾ മൃഗങ്ങൾക്കു പ്രാധാന്യം നൽകുന്നതായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ഓശാന ഞായറിനോടനുബന്ധിച്ചു വിശ്വാസികൾക്കു നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ചിന്നക്കനാൽ∙ ആനയിറങ്കൽ വനമേഖലയിൽ ചുറ്റിത്തിരിയുന്ന എട്ടംഗ കാട്ടാനക്കൂട്ടത്തിലെ തുമ്പിക്കൈക്കു പരുക്കേറ്റ കുട്ടിയാനയെ നിരീക്ഷിക്കാൻ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വെറ്ററിനറി സർജൻ ഡോ.ആർ.അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിലെത്തി. ഇന്നലെ വനം വകുപ്പ് ബോഡിമെട്ട് സെക്ഷന്റെ പരിധിയിലുള്ള ഏലത്തോട്ടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയെങ്കിലും പരുക്കേറ്റ കുട്ടിയാനയെ പ്രത്യേകം നിരീക്ഷിക്കാൻ അവസരം ലഭിച്ചില്ല.
കണ്ണൂർ കേളകത്ത് കരിയംകാപ്പിൽ കടുവ ഭീതിയിൽ നെഞ്ചിടിച്ച് കഴിയുകയായിരുന്നു ഒരു കൂട്ടം മനുഷ്യർ. ജനവാസമേഖലയിലെ പറമ്പിൽ കടുവ പ്രത്യക്ഷപ്പെട്ടെന്ന വാർത്ത പരന്നതോടെ ജനജീവിതം തന്നെ സ്തംഭിച്ചു. നിരോധനാഞ്ജ നിലവിൽ വന്നതോടെ ഒരാഴ്ചയിലധികമായി വീടിനുള്ളിൽ തന്നെ അടച്ചുകഴിയുകയായിരുന്നു ആളുകൾ. കൃഷിപ്പണികൾ, കശുവണ്ടി ശേഖരണം, റബർ ടാപ്പിങ് എന്നിവയ്ക്കും പൂർണമായി താഴു വീണതോടെ ഒരു നാട് തന്നെ കടുവ വിജനമാക്കി. ഇതിനിടെ കേളകത്തിന് സമീപം രാജമലയിലെ റബർ തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടതോടെ ആശങ്ക വർധിച്ചു. പിന്തുടർന്നെങ്കിലും പിടികൂടാനുമായില്ല. ഒടുവിൽ 10 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ടാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കേളകത്തെ വിറപ്പിച്ച കടുവയെ മയക്കുവെടിവച്ച് പിടികൂടിയത്. കൊക്കോമരത്തിന്റെ ചുവട്ടിൽ സുരക്ഷിത താവളം കണ്ടെത്തിയ കടുവയെ പടക്കം പൊട്ടിച്ച് ചാടിച്ചാണ് ഒടുവിൽ വനം വകുപ്പ് കൂട്ടിൽ കയറ്റിയത്.
ആന, അത് ഏഷ്യനായാലും ആഫ്രിക്കനായാലും അവർക്ക് കാൻസർ വരുന്നത് അപൂർവമാണ്. മനുഷ്യന്റെ കാര്യമെടുത്താൽ പ്രതിവർഷം ലോകത്തിൽ ഏകദേശം 80 ലക്ഷം ആളുകളാണ് കാൻസർ മൂലം മരണമടയുന്നത്. ഇന്ത്യയിൽ ഓരോ ദിവസവും 1500 പേരെങ്കിലും ഈ രോഗത്തിനു കീഴടങ്ങുന്നുണ്ടത്രേ!
ചിന്നക്കനാൽ∙ ആനയിറങ്കൽ വനമേഖലയിൽ ചുറ്റിത്തിരിയുന്ന കാട്ടാനക്കൂട്ടത്തിലെ ഒരു വയസ്സ് പ്രായം വരുന്ന കുട്ടിയാനയുടെ തുമ്പിക്കൈയുടെ അറ്റത്ത് മാരക മുറിവ്. മുറിവേറ്റ ഭാഗം വലിയ ദ്വാരമായി മാറിയിട്ടുണ്ട്. കമ്പിവേലി പൊട്ടിക്കുന്നതിനിടയിൽ മുറിവേറ്റതാകാമെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
പുൽപള്ളി ∙ കൃഗന്നൂരിൽ തൊഴുത്തിൽക്കെട്ടിയ പശുക്കിടാവിനെ വന്യമൃഗം കൊന്നു. പശുവിനെ ആക്രമിക്കുകയും ചെയ്തു. കബനിഗിരി ക്ഷീരസംഘം പ്രസിഡന്റായിരുന്ന മാത്യു പൂഴിപ്പുറത്തിന്റെ 6 മാസം പ്രായമുള്ള പശുക്കിടാവിനെയാണു കൊന്നത്. നാല് വയസ്സുള്ള പശുവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു. ഇന്നലെ രാത്രിയാണ്
പത്തനംതിട്ട∙ തേക്കുതോട് ഏഴാംതല പുളിഞ്ചാൽ വനത്തിൽ മീൻ പിടിക്കാൻ പോയ സംഘത്തിൽ ഒരാളെ കാട്ടാന ചവിട്ടി കൊന്നു. ഏഴാംതല സ്വദേശി ദിലീപ്(57) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു.
ദക്ഷിണാഫ്രിക്കയിൽ 15 അടി നീളമുള്ള മുതലയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൃഗശാല ജീവനക്കാരൻ. ക്വാ സുലു നടാലിലെ ബലിറ്റോയിലുള്ള ക്രൊക്കോഡിൽ ക്രീക്ക് തീം പാർക്കിൽ സന്ദർശകർ നോക്കി നിൽക്കെയാണ് സംഭവം.
കൽപ്പറ്റ∙ വയനാട് മുത്തങ്ങയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് ഭക്ഷ്യവസ്തു എടുക്കുന്ന കൊമ്പന്റെ ദൃശ്യങ്ങൾ പുറത്ത് . രാത്രിയാത്ര നിരോധനത്തെ തുടർന്ന് 9 മണിക്ക് ശേഷം മുത്തങ്ങയിൽ ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. അങ്ങനെ നിർത്തിയിട്ട ഒരു ലോറിയിൽ നിന്നാണ് കാട്ടുകൊമ്പൻ ഭക്ഷ്യവസ്തു
മൂന്നാർ ∙ പടയപ്പയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ‘സേവ് പടയപ്പ’ ക്യാംപെയ്നുമായി മൃഗസ്നേഹികളും പടയപ്പ ഫാൻസ് അസോസിയേഷനും രംഗത്ത്. അരിക്കൊമ്പനെ കാടുകടത്തിയ പോലെ വേണ്ടിവന്നാൽ പടയപ്പയെയും മയക്കുവെടിവച്ചു തളയ്ക്കുമെന്ന വനം മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെയാണു ചിലർ രംഗത്തിറങ്ങിയത്.വനമേഖലയിൽ തീറ്റയും വെള്ളവും ഇല്ലാതായതുമൂലമാണു പടയപ്പ ജനവാസമേഖലയിൽ ഇറങ്ങിയതെന്ന് ഇവർ പറയുന്നു.
കൊച്ചി ∙ മൂന്നാറിൽ ജനവാസമേഖലയിൽ ഭീതിപരത്തി അതിക്രമം നടത്തുന്ന കാട്ടുകൊമ്പൻ പടയപ്പയ്ക്ക് മുന്നറിയിപ്പുമായി മന്ത്രി എ.കെ.ശശീന്ദ്രൻ. മറ്റു മാർഗങ്ങളില്ലെങ്കിൽ പടയപ്പയെയും അരിക്കൊമ്പനെ ചെയ്തതു പോലെ മയക്കുവെടിവച്ചു പിടികൂടി ഉൾവനത്തിലേക്ക് അയയ്ക്കേണ്ടിവരുമെന്നു മന്ത്രി പറഞ്ഞു. ‘സ്വാഭാവികമായ കാലാവസ്ഥ തിരിച്ചുകൊണ്ടുവരാനായി തദ്ദേശസ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ കാട്ടിലെ കുളങ്ങളും ചതുപ്പുകളും തടയണകളും സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കും. വന്യജീവികളെ പ്രതിരോധിക്കാനുള്ള ഫെൻസിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തമാക്കും. താൽക്കാലികമായി കൂടുതൽ വാച്ചർമാരെ നിയോഗിക്കും.
കൊച്ചി ∙ മൂന്നാർ മേഖലയിൽ അതിക്രമങ്ങള്‍ തുടരുന്ന കാട്ടാന പടയപ്പയെ ഉൾവനത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണെന്നും മറ്റു മാർഗങ്ങളില്ലെങ്കിൽ അരിക്കൊമ്പന്റെ കാര്യത്തിലുണ്ടായ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനങ്ങളിലെ വനങ്ങളിൽനിന്നു മഞ്ഞക്കൊന്ന, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങൾ
കൂരാച്ചുണ്ട്∙ കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള ദൗത്യം കർഷകരെ ഏൽപ്പിച്ചാൽ 24 മണിക്കൂറിനുള്ളിൽ ചെയ്യുമെന്ന് താമരശേരി രൂപതാ ചാൻസലർ ഫാ.സെബാസ്റ്റ്യൻ കവളക്കാട്ട്. കക്കയത്ത് പാലാട്ടിയിൽ ഏബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ പിടികൂടണമെന്നും കർഷകന്റെ
അടിമാലി∙ മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. മാട്ടുപെട്ടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ പടയപ്പ കാട്ടാന വഴിയോരത്തെ കടകൾ തകർത്തു. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേവികുളത്തും ആനക്കൂട്ടം കടകള്‍ തകര്‍ത്തു. ദേവികുളം മിഡില്‍ ഡിവിഷനിലെ കടകളാണ് തകര്‍ത്തത്. ആറ് ആനകളാണ് ആക്രമണം
മൂന്നാർ ∙ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ രൂക്ഷമായ മൂന്നാറിൽ കാട്ടാനകളുടെ മുന്നിൽനിന്നു ചിത്രമെടുത്ത് യുവാക്കളുടെ സാഹസം. ഇങ്ങനെ ചിത്രമെടുത്ത രണ്ടുപേർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ കേസെടുത്തു. കാട്ടാനകളെ കാണുമ്പോൾ മുന്നിൽ നിന്ന് സെൽഫി ഉൾപ്പെടെ എടുക്കുന്നത് ആനകളെ പ്രകോപിപ്പിക്കുമെന്നും അത്തരം പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും വനംവകുപ്പ് ജീവനക്കാർ പറയുന്നു.
ഒന്നിന് പിന്നാലെ മറ്റൊന്നായി ബ്രേക്കിങ് ന്യൂസുകൾ വരുമ്പോൾ അത് എങ്ങനെ സംഭവിച്ചുവെന്നും, നാട്ടിൽ എന്ത് മാറ്റമാണ് വരുന്നതെന്നും അറിയാൻ മലയാളികൾക്ക് താൽപര്യമേറെയാണ്. പക്ഷം ചേരാത്ത വിശകലനങ്ങൾ വാർത്തകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യാനും ചിന്തിപ്പിക്കാനും മനോരമ ഓൺലൈൻ പ്രീമിയം വായനക്കാരെ സഹായിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം എങ്ങനെയാണ് കേരളത്തെ ബാധിക്കുക. ഇവിടെ ഉയർന്നുനിന്ന വിവാദങ്ങളെയും മറ്റ് വിഷയങ്ങളെയും തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറയ്ക്കാനുള്ള ശക്തി ഇതിനുണ്ടോ എന്ന് പരിശോധിച്ച പോഡ്കാസ്റ്റ് മികച്ച പ്രതികരണമാണ് നേടിയത്. കട്ടപ്പനയിൽ നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം കേരളം ഒന്നായി ചർച്ച ചെയ്ത വിഷയമായിരുന്നു.
തിരുവനന്തപുരം ∙ കാട്ടാനക്കലിയിൽ നാടു വിറയ്ക്കുമ്പോൾ ക്ഷേത്രോത്സവങ്ങൾക്ക് നാട്ടാനകളില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഉത്സവങ്ങൾക്ക് ആനകളുടെ ക്ഷാമം രൂക്ഷമായതോടെ ദേവസ്വം ബോർഡ് വനംവകുപ്പിന്റെ സഹായം തേടി. ബോർഡിനു കീഴിലുള്ള 1250–ലേറെ ക്ഷേത്രങ്ങളിലെ ഉത്സവ നടത്തിപ്പിനായി കോട്ടൂർ, കോന്നി, കോടനാട് കേന്ദ്രങ്ങളിലെ ആനകളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനും മന്ത്രിക്കും കത്തു നൽകി. ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനു പ്രത്യേക പരിശീലനം സിദ്ധിച്ച ആനകളെ മുൻകാലങ്ങളിൽ ദേവസ്വം ബോർഡ് വനംവകുപ്പിന്റെ പക്കൽ നിന്ന് വാടകയ്ക്ക് എടുത്തിരുന്നു.
തിരുവനന്തപുരം ∙ കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻ വനാതിർത്തികളിൽ വനം വകുപ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് പെരുന്തേനീച്ചക്കൂടുകൾ. തേനീച്ചക്കൂടുകൾ സ്ഥാപിച്ചാൽ കരടികൾ കൂട്ടത്തോടെ തേൻ അകത്താക്കാൻ നാട്ടിലിറങ്ങുമോയെന്ന് ആശങ്കയുണ്ട്. വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചുമതലപ്പെടുത്തി.
ഗൂഡല്ലൂർ∙ തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.45ന് ആയിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ഗുരുതരമായി
ചിന്നക്കനാൽ∙ അരിക്കൊമ്പന്റെ വിഹാരകേന്ദ്രമായിരുന്ന ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കാെമ്പൻ എന്ന കാട്ടാനയുടെ അതിക്രമം. ഇന്നലെ പുലർച്ചെ ചക്കക്കൊമ്പൻ ഇവിടെ ഒരു വീട് തകർത്തു. അരിക്കൊമ്പൻ സ്ഥിരമായി ആക്രമിച്ചിരുന്ന റേഷൻകടയ്ക്കുനേരെയും കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. 4 മാസം മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളംമറിഞ്ഞ് മുങ്ങി മരിച്ച ഗോപി നാഗന്റെ വീടാണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ ചക്കക്കൊമ്പൻ തകർത്തത്. ഗോപി നാഗന്റെ മകൾ സുമയും ഭർത്താവ് രഞ്ജിത്തുമാണ് ഇവിടെ താമസിക്കുന്നത്. ബുധനാഴ്ച സുമയും രഞ്ജിത്തും അടിമാലിയിൽ പഠിക്കുന്ന മക്കളുടെ അടുത്തേക്കു പോയിരിക്കുകയായിരുന്നു. ഇവർ വീട്ടിലില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കോട്ടയം∙ പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാനയുടെ ആക്രമണം. പത്തനംതിട്ട സീതത്തോട്ടിൽ യുവാക്കൾക്കു നേരെയായിരുന്നു കാട്ടാനകളുടെ ആക്രമണമുണ്ടായത്. കട്ടച്ചിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. മണിയാർ– കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിനു സമീപമാണു കാട്ടാനക്കൂട്ടം ഇറങ്ങിയത്.
തിരുവനന്തപുരം ∙ മനുഷ്യ–വന്യജീവി സംഘർഷം വർധിച്ച സാഹചര്യത്തിൽ വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. 6 ന് ചേർന്ന മന്ത്രിസഭാ യോഗം വന്യമൃഗ ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല സമിതി, ഉദ്യോഗസ്ഥ നിയന്ത്രണ സമിതി, ജില്ലാതല നിയന്ത്രണ സമിതി, പ്രാദേശികതല ജാഗ്രതാ സമിതി എന്നിവ രൂപീകരിച്ചു.
കോഴിക്കോട്∙ വന്യജീവി ആക്രമണം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി വ്യാഴാഴ്ച യോഗം ചേരുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഉദ്യോഗസ്ഥരടങ്ങിയ സമിതിയും യോഗത്തിൽ പങ്കെടുക്കും. അതിരപ്പിള്ളി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ തോട്ടത്തില്‍
കൽപറ്റ ∙ വയനാട് മൈലമ്പാടിയില്‍ ചൊവ്വാഴ്ച രാത്രി കൂട്ടിലായത് ഏഴ് വയസ്സുള്ള പെണ് കടുവ. ഡബ്ല്യുവൈഎസ് 07 എന്ന് വനംവകുപ്പ് അടയാളപ്പെടുത്തിയ കടുവയാണിത്. രാത്രി ഒൻപതരയോടെ കുടുങ്ങിയ കടുവയെ ബത്തേരി കുപ്പാടി പച്ചാടിയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഏതാനും ദിവസങ്ങൾക്കുള്ളിൽ വയനാട്ടിലെ ജനവാസ
കുന്തം ..! ഇതാണ് ആ നരിക്കുത്ത് കുന്തം. വയനാട് ബത്തേരി കുന്താണി നമ്പ്യാർപറമ്പിൽ ജോസ് തുരുമ്പിച്ച ഇരുമ്പുകുന്തം എടുത്തുനീട്ടി. പണ്ട് ആക്രമിക്കാനും കൃഷിനശിപ്പിക്കാനും വരുന്ന മൃഗങ്ങളെ ഗോത്രവർഗക്കാർ കോർത്തിരുന്നത് ഇതിലാണ്. നരിക്കുത്തൽ അന്ന് ഉത്സവമായിരുന്നു. നരിയോ കടുവയോ ഇറങ്ങിയാൽ വലകളുണ്ടാക്കി നാട്ടുകാർ വളയും. വെളിച്ചപ്പാട് തുള്ളും. നാലഞ്ചുപേർ ഇറങ്ങി നരിയെ കുന്തത്തിൽ കോർക്കും.
ഇടുക്കി∙ കാട്ടാന ആളെക്കൊന്ന കാഞ്ഞിരവേലിയിൽ വീണ്ടും ആനയിറങ്ങി. ഇന്ദിര കൊല്ലപ്പെട്ടതിനു സമീപമായാണ് ഒറ്റക്കൊമ്പൻ ഇറങ്ങിയത്. രാത്രി ഇറങ്ങിയ ആന പുലർച്ചെയാണ് കാട് കയറിയത്. വ്യാപക കൃഷിനാശമാണ് ആന മേഖലയിലുണ്ടാക്കിയത്. കാട്ടാന വെള്ളം കുടിക്കാൻ പോകുന്ന മേഖലയിലാണ് ജനവാസമേഖല. ഭാസ്കരൻ, രവി എന്നിവരുടെ
രാജകുമാരി ∙ 13 തവണ അരിക്കൊമ്പൻ തകർത്ത പന്നിയാറിലെ റേഷൻ കടയ്ക്കുനേരെ 14–ാം തവണയും കാട്ടാനയുടെ ആക്രമണം. ഇക്കുറി ചക്കക്കൊമ്പൻ എന്ന കാട്ടാനയാണു ‘പ്രതിസ്ഥാനത്ത്.’ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു പൂപ്പാറ പന്നിയാറിൽ പ്രവർത്തിക്കുന്ന റേഷൻ കട ഒറ്റയാൻ ആക്രമിച്ചത്. ചൂണ്ടൽ സ്വദേശി പി.എൽ.ആന്റണിയുടേതാണു റേഷൻ കട.
കൊച്ചി ∙ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധത്തിനിടയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതി വിമർശനം. തന്നെ പൊലീസ് നിരന്തരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് ഷിയാസ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ്
പന്നിയാർ∙ ഇടുക്കി പന്നിയാറില്‍ കാട്ടാന ചക്കക്കൊമ്പന് റേഷന്‍ കട ആക്രമിച്ചു. കടയുടെ ഫെന്‍സിങ് തകര്‍ത്ത് ആന അകത്ത് കയറി. ചുമരുകള്‍ ഇടിച്ചു തകർത്തു. അരിക്കൊമ്പന് സ്ഥിരമായി ആക്രമിച്ചിരുന്ന കടയാണിത്. ശബ്ദം കേട്ട് തോട്ടം തൊഴിലാളികൾ ഉണർന്നതോടെ ആന വനത്തിലേക്കു മടങ്ങി. വനംവകുപ്പ് വാച്ചർമാർ മേഖലയിൽ
കൊച്ചി∙ എറണാകുളം കളപ്പാറയില്‍ ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാമലക്കണ്ടം എളംബ്ലാശേരി പറമ്പിൽ വിജില്‍ നാരായണന് (41) ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേര്‍ നിസാര പരുക്കുകളോെട രക്ഷപ്പെട്ടു. മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്കു പോകുംവഴി പുന്നേക്കാട്–തട്ടേക്കാട്
മണ്ണാർക്കാട് (പാലക്കാട്) ∙ സ്കൂളിലേക്കു പോകുന്നതിനിടെ അഞ്ചു വയസ്സുകാരനു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. വിയ്യക്കുറുശ്ശി പച്ചക്കാട് കൂനൽ ഉണ്ണിക്കൃഷ്ണന്റെയും സജിതയുടെയും മകൻ ആദിത്യനെയാണു കാട്ടുപന്നി ആക്രമിച്ചത്. പരുക്കേറ്റ കുട്ടിയെ ഒപ്പമുണ്ടായിരുന്ന ചെറിയമ്മയും ഓടിയെത്തിയ അധ്യാപകരും ചേർന്ന്
കൽപറ്റ∙ 1972ല്‍ നിലവില്‍ വന്ന വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കേരള - കർണാടക - തമിഴ്നാട് സര്‍ക്കാരുകള്‍ തീരുമാനിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ രൂപീകരിച്ച ജില്ലാതല സമിതി അവലോകന
തൃശൂർ∙ മലക്കപ്പാറ അടച്ചിൽത്തൊട്ടി ആദിവാസി ഊരിൽ കാട്ടാനയുടെ ആക്രമണം. മലക്കപ്പാറ സ്വദേശി തമ്പാന് നെഞ്ചിനും കാലിനും ഗുരുതരമായി പരുക്കേറ്റു.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ദൗത്യ സംഘത്തെ അയച്ചത്. സർക്കാരിലെ തമ്മിലടി മൂലം ദൗത്യം പൂർണമായി വിജയിക്കാതെ മലയിറങ്ങി. ദൗത്യസംഘത്തെ ആലങ്കാരികമായി പൂച്ചകൾ എന്നാണ് വി.എസ്. വിശേഷിപ്പിച്ചത്. പൂച്ച ഏതായാലും കാര്യം നടന്നാൽ പോരെ എന്ന് വി.എസ്. ചോദിച്ചു. അതോടെ ദൗത്യ സംഘം ഉദ്യോഗസ്ഥർ പൂച്ചകളായി. അന്ന് ദൗത്യസംഘത്തെ ആനയോട് ഉപമിക്കാൻ വി.എസിന് തോന്നിയില്ല. കാലം മാറിയപ്പോൾ പൂച്ചകളുടെ പണി കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ ചെയ്തു തുടങ്ങി. ഒഴിപ്പിക്കുന്നത് കയ്യേറ്റമല്ല ജനങ്ങളുടെ ജീവിതമാണെന്നു മാത്രം. ജനങ്ങളെ സഹായിക്കാൻ ഒരു ദൗത്യസംഘത്തെയും ആരും അയക്കുന്നുമില്ല. മൂന്നാർ ടൗണിന്റെ 8–10 കിലോമീറ്ററുകള്ളിൽ ഒട്ടേറെ തേയില എസ്റ്റേറ്റുകളുണ്ട്. ഓട്ടോകളും ജീപ്പുകളുമാണ് ഇവിടേക്കുള്ള യാത്രാവാഹനങ്ങൾ. ആനകളുടെ ആക്രമണത്തിന് കൂടുതലും ഇരകളാകുന്നത് ഈ എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ്. കന്നിമല കൂടാതെ ചൊക്കനാട്, ലക്ഷ്മി, പെരിയവരെ, നയമക്കാട്, നല്ലതണ്ണി, സെവൻമല, ഗ്രാംസ്ലാൻഡ് തുടങ്ങിയ എസ്റ്റേറ്റുകളിലേക്കുള്ളവർ ഇപ്പോൾ ആനകളെ പേടിച്ച് വൈകിട്ട് 4–5 മണിക്ക് തന്നെ വീടുകളിലെത്തുന്നു. ആറു മണിക്ക് മുമ്പു തന്നെ എസ്റ്റേറ്റ് ലയങ്ങളിലേക്കുളള്ള വഴികൾ കടക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ആറുമണിയോടെ വീടുകളുടെ വാതിൽ അടയും. ഓട്ടോ, ജീപ്പുകളും അഞ്ചു മണിയോടെ ഓടുന്നത് അവസാനിപ്പിക്കും. ആന എവിടെ നിന്ന് പ്രത്യക്ഷപ്പെടും എന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണെന്ന് ഇവിടെ തന്നെ ജനിച്ച് വളർന്ന പ്രായമായവർ പോലും പറയുന്നു. അതുകൊണ്ട് നേരത്തെ വീടെത്താനും രാത്രി പുറത്തിറങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നു. കടുത്ത വയറുവേദനയെ തുടർന്ന് കന്നിമലയിൽ നിന്നുള്ള യുവതിയുമായി ആശുപത്രിയിലേക്ക് പോകാൻ തുടങ്ങിയ ജീപ്പ് പടയപ്പ ആക്രമിച്ചത് മാർച്ച് നാലിന് രാത്രിയാണ്. ജീപ്പ് ആക്രമിച്ചപ്പോൾ എല്ലാവരും ബഹളം വച്ചതോടെ ആന പിന്മാറി. എങ്കിലും ആന സമീപത്തു തുടർന്നതിനാൽ പിറ്റേന്നു രാവിലെ മാത്രമാണ് യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാന്‍ സാധിച്ചത്. കാട്ടാനകളെ പേടിച്ച് എസ്റ്റേറ്റ് തൊഴിലാളികളും മറ്റും പകൽവെട്ടം മായുന്നതിനു മുമ്പ് വീടെത്തുന്നു. ടൗണുകൾ കാലിയാകുന്നു. എവിടെയും ശൂന്യമായ വഴികൾ മാത്രം.
ബെംഗളൂരു ∙ ജനവാസ കേന്ദ്രങ്ങളിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തെ ചെറുക്കാൻ കേരളവും കർണാടകയും ചേർന്നു സംസ്ഥാനാന്തര കരാർ ഒപ്പുവച്ചു. തമിഴ്നാട് പിന്നീടു കരാറിന്റെ ഭാഗമാകും. മനുഷ്യ–മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുന്നത് ഉൾപ്പെടെ 4 നിർദേശങ്ങളാണു കരാറിലുള്ളത്. മൂന്നു സംസ്ഥാനങ്ങൾ ചേർന്നുള്ള ഏകോപന സമിതിയും രൂപീകരിക്കും.
ന്യൂഡൽഹി ∙ മനുഷ്യർക്കു ഭീഷണിയാവുന്ന വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാൻ സമഗ്രനയം ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി.അൻവർ സുപ്രീം കോടതിയെ സമീപിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കു നഷ്ടപരിഹാരം ലഭ്യമാക്കാൻ പ്രത്യേക നിധി രൂപീകരിക്കണമെന്നും വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപദ്ധതി
രാജഭരണകാലത്തും സാമ്രാജ്യത്വ ഭരണകാലത്തും കുറ്റവാളികളെയും കുറ്റവാളികളെന്നു മുദ്രകുത്തപ്പെടുന്നവരെയും നാടുകടത്തുന്നത് ലോകത്തിന്റെ പലഭാഗത്തും സർവസാധാരണമായി നടന്നിരുന്ന കാര്യമാണ്. വംശവെറിയുടെ പേരിലും സാമുദായിക അസമത്വങ്ങളുടെ അടിസ്ഥാനത്തിലും വർണവിവേചനത്തിന്റെ ഭാഗമായും നാടുകടത്തപ്പെട്ടവരും ഒട്ടേറെ. ഇത്തരത്തിൽ നാടുകടത്തപ്പെട്ടവരിൽ ഏറെയും ചെന്നുചേർന്ന ഇടങ്ങളിൽ തന്നെ മരണത്തിനും കീഴടങ്ങി. ജീവനോടെ തിരികെ എത്തിയവർ വിരളം. നാടുകടത്തൽ, രൂപത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ഇത്തരം കടത്തലുകൾ നടക്കുന്നതായാണു മനുഷ്യക്കടത്ത് വിരുദ്ധപ്രവർത്തകർ പറയുന്നത്. മനുഷ്യർ മാത്രമല്ല, ഇത്തരത്തിൽ നാടുകടത്തപ്പെടുന്നത്. വംശവർധന നിയന്ത്രിക്കാനും വൻതോതിലുള്ള അതിക്രമങ്ങൾ നിയന്ത്രിക്കാനും വന്യമൃഗങ്ങളെയും ഇത്തരത്തിൽ ‘നാടു’കടത്താറുണ്ട്. പ്രത്യേകിച്ച് ആനകളെയാണ് ഇത്തരത്തിൽ കടത്തുന്നത്. ‘നാടുകടത്തൽ’ എന്നതിന് പകരം ‘കാടുകടത്തൽ’ എന്നുപറയുന്നതാകും കൂടുതൽ ശരി. നിയമത്തിന്റെ തുണയുള്ള കടത്തായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ഈ നടപടി ശാസ്ത്രീയമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. ഇടുക്കിയിൽ ദിവസങ്ങളോളം ഭീതിവിതച്ച്, നാടിളക്കിനടന്ന അരിക്കൊമ്പനാണ് ഇത്തരത്തിൽ കേരളത്തിൽ നിന്ന് അവസാനമായി ‘നാടുകടത്തപ്പെട്ട’ ആന. ഇത്തരത്തിൽ കടത്തപ്പെടുന്ന ആനകൾ ചെന്നുചേരുന്ന ഇടത്തുതന്നെ തുടരുമോ എന്ന ചോദ്യം യുക്തിക്ക് നിരക്കുന്നതല്ലെന്ന് വിദഗ്ധർ പറയുന്നു.
തൃശൂർ∙ അതിരപ്പിള്ളി ആനക്കയത്ത് ബസ്സിനു നേരെ പാഞ്ഞടുത്ത് കാട്ടാന. അതിരപ്പിള്ളി–മലക്കപ്പാറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിനു നേരെയാണ് ആന പാഞ്ഞടുത്തത്.